Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇ-രൂപയെ വരവേല്‍ക്കാം

പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി സാമ്പത്തിക വിനിമയങ്ങളില്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ഇ-രൂപയിലൂടെ പരിഹരിക്കപ്പെടും. സുതാര്യവും കാര്യക്ഷമവുമായ ഒരു സമ്പദ്‌വ്യവസ്ഥ ഉയര്‍ന്നുവരും. ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണം ചെയ്യുന്നതാണെങ്കിലും ഇ-രൂപയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്ഥാപിതശക്തികള്‍ നടത്തും. ഇത് ഒഴിവാക്കാന്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തുതന്നെ വ്യാപകമായ ബോധവല്‍ക്കരണം നടത്തണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 5, 2022, 05:00 am IST
in Editorial

ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉണര്‍വേകുന്ന അതിനൂതനമായ തീരുമാനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി എടുക്കുന്നത്. നോട്ടുനിരോധനം മുതല്‍ ഇങ്ങോട്ട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കുന്ന നിരവധി തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയുണ്ടായി. അഴിമതിയും സാമ്പത്തിക തിരിമറികളുമൊക്കെ നടത്തി അവിഹിതമായ നേട്ടങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ എതിര്‍പ്പുകളുയര്‍ത്തിയെങ്കിലും അതിനെ മറികടന്നും പുതിയ സങ്കേതങ്ങളിലൂടെ പുത്തന്‍ സാമ്പത്തിക വിനിമയ രീതികള്‍ ആവിഷ്‌കരിച്ച് ജനങ്ങളെ ഒന്നടങ്കം ശാക്തീകരിച്ച് മുന്നേറുന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇ-രൂപയുടെ വിനിമയത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2022-23 സാമ്പത്തികവര്‍ഷത്തെ പൊതുബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച നിര്‍ദ്ദേശം യഥാസമയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നതില്‍ സര്‍ക്കാരിന് അഭിമാനിക്കാം. ഇപ്പോള്‍തന്നെ ലോകത്ത് അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. 2021-22 ല്‍ 88 ബില്യണിലധികം ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ രാജ്യം നടത്തിയിരിക്കുന്നു എന്നതില്‍നിന്നുതന്നെ ഇത് വ്യക്തമാണ്. ഇന്ത്യക്കാര്‍ ഇപ്പോള്‍ പ്രതിദിനം 28 കോടിയിലേറെ രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.

റിസര്‍വ് ബാങ്ക് സാമ്പത്തിക വിനിമയത്തിന് ഇ-രൂപ ആരംഭിച്ചതോടെ ഇത്തരം സംരംഭം സ്വീകരിച്ച ലോകത്തെ ചുരുക്കം സെന്‍ട്രല്‍ ബാങ്കുകളില്‍ ഒന്നായി ആര്‍ബിഐ മാറിയിരിക്കുകയാണ്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ സെറ്റില്‍മെന്റിനായാണ് ഇത് ഉപയോഗിക്കുക. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ വലിയ തുകയുടെ ഇടപാടുകള്‍ക്കും രാജ്യാന്തര ഇടപാടുകള്‍ക്കുള്ള പദ്ധതികളും ഏറ്റെടുക്കും. ഡിജിറ്റല്‍ ഇ-രൂപ ഇപ്പോള്‍ ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാധാരണ രൂപയില്‍നിന്ന് വ്യത്യസ്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണ രൂപ സര്‍ക്കാര്‍ അച്ചടിക്കുകയും ഉപയോക്താക്കള്‍ കൈവശം സൂക്ഷിക്കുകയും വേണം. ഇ-രൂപ പ്രചാരത്തില്‍ കൊണ്ടുവരുന്നതിന്റെ നേട്ടം പലതാണ്. ഇതിലൊന്ന് സഹസ്രകോടികള്‍ ചെലവഴിച്ച് കറന്‍സി അച്ചടിക്കേണ്ടതില്ല എന്നതാണ്. വര്‍ഷംതോറും 5000 കോടി രൂപയാണ് ഇന്ത്യ ഇതിനായി ചെലവഴിക്കുന്നത് എന്നോര്‍ക്കുക. ഇ-രൂപ പ്രാബല്യത്തില്‍ വരുന്നതോടെ ഇത്രയും തുക നമുക്ക് ലാഭിക്കാനാവും എന്നത് ചെറിയ കാര്യമല്ല. ഇപ്പോള്‍ ബഹുഭൂരിപക്ഷം പേരും നടത്തുന്ന യുപിഐ ഇടപാടുകള്‍ക്ക് പണം ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതുണ്ട്. അതേസമയം ഇ-രൂപ അച്ചടിക്കേണ്ടതില്ല. കേടാകാനുള്ള സാധ്യതയുമില്ല. ഇ-വാലറ്റില്‍ സൂക്ഷിക്കാമെന്ന സൗകര്യവുമുണ്ട്. സാധാരണ രൂപ പേഴ്‌സില്‍ സൂക്ഷിച്ചുവയ്‌ക്കുന്നതുപോലെ ഇ-വാലറ്റില്‍ സൂക്ഷിക്കാം.

ആദ്യഘട്ടത്തില്‍ മുംബൈ, ദല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലെ തെരഞ്ഞെടുത്ത കച്ചവട സ്ഥാപനങ്ങളിലും വ്യക്തികളിലുമായി ചില ബാങ്കുകളാവും ഇ-രൂപ വിനിമയം പരീക്ഷിക്കുക. രണ്ടാംഘട്ടത്തില്‍ കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നത് മലയാളികള്‍ക്ക് ഒരു സദ്‌വാര്‍ത്തയാണ്. മൊത്തവ്യാപാരത്തിനും ചില്ലറ മേഖലയിലും വ്യത്യസ്ത കറന്‍സികള്‍ ആയിരിക്കും. പേപ്പര്‍ കറന്‍സി പോക്കറ്റിലും മറ്റും സൂക്ഷിക്കുമ്പോള്‍ ഇ-രൂപ വാലറ്റിലായിരിക്കും. ഒറ്റയടിക്ക് വിശദീകരിക്കാനാവാത്തവിധം വിപുലമാണ് ഇതിന്റെ പ്രയോജനങ്ങള്‍. ഇപ്പോഴത്തെ നിലയ്‌ക്ക് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പൊതുവായ കാര്യങ്ങളുണ്ട്. സാധാരണ രൂപയുടെ ഡിജിറ്റല്‍ രൂപമായിരിക്കും ഇ-രൂപ. അപകടസാധ്യത കുറവായിരിക്കും. സാധാരണ രൂപയുമായി കൈമാറ്റം ചെയ്യാം. വ്യാജകറന്‍സി എന്നത് എന്നന്നേക്കുമായി ഇല്ലാതാവും. സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക മുഴുവന്‍ യഥാര്‍ത്ഥ ഉപഭോക്താവിനുതന്നെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കഴിയും. ഒരു രൂപ ചെലവഴിക്കുമ്പോള്‍ 15 പൈസ മാത്രം പൗരന് ലഭിക്കുന്ന അഴിമതിക്ക് അറുതിവരുത്താന്‍ കഴിയും. ആഗോള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം രൂപീകരിക്കാന്‍ വഴിയൊരുക്കും. ചുരുക്കത്തില്‍ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി സാമ്പത്തിക വിനിമയങ്ങളില്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ഇ-രൂപയിലൂടെ പരിഹരിക്കപ്പെടും. സുതാര്യവും കാര്യക്ഷമവുമായ ഒരു സമ്പദ്‌വ്യവസ്ഥ ഉയര്‍ന്നുവരും. ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണം ചെയ്യുന്നതാണെങ്കിലും ഇ-രൂപയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്ഥാപിതശക്തികള്‍ നടത്തും. ഇത് ഒഴിവാക്കാന്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തുതന്നെ വ്യാപകമായ ബോധവല്‍ക്കരണം നടത്തണം.

Tags: ഡിജിറ്റല്‍ പണമിടപാടുകള്‍ഇ-റൂപ്പിഡിജിറ്റല്‍ കറന്‍സിഡിജിറ്റല്‍ രൂപ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളും സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക്; സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച് കേന്ദ്രം; പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

India

ഡിജിറ്റല്‍ പേമെന്‍റില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്; കഴിഞ്ഞ വര്‍ഷം നടത്തിയത് 8.95 കോടി ഡിജിറ്റല്‍ ഇടപാടുകള്‍

Kerala

ഡിജിറ്റല്‍ സേവനങ്ങളിലേക്കു കേരള ബാങ്ക്; ഉദ്ഘാടനം മെയ് 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Kerala

തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങള്‍ക്ക് നിലക്കലില്‍ ഗസ്റ്റ് ഹൗസുകള്‍ സ്ഥാപിക്കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ ആലോചന

India

ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് മോദി സര്‍ക്കാര്‍ സൃഷ്ടിച്ച അടിസ്ഥാനസൗകര്യങ്ങളെ പുകഴ്‌ത്തി ബില്‍ ഗേറ്റ്സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.