തവാംഗ് : അരുണാചലിലെ തവാംഗ് സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച് കയറാന്‍ ശ്രമിച്ച 300ഓളം ചൈനീസ് പട്ടാളക്കാരെ ശക്തമായി പിന്നിലേക്ക് ഓടിച്ച് ഇന്ത്യന്‍ സൈന്യം. പരസ്പരമുള്ള ഉന്തിലും തള്ളിലും ഇരുവിഭാഗത്തിലെയും സൈനികര്‍ക്ക് പരിക്കേറ്റു.
907 ദിവസം മുന്‍പ് ലഡാക്കിലെ ഗാല്‍വാനില്‍ നടന്ന കയ്യേറ്റത്തിന് സമാനമായ ഒന്നാണ് തവാംഗില്‍ നടന്നത്. 17000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കമാണ് ഇന്ത്യൻ സൈനികർ തകർത്തത്.
ഡിസംബര്‍ 9നാണ് ഈ കയ്യേറ്റ ശ്രമം നടന്നത്. നിയന്ത്രണരേഖ കടത്താതെ ശക്തമായ തിരിച്ചടി നൽകിയെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ വിശദമായ റിപ്പോർട്ട്. ആറ് ചൈനീസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ഇന്ത്യൻ സൈന്യം പറയുന്നു.
ഉത്തരാഖണ്ഡിൽ രണ്ടാഴ്ച മുന്നേ ഇന്തോ-യുഎസ് സംയുക്ത സൈനിക അഭ്യാസം നടന്നിരുന്നു. ഇതില്‍ ഏറെ അമര്‍ഷം പൂണ്ടിരുന്നു ചൈന. അതിന് തൊട്ടുപിന്നാലെയാണ് അരുണാചലിലെ തവാംഗില്‍ നടത്തിയ കയ്യേറ്റശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: