Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം കലാപത്തിനു പിന്നില്‍ വിദേശചാരന്മാരും സംസ്ഥാന സര്‍ക്കാരും; മുല്ലൂര്‍ നിവാസികളെ തൊടാമെന്ന് ഇനി കരുതേണ്ട: കെ.പി.ശശികല

മുഖ്യമന്ത്രി വിഴിഞ്ഞത്തെ പാതിരിമാര്‍ക്ക് നട്ടെല്ലു പണയം വച്ചോ എന്നും സംശയിക്കണമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുക, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, മുല്ലൂര്‍ നിവാസികളെ അക്രമിച്ച കലാപകാരികളെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി വിഴിഞ്ഞത്തേക്ക് സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 08:20 pm IST
in Kerala

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന കലാപത്തിനു പിന്നില്‍ വിദേശചാരന്മാരും സംസ്ഥാന സര്‍ക്കാരുമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണം അട്ടിമറിക്കാനാണ് ദുബായ് ഷേഖ് പ്രത്യേക ദൂതന്‍ വഴി സമരനേതാക്കള്‍ക്ക് പണം എത്തിച്ചുനല്‍കിയത്. മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള ദുബായ് യാത്ര സംശയാസ്പദമാണ്. മുഖ്യമന്ത്രി വിഴിഞ്ഞത്തെ പാതിരിമാര്‍ക്ക് നട്ടെല്ലു പണയം വച്ചോ എന്നും സംശയിക്കണമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുക, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, മുല്ലൂര്‍ നിവാസികളെ അക്രമിച്ച കലാപകാരികളെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി വിഴിഞ്ഞത്തേക്ക് സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച് തുറമുഖ നിര്‍മാണം നടത്തുന്നതിന് അനുകൂല സാഹചര്യമൊരുക്കാനും അക്രമങ്ങള്‍ തടയാനും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും പരാജയപ്പെട്ട ജില്ലാകളക്ടറെ തത്സ്ഥാനത്തുനിന്ന് മാറ്റണം. തുറമുഖത്തിലേക്ക് നിര്‍മാണസാമഗ്രികളുമായി വന്ന വാഹനങ്ങള്‍ മൂന്ന് മണിക്കൂര്‍ തടഞ്ഞിട്ട് അക്രമികള്‍ക്ക് ആളെക്കൂട്ടാന്‍ സാഹചര്യമൊരുക്കിയ വിഴിഞ്ഞം സിഐയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. 50 ല്‍ അധികം പോലീസുകാര്‍ ക്രൂര ആക്രമണത്തിനു വിധേയമായിട്ടും അവരുടെ വേദനകള്‍ക്ക് പരിഹാരം കണ്ടെത്തി അക്രമികളെ അറസ്റ്റുചെയ്യാന്‍ തയ്യാറാകാത്ത ജില്ലയിലെ ഉന്നത പോലീസ് അധികാരികളെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.

ഒരുകൂട്ടം മതഭ്രാന്തന്മാരുടെ ഭ്രാന്തിന് മുന്നില്‍ തുറമുഖ നിര്‍മാണം തടസപ്പെടുത്താന്‍ പറ്റില്ല. ആയ് രാജവംശ കാലം മുതല്‍ നിലനിന്നിരുന്നതാണ് വിഴിഞ്ഞം തുറമുഖം. അന്നൊന്നും പരിസ്ഥിതിക്ക് ഒരു കോട്ടവും വന്നിട്ടില്ല. 1991 ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോഴും 2015ല്‍ ധാരണാപത്രം ഒപ്പിട്ടപ്പോഴും ഉണ്ടാകാത്ത കലാപം നിര്‍മാണം പൂര്‍ത്തിയാകുന്ന സമയത്തുണ്ടാകുന്നതിനു പിന്നില്‍ ചില വിദേശരാജ്യങ്ങളുടെ ചാരന്മാരുടെ ഇടപെടലാണ്. ഇന്ത്യയിലെ ഒരേ ഒരു മദര്‍പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. ദുബായിയും ചൈനയും അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യമാണ് മദര്‍പോര്‍ട്ട് ഇന്ത്യയില്‍ വരരുതെന്നത്. പള്ളിമണി അടിച്ച് ആളെക്കൂട്ടാന്‍ മാത്രമല്ല അവര്‍ ദൂതന്മാര്‍ വഴി പണമെത്തിക്കുന്നത്. മതേതരത്വം പറയുന്ന കേരളത്തില്‍ തുറമുഖത്തിന് മതമുണ്ടോ എന്നും പള്ളിമണി അടിച്ച് ആളെക്കൂട്ടുന്ന മത മുഷ്‌ക് ഇനി അനുവദിക്കാനാകില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

തുറമുഖത്തിനു വേണ്ടി വസ്തുവും തൊഴിലും നഷ്ടമായ മുല്ലൂരിലെ ജനങ്ങളെ ലത്തീന്‍ കത്തോലിക്കാ പാതിരിമാരുടെ നേതൃത്വത്തില്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. നിരവധി വീടുകളില്‍ അക്രമമുണ്ടായി. ഗര്‍ഭിണികളെപ്പോലും അക്രമിച്ചു. സ്ഥലം എംഎല്‍എയോ മന്ത്രിമാരോ അവരുടെ വേദന കാണാനെത്തിയില്ല. ഫോണില്‍പ്പോലും അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ ഹിന്ദുഐക്യവേദി മുല്ലൂര്‍ നിവാസികളോടൊപ്പം തുറമുഖ നിര്‍മാണം പൂര്‍ത്തിയായി പ്രശ്‌നങ്ങള്‍ അവസാനിക്കുംവരെ കൂടെയുണ്ടാകുമെന്ന് ഈ മണ്ഡലകാലത്ത് ഉറപ്പു നല്‍കുകയാണെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.

2018 ലെ ശബരിമല കാലത്ത് നാമജപം നടത്തിയവരെ ക്രൂരമായി മര്‍ദിക്കുകയും ആഴ്ചകളോളം ജയിലിലിടുകയും ചെയ്ത പോലീസ് ഇന്ന് നിര്‍ജീവമാണ്. അന്ന് കോടതി നിര്‍ദേശത്തിന്റെ പേരുപറഞ്ഞ് ശബരിമലയില്‍ ആചാരം ലംഘിച്ചവര്‍ ഇന്ന് ഹൈക്കോടതി വിധി വന്നിട്ടുപോലും നടപ്പാക്കുന്നില്ല. നാമജപം നടത്തിയതിന്റെ പേരില്‍ ശബരിമല തന്ത്രിക്കുനേരെ പോലും നടപടിയെടുത്തവര്‍ക്ക് പാതിരിമാര്‍ക്കു മുന്നില്‍ മുട്ടിടിക്കുന്നു. പോലീസിന്റെ ഗതികേടില്‍ സഹതാപമുണ്ട്. ആരാണ് പോലീസിന്റെ കൈകള്‍ കെട്ടുന്നത്. സംസ്ഥാന സര്‍ക്കാര്‍ കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിനാലാണ് പോലീസ് നിര്‍ജീവമായത്. ഓഖി ദുരന്തസമയത്ത് നല്‍കിയ വാഗ്ദാനമനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസം നടത്താത്തത് സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ്. ഇതിന്റെ പേരില്‍ മുല്ലൂരിലെ ജനങ്ങളെ അക്രമിക്കാമെന്ന് കരുതിയാല്‍ നോക്കിനില്‍ക്കില്ലെന്നും ശശികല ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ കിളിമാനൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മുക്കോലയില്‍ നിന്ന് ആരംഭിച്ച് ആയിരങ്ങള്‍ പങ്കെടുത്ത റാലി മുല്ലൂരില്‍ ബാരിക്കേഡുയര്‍ത്തി പോലീസ് തടഞ്ഞു. സംസ്ഥാന സംഘടനാ കാര്യദര്‍ശി സി. ബാബു, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, ജില്ലാസംഘടനാ സെക്രട്ടറി വഴയില ഉണ്ണി, ജനറല്‍ സെക്രട്ടറി ബിജു, ജ്യോതീന്ദ്രകുമാര്‍, സന്ദീപ് തമ്പാനൂര്‍ എന്നിവരും മഹിളാ ഐക്യവേദി പ്രവര്‍ത്തകരും മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags: keralaVizhinjamകെപി ശശികല ടീച്ചര്‍വിഴിഞ്ഞം സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.