Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊട്ടിയത്തെ മാള്‍ നിര്‍മാണം; അടിമുടി ദുരൂഹത, നിലവിലുള്ള കെട്ടിടം കൈമാറാന്‍ നീക്കം, നാല് സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തത് കോടിക്കണക്കിന് രൂപ

സഹകരണ രജിസ്ട്രാറുടെ അനുവാദം ഇല്ലാതെയാണ് സഹകരണ ബാങ്കുകളില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ വായ്പഎടുത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നു. കൂടാതെ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ അനുമതി വാങ്ങാതെയാണ് സഹകരണബാങ്കുകളില്‍ നിന്നും എടുത്ത വായ്പതുക കൊണ്ട് ഭൂമി വാങ്ങിയതും കെട്ടിടനിര്‍മാണം നടത്തുന്നതും.

Janmabhumi Online by Janmabhumi Online
Nov 23, 2022, 04:05 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊട്ടിയം: കൊട്ടിയം ടൗണില്‍ നിര്‍മിക്കുന്ന ഡ്രീംസ് മാള്‍ നിര്‍മാണത്തില്‍ ദുരൂഹത, നിലവിലുള്ള കെട്ടിടം കൈമാറാന്‍ നീക്കം. ഇരവിപുരം നിയോജക മണ്ഡലത്തില്‍ സിപിഎം ഭരിക്കുന്ന നാല് സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെയും വ്യവസായികളുടെയും പ്രവാസികളുടെയും ഓഹരി എടുപ്പിച്ചു കൊണ്ട് സൊസൈറ്റി ആക്ട് പ്രകാരമാണ് ദേശിങ്ങനാട് റാപ്പിഡ് ഡെവലപ്പ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് രേഖാമൂലം സൊസൈറ്റി അധികൃതര്‍ പറയുന്നത്. ഉമയനല്ലൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ഫത്തഹുദീനാണ് സൊസൈറ്റി പ്രസിഡന്റ്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടെങ്കിലും സൊസൈറ്റിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ടെന്ന് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു. നാല് സഹകരണ ബാങ്കുകളില്‍ നിന്നും യാതൊരു ഈടും ഇല്ലാതെയാണ് കോടിക്കണക്കിന് രൂപ മാള്‍ നിര്‍മാണത്തിന് വ്യവസായം തുടങ്ങാനുള്ള ലോണ്‍ എന്ന നിലയില്‍ വായ്പയെടുത്തിട്ടുള്ളത്.

സഹകരണ രജിസ്ട്രാറുടെ അനുവാദം ഇല്ലാതെയാണ് സഹകരണ ബാങ്കുകളില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ വായ്പഎടുത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നു. കൂടാതെ  ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ അനുമതി വാങ്ങാതെയാണ് സഹകരണബാങ്കുകളില്‍ നിന്നും എടുത്ത വായ്പതുക കൊണ്ട് ഭൂമി വാങ്ങിയതും കെട്ടിടനിര്‍മാണം നടത്തുന്നതും. ഭരണസ്വാധീനം ഉപയോഗിച്ച് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പടുകൂറ്റന്‍ മാള്‍ കൊട്ടിയത്ത് പടുത്തുയര്‍ത്തുന്നത്. നിര്‍മാണത്തിന്റെ 75 ശതമാനം പൂര്‍ത്തിയായി മുന്നോട്ട് പോകുമ്പോള്‍ സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ തുകകളുടെ തിരിച്ചടവ് ഇപ്പോഴും വഴിമുട്ടി നില്‍ക്കുകയാണ്.

പ്രവാസികളുടെ കൈയില്‍ നിന്നും വ്യാപാരി വ്യവസായികളുടെ കൈയില്‍ നിന്നും പിരിച്ചെടുത്ത ഷെയര്‍ തുകകളെ പറ്റിയും കൊട്ടിയം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫീസില്‍ പോലും വിവരങ്ങള്‍ ഇല്ലെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. സൊസൈറ്റിയ്‌ക്ക് കൊടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയത് ചൂണ്ടി കാണിച്ച് സഹകരണ ബാങ്കുകളില്‍ സംസ്ഥാന സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം നിയമപ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മാള്‍ കൈമാറാനുള്ള നീക്കമാണ് ഇപ്പോള്‍ സൊസൈറ്റി അധികൃതര്‍ നടത്തുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന മാളില്‍ സഹകരണ ബാങ്കിലെ വായ്പ കൂടാതെ ഇതിനകം തന്നെ ബിനാമി ഇടപാടിലൂടെയും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു.

Tags: KottiyamDreams Mall
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

Kerala

കൊട്ടിയം പോലീസ് സ്‌റ്റേഷന്‍ കത്തിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം; രണ്ടു പേര്‍ക്കെതിരേ കേസ്, അന്വേഷണം വ്യാപിപ്പിച്ചു

ചിന്താ ജെറോം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ടവരോടൊപ്പം ബോട്ട് യാത്രയില്‍ (വലത്ത്)
Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടത്തി ചിന്താ ജെറോമും കൊല്ലത്തെ റിസോര്‍ട്ട് ഉടമയും; സംരക്ഷണം നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

Kollam

കൊട്ടിയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഒരു നഗരസഭയ്‌ക്ക് അനുകൂലം: ജസ്റ്റിസ് എ. ബദറുദീന്‍

Kollam

ലഹരിയുടെ പിടിയില്‍ കൊട്ടിയവും മയ്യനാടും, നടപടിയെടുക്കാതെ പോലീസും എക്‌സൈസും

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies