Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍വകലാശാലകളിലെ ഇടതു ഫാസിസം

പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടിവല്‍ക്കരണത്തിന്റെ ഫലമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കാതെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ ഭാവി തകരുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. ഇതിനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോരാടുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 26, 2022, 05:00 am IST
inEditorial

കേരള സാങ്കേതിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലറെ ഔദ്യോഗിക ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കാത്തതും, ഇതുമൂലം യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനവും ചിലരുടെ ജോലി പോലും നഷ്ടപ്പെടുന്നതുമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഇടതു യൂണിയനില്‍പ്പെട്ട സര്‍വകലാശാലാ ജീവനക്കാരാണ് വിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും, ഫയലുകള്‍ പിടിച്ചുവയ്‌ക്കുകയുമൊക്കെ ചെയ്യുന്നത്. ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട സാങ്കേതിക സര്‍വകലാശാലാ വിസിക്ക് സുപ്രീംകോടതിയുടെ വിധിയെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്നു. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്ന് കണ്ടെത്തിയായിരുന്നു സുപ്രീംകോടതി വിധി. സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആ സ്ഥാനത്തേക്ക് ഡോ. സിസാ തോമസിനെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ താല്‍ക്കാലിക വിസിയായി നിയമിച്ചിരുന്നു. ഇതാണ് ഇടതു യൂണിയനില്‍പ്പെട്ട സര്‍വകലാശാലാ ജീവനക്കാരെ ചൊടിപ്പിച്ചത്. യുജിസി മാനദണ്ഡങ്ങള്‍ മറികടന്ന് വൈസ് ചാന്‍സലര്‍ പദവിയിലെത്തിയവരോട് പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും സമരത്തിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് സാങ്കേതിക സര്‍വകലാശാലയിലെ ഇടതു യൂണിയനില്‍പ്പെട്ടവര്‍ വിസിയോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലാ വിസിയായി സിസാ തോമസിനെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ അവരെ തടഞ്ഞിരുന്നു. പിന്നീട് പോലീസ് സംരക്ഷണത്തിലാണ് അവര്‍ ചുമതലയേറ്റത്. എസ്എഫ്‌ഐയോട് ഐക്യം പ്രഖ്യാപിച്ചാണ് ഇടതു യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ വിസിക്കെതിരെ സമരം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഇത് പുതിയ കാര്യമല്ല. വൈസ്ചാന്‍സലര്‍മാരായാലും കോളജ് പ്രിന്‍സിപ്പല്‍മാരായാലും അവര്‍ സിപിഎമ്മുകാരോ ഇടതുസഹയാത്രികരോ ആയിരിക്കണമെന്നതാണ് എസ്എഫ്‌ഐയുടെയും ഇടതു യൂണിയനുകളുടെയും നിലപാട്. അല്ലാത്തവര്‍ സ്ഥാനത്തെത്തിയാല്‍ അവര്‍ എതിര്‍ക്കും. അവര്‍ക്ക് പരിഹാസവും ഭീഷണിയും നേരിടേണ്ടിവരും. അക്രമത്തിന് വിധേയരാവും. ജീവനുതന്നെ ഭീഷണിയാവും. പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലിന് ക്യാമ്പസിനകത്ത് പ്രതീകാത്മക കുഴിമാടം തീര്‍ത്ത് റീത്തുവച്ചതും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരിക്കെ പ്രമുഖ നയതന്ത്രജ്ഞന്‍ ടി.പി. ശ്രീനിവാസനെ ശാരീരികമായി ആക്രമിച്ചതും എസ്എഫ്‌ഐ ആയിരുന്നു. ഇടതു യൂണിയനില്‍പ്പെട്ട അധ്യാപകരുടെയും ജീവനക്കാരുടെയും ഒത്താശ ഇതിനു ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ അതിക്രമങ്ങളെ ന്യായീകരിക്കുകയാണ് സിപിഎമ്മും ഇടതുസര്‍ക്കാരും ചെയ്തത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടമാടുന്ന ഇടതു ഫാസിസത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഇതെല്ലാം. ഇത് മറച്ചുപിടിക്കാന്‍ കള്ളപ്രചാരണം നടത്തുകയും ചെയ്യും. സര്‍വകലാശാലകള്‍ പിടിച്ചെടുക്കാന്‍ സംഘപരിവാറിനു കൂട്ടുനില്‍ക്കുകയാണ് ചാന്‍സലറായ ഗവര്‍ണര്‍ ചെയ്യുന്നതെന്ന കുപ്രചാരണം ഇതിലൊന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇതിന് മുന്നിട്ടിറങ്ങുകയും ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കടുത്ത നിയമലംഘനങ്ങളാണ് ഇവര്‍ നടത്തുന്നത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാലാ വിസിക്ക് രാജിവയ്‌ക്കേണ്ടിവന്നത്. താല്‍ക്കാലിക വിസിയയെ നിയമിച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിക്കളയുകയും ചെയ്തു. പക്ഷേ ഇക്കാര്യത്തില്‍ കോടതിവിധികള്‍ അംഗീകരിക്കില്ലെന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നയം. ഇതുകൊണ്ടാണ് ഇവര്‍ തങ്ങള്‍ക്ക് വിടുപണി ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഇളക്കിവിടുന്നത്. തിരുവനന്തപുരം സംസ്‌കൃത കോളജ് കവാടത്തില്‍ ഗവര്‍ണറെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് ബാനര്‍ ഉയര്‍ത്തിയതും ഈ നയത്തിന്റെ ഭാഗമാണ്. ഗവര്‍ണര്‍ വിശദീകരണം തേടിയതിനെത്തുടര്‍ന്ന് അത് നീക്കം ചെയ്തതും തന്ത്രത്തിന്റെ ഭാഗം. പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടിവല്‍ക്കരണത്തിന്റെ ഫലമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കാതെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ ഭാവി തകരുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. ഇതിനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോരാടുന്നത്. ഈ പോരാട്ടം വിജയിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് ആവശ്യമാണ്.

Tags: keralacpmകേരള സര്‍ക്കാര്‍Universityഇടതുപക്ഷക്കാര്‍Arif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.