Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആസിഡ് തിളയ്‌ക്കുന്ന മരണത്തിന്റെ താഴ്വാരം

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലാണ് മനുഷ്യന്‍ താമസിക്കാന്‍ ഭയക്കുന്ന ദല്ലോള്‍ താഴ്‌വാരം. സമുദ്ര നിരപ്പില്‍നിന്ന് 130 മീറ്റര്‍ ആഴത്തില്‍. പലപ്പോഴും 50 ഡിഗ്രി വരെ ചൂട് ഉയരും. ആസിഡ് തിളക്കാത്തിടത്തെല്ലാം ഉപ്പുവെള്ളം നിറഞ്ഞുകിടക്കും. ഭൂവത്കത്തെ താങ്ങി നിര്‍ത്തുന്ന ടെക്‌ടോണിക് പ്ലേറ്റുകളില്‍ മൂന്നെണ്ണത്തിന്റെ സംഗമഭൂമിയാണ് ദല്ലോള്‍. നുബിയന്‍, അറേബ്യന്‍, സൊമാലിയന്‍ എന്നിവ. ഭൂമിയുടെ അകക്കാമ്പില്‍ നിന്നുരുവം കൊള്ളുന്ന അഗ്നിപര്‍വത ലാവയാണ് ദല്ലോളിനെ പ്രേതനഗരമാക്കി മാറ്റിയത്.

ഡോ. അനില്‍കുമാര്‍ വടവാതൂര്‍ by ഡോ. അനില്‍കുമാര്‍ വടവാതൂര്‍
Dec 4, 2022, 07:08 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ദല്ലോളില്‍ മരങ്ങളില്ല: പക്ഷികളില്ല: മൃഗങ്ങളില്ല: മനുഷ്യവാസവുമില്ല. പ്രസിദ്ധ മരുഭൂമി പര്യവേഷകന്‍ വില്‍ഫ്രഡ് തിസിംഗര്‍ ദല്ലോളിനെ വിശേഷിപ്പിച്ചത് ഇങ്ങനെ – മരണത്തിന്റെ താഴ്‌വര. ഭൂമിയിലെ ഏറ്റവും ക്രൂരമായ സ്ഥലമെന്നാണ് നാഷണല്‍ ജിയോഗ്രാഫിക് നല്‍കിയ വിശേഷണം. വിക്കിപീഡിയ ദല്ലോളിനെ വിളിക്കുന്നതാവട്ടെ, ‘പ്രേതനഗരം’ എന്ന്. ഭൂമിയില്‍ വര്‍ഷം മുഴുവനും ഉഗ്രതാപം അനുഭവപ്പെടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍പിലാണ് ദല്ലോള്‍. അവിടെ കുണ്ടിലും കുഴിയിലും സള്‍ഫ്യൂരിക് ആസിഡാണ് തിളച്ചുമറിയുന്നത്. അന്തരീക്ഷത്തിലെങ്ങും ചൂഴ്ന്നു നില്‍ക്കുന്ന സള്‍ഫര്‍ ധൂമങ്ങളും.

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലാണ് മനുഷ്യന്‍ താമസിക്കാന്‍ ഭയക്കുന്ന ദല്ലോള്‍ താഴ്‌വാരം. സമുദ്ര നിരപ്പില്‍നിന്ന് 130 മീറ്റര്‍ ആഴത്തില്‍. പലപ്പോഴും 50 ഡിഗ്രി വരെ ചൂട് ഉയരും. ആസിഡ് തിളക്കാത്തിടത്തെല്ലാം ഉപ്പുവെള്ളം നിറഞ്ഞുകിടക്കും. ഭൂവത്കത്തെ താങ്ങി നിര്‍ത്തുന്ന ടെക്‌ടോണിക് പ്ലേറ്റുകളില്‍ മൂന്നെണ്ണത്തിന്റെ സംഗമഭൂമിയാണ് ദല്ലോള്‍. നുബിയന്‍, അറേബ്യന്‍, സൊമാലിയന്‍ എന്നിവ. ഭൂമിയുടെ അകക്കാമ്പില്‍ നിന്നുരുവം കൊള്ളുന്ന അഗ്നിപര്‍വത ലാവയാണ് ദല്ലോളിനെ പ്രേതനഗരമാക്കി മാറ്റിയത്.

ലാവയ്‌ക്കു പുറമെ സള്‍ഫറും ഉപ്പും റെഡ്‌റോക്കും പിന്നെ അപൂര്‍വമായ നിരവധി ഖനിജങ്ങളും ദല്ലോളില്‍ സുലഭമാണ്. അവയെല്ലാം ചേര്‍ന്ന് മാരിവില്ലിനെ തോല്‍പ്പിക്കുന്ന വര്‍ണ പ്രപഞ്ചമാണ് ദല്ലോളിലെ ഭൂമിയില്‍. ചുവപ്പ്, പച്ച, മഞ്ഞ, ഓറഞ്ച്, സ്വര്‍ണം, പര്‍പ്പിള്‍ എന്നിങ്ങനെ നിറങ്ങളുടെ മായാലോകം. അത് കാണാന്‍തന്നെയെത്തുന്ന സാഹസികരായ വിനോദ സഞ്ചാരികള്‍. ഭൂമിയില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ഉപ്പു പ്ലേറ്റുകള്‍ പ്രത്യേക തരം കോടാലികൊണ്ട് വെട്ടിയെടുക്കാനെത്തുന്ന കച്ചവടക്കാരുമുണ്ട്. ഓരോ പ്ലേറ്റിനും നാല് കിലോ വരെ ഭാരം. തടാകപ്രദേശത്തുനിന്ന് കഴുതപ്പുറത്തു കയറ്റി അവര്‍ ഉപ്പു കടത്തുന്നു.

‘അഫാര്‍’ എന്നറിയപ്പെടുന്ന ഈ ഹൈപ്പോ തെര്‍മല്‍ മേഖലയില്‍ ഒരിക്കല്‍ ജനവാസമുണ്ടായിരുന്നു. 1918 ല്‍ എറിത്രിയയില്‍നിന്ന് ഒരു നാരോഗേജ് റെയില്‍ പാതയും. ഉപ്പും പൊട്ടാഷും കടത്താനായി സ്ഥാപിച്ചതാണവ. എന്നാല്‍ ലോക മഹായുദ്ധങ്ങളും ഖനിജങ്ങള്‍ കിട്ടാനുള്ള എളുപ്പ വഴികള്‍ തെളിഞ്ഞതും അഫാറിനെ ഉപേക്ഷിക്കാന്‍ വാണിജ്യശക്തികളെ പ്രേരിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഭരണകൂടം തീവണ്ടിപ്പാത പൊളിച്ചു മാറ്റുകയും ചെയ്തു. എന്നാല്‍ ‘ഗോയിങ് ടു എക്‌സ്ട്രീം’ എന്ന പേരില്‍ 2005 ല്‍ നാഷണല്‍ ജിയോഗ്രഫിക് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയാണ് പാശ്ചാത്യ ലോകത്തിന് ദല്ലോളിനെ പരിചയപ്പെടുത്തിക്കൊടുത്തത്.

ലോഹജലവും അമ്ലവും ഖനീഭവിച്ച് രൂപപ്പെട്ട വികൃതരൂപങ്ങളാണ് ദല്ലോളിലെ ഒരു ആകര്‍ഷണം. സൂക്ഷ്മജീവികള്‍ക്കുപോലും പിടിച്ചുനില്‍ക്കാനാവാത്ത  അന്തരീക്ഷമാണെങ്കിലും ഓക്‌സിജന്‍ സഹായമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ബാക്ടീരിയകളെ  ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.  എക്‌സ്ട്രിമോഫൈലുകള്‍. എങ്കിലും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറം ഇവിടെ ജനവാസമുണ്ടായിരുന്നുവെന്ന്  ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അതിനു കാരണം 1974 ല്‍ അവര്‍ നടത്തിയ ഒരു കണ്ടെത്തലാണ്. മൂന്ന് ദശലക്ഷം വര്‍ഷത്തിനപ്പുറം മുന്‍പ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന മനുഷ്യന്റെ ആദിമരൂപമായ് ‘ഹ്യുമനോയിഡി’ന്റെ ഫോസില്‍ അഫാറില്‍ നിന്ന് അവര്‍ കണ്ടെടുത്തു. എല്ലാത്തരത്തിലും പൂര്‍ണതയുള്ള ഒരു ഹ്യൂമനോയിഡ്. ഓസ്ട്രലോ പിത്തിക്കസ് അഫ്രിന്‍സിസ് എന്ന് അതിനെ അവര്‍ നാമകരണവും ചെയ്തു. ‘ലൂസി’ എന്ന് ചെല്ലപ്പേര്.

ദല്ലോളില്‍ നിറയെ ആസിഡാണെങ്കിലും ആസിഡ് തിളച്ചു മറിയുന്ന ലോകത്തിലെ ഏറ്റവും വലിയ തടാകം എന്ന ബഹുമതി ഇന്‍ഡോനേഷ്യയിലെ ‘ജാവാ’ പ്രവിശ്യക്കാണ് സ്വന്തം. കിഴക്കന്‍ ജാവയിലെ ‘ഈ ജെന്‍’ പീഢഭൂമി (കവാ ഇജെന്‍) ആണ് ഈ തടാകം. ‘അപി ബിരു’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ സള്‍ഫ്യൂരിക് ആസിഡ് തടാകത്തിലെ ജലത്തിന് 600 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടുണ്ട്. തടാകത്തിന് മുകളില്‍ ശ്വാസംമുട്ടിക്കുന്ന നീല ജ്വാലകളും ഗന്ധകപ്പുകയുമുണ്ട്.

പക്ഷേ ഇവിടെ കാലാവസ്ഥ കുറച്ചുകൂടി ജീവി സൗഹൃദമാണ്. അതിനാല്‍ സള്‍ഫര്‍ ഖനനം തകൃതിയായി നടക്കുന്നു. പ്രതിദിനം 14 ടണ്‍ സള്‍ഫര്‍ വരെ ആസിഡ് തടാകത്തില്‍ നിന്ന് ശേഖരിക്കുന്നുണ്ടത്രേ. അവ ദുരെ ‘പാല്‍ടൂഡിങ്’ താഴ്‌വരയിലെത്തിച്ച് ശുദ്ധി ചെയ്‌തെടുക്കും. 2016 ല്‍ യുണെസ്‌കോ ഈ തടാകത്തെ ‘ബയോസ്പിയര്‍’ റിസര്‍വ് ആയി പ്രഖ്യാപിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാല് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയില്‍ എത്തിയ മുഹമ്മദ് യൂനസ് (വലത്ത്)
India

കശ്മീരിന് പിന്നാലെ വടക്ക് കിഴക്കും ഭീഷണി; ചൈനയ്‌ക്ക് വിമാനത്താവളം ഉണ്ടാക്കാന്‍ മുഹമ്മദ് യൂനസ്; നാല് ലക്ഷം കോടി മുടക്കി മോദിയുടെ പ്രതിരോധം

Kerala

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

Local News

മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി പോലീസ്

India

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

പുതിയ വാര്‍ത്തകള്‍

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies