Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാശുണ്ടോ… ഡ്രൈവിംഗ് ലൈസന്‍സ് റെഡി; വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ ഏജന്റുമാർ നേടുന്നത് വൻ തുകകൾ

അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 1, 2022, 02:57 pm IST
inKollam

കൊല്ലം: കണ്ണിന് നല്ല കാഴ്ചയില്ലെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് റെഡി. ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ അലട്ടിയാലും ലൈസന്‍സ് കിട്ടാന്‍ ഒരു പ്രയാസവുമില്ല. പുതുക്കാനാണെങ്കില്‍, പഴയ ലൈസന്‍സും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈനിറയെ  പണവുമുണ്ടായാല്‍ മതി.

ഏജന്റുമാരെ പണമേല്‍പ്പിച്ച് കണ്ണുപരിശോധനയുടെ വ്യാജ റിപ്പോര്‍ട്ടും  കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കി ഡ്രൈവിംഗ് ലൈസന്‍സ്  സംഘടിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. സ്വകാര്യ ഡോക്ടര്‍മാരുടെ സഹായത്തോടെയാണിതെന്ന് ആര്‍ടിഒമാര്‍ക്ക്  ബോധ്യപ്പെട്ടിട്ടുണ്ട്. അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി  കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്. ഇതില്‍ നൂറും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെയാണ് നേടുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.  ചില സര്‍ട്ടിഫിക്കറ്റ് ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിവായത്.

വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ഇതിനകം എത്രപേര്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല. അപേക്ഷകന്റെ നിഴല്‍പോലും കാണാതെ തയാറാക്കുന്ന ഈ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ വന്‍തുകയാണ് ഏജന്റുമാരും ചില ഡോക്ടര്‍മാരും  നേടുന്നത്. ഡോക്ടര്‍ക്ക് ഏജന്റ് മാസംതോറുമാണ് പണം നല്‍കുക. ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള ഫീസടക്കം ലൈസന്‍സിന് 1500 രൂപ മുതല്‍ 3000 രൂപവരെ ഏജന്റുമാര്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന. കൊല്ലം ആര്‍ടി ഓഫീസ് ചുറ്റിപ്പറ്റി നാല്‍പ്പതോളം ഏജന്റുമാരുണ്ട്. ഗുരുതരമായ കാഴ്ച വൈകല്യങ്ങളുള്ളവര്‍, അപസ്മാരരോഗികള്‍ എന്നിവര്‍ക്ക്  ലൈസന്‍സ് കിട്ടാന്‍ പ്രയാസമാണ്. കണ്ണട വച്ചാലും 6/6 കാഴ്ചശക്തിയില്ലാത്തവര്‍ക്ക്  ലൈസന്‍സ് കിട്ടില്ല. കോങ്കണ്ണ്, വര്‍ണാന്ധത, നിശാന്ധത എന്നിവയുണ്ടോ  എന്നൊക്കെ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അതുപോലെതന്നെയാണ് മറ്റ് രോഗമുള്ളവരുടെ കാര്യത്തിലും. അപേക്ഷകനെ നേരിട്ട് പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത്. അല്ലെങ്കില്‍, വണ്ടിയോടിച്ച് ഇവര്‍ സ്വയം അപകടത്തില്‍പ്പെടുമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കും.

ശിക്ഷ ഏഴുവര്‍ഷംവരെ

ഡ്രൈവിംഗ് ലൈസന്‍സിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയാല്‍ വ്യാജരേഖ ചമച്ചതിന് ഏഴുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. ലൈസന്‍സിന് അപേക്ഷിച്ചയാള്‍ മാത്രമല്ല, അതുണ്ടാക്കിക്കൊടുത്ത ഏജന്റും ഡോക്ടറും പിടിയിലാകും. അതിനിടെ,  വ്യാജ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പുതന്നെ മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഒരു ചെറിയ ഫീസ് ഈടാക്കി ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ആര്‍ടി ഓഫീസിനോടനുബന്ധിച്ചായിരിക്കും ഡോക്ടര്‍മാരുടെ സേവനം.

Tags: doctorFake certificateDriving license
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.