Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാശുണ്ടോ… ഡ്രൈവിംഗ് ലൈസന്‍സ് റെഡി; വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ ഏജന്റുമാർ നേടുന്നത് വൻ തുകകൾ

അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 1, 2022, 02:57 pm IST
in Kollam

കൊല്ലം: കണ്ണിന് നല്ല കാഴ്ചയില്ലെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് റെഡി. ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ അലട്ടിയാലും ലൈസന്‍സ് കിട്ടാന്‍ ഒരു പ്രയാസവുമില്ല. പുതുക്കാനാണെങ്കില്‍, പഴയ ലൈസന്‍സും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈനിറയെ  പണവുമുണ്ടായാല്‍ മതി.

ഏജന്റുമാരെ പണമേല്‍പ്പിച്ച് കണ്ണുപരിശോധനയുടെ വ്യാജ റിപ്പോര്‍ട്ടും  കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കി ഡ്രൈവിംഗ് ലൈസന്‍സ്  സംഘടിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. സ്വകാര്യ ഡോക്ടര്‍മാരുടെ സഹായത്തോടെയാണിതെന്ന് ആര്‍ടിഒമാര്‍ക്ക്  ബോധ്യപ്പെട്ടിട്ടുണ്ട്. അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി  കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്. ഇതില്‍ നൂറും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെയാണ് നേടുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.  ചില സര്‍ട്ടിഫിക്കറ്റ് ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിവായത്.

വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ഇതിനകം എത്രപേര്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല. അപേക്ഷകന്റെ നിഴല്‍പോലും കാണാതെ തയാറാക്കുന്ന ഈ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ വന്‍തുകയാണ് ഏജന്റുമാരും ചില ഡോക്ടര്‍മാരും  നേടുന്നത്. ഡോക്ടര്‍ക്ക് ഏജന്റ് മാസംതോറുമാണ് പണം നല്‍കുക. ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള ഫീസടക്കം ലൈസന്‍സിന് 1500 രൂപ മുതല്‍ 3000 രൂപവരെ ഏജന്റുമാര്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന. കൊല്ലം ആര്‍ടി ഓഫീസ് ചുറ്റിപ്പറ്റി നാല്‍പ്പതോളം ഏജന്റുമാരുണ്ട്. ഗുരുതരമായ കാഴ്ച വൈകല്യങ്ങളുള്ളവര്‍, അപസ്മാരരോഗികള്‍ എന്നിവര്‍ക്ക്  ലൈസന്‍സ് കിട്ടാന്‍ പ്രയാസമാണ്. കണ്ണട വച്ചാലും 6/6 കാഴ്ചശക്തിയില്ലാത്തവര്‍ക്ക്  ലൈസന്‍സ് കിട്ടില്ല. കോങ്കണ്ണ്, വര്‍ണാന്ധത, നിശാന്ധത എന്നിവയുണ്ടോ  എന്നൊക്കെ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അതുപോലെതന്നെയാണ് മറ്റ് രോഗമുള്ളവരുടെ കാര്യത്തിലും. അപേക്ഷകനെ നേരിട്ട് പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത്. അല്ലെങ്കില്‍, വണ്ടിയോടിച്ച് ഇവര്‍ സ്വയം അപകടത്തില്‍പ്പെടുമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കും.

ശിക്ഷ ഏഴുവര്‍ഷംവരെ

ഡ്രൈവിംഗ് ലൈസന്‍സിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയാല്‍ വ്യാജരേഖ ചമച്ചതിന് ഏഴുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. ലൈസന്‍സിന് അപേക്ഷിച്ചയാള്‍ മാത്രമല്ല, അതുണ്ടാക്കിക്കൊടുത്ത ഏജന്റും ഡോക്ടറും പിടിയിലാകും. അതിനിടെ,  വ്യാജ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പുതന്നെ മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഒരു ചെറിയ ഫീസ് ഈടാക്കി ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ആര്‍ടി ഓഫീസിനോടനുബന്ധിച്ചായിരിക്കും ഡോക്ടര്‍മാരുടെ സേവനം.

Tags: doctorFake certificateDriving license
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.