Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അസന്തുലിത ജനസംഖ്യ രാജ്യത്തിന് അത്യാപത്ത്

മുത്തലാഖ് നിരോധന നിയമത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനപ്പെരുപ്പ നിയന്ത്രണത്തിന്റെ കാര്യത്തിലും ആവശ്യമായി വരികയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഈ രാജ്യം ശക്തമായും സുരക്ഷിതമായും നിലനില്‍ക്കേണ്ടത് രാജ്യസ്‌നേഹികളായ ഓരോ പൗരന്റെയും ആവശ്യമാണ്. ജനപ്പെരുപ്പവും അതിന്റെ വിസ്‌ഫോടനവും ഇതിനെതിരായിരിക്കും. ഇത് ഒഴിവാക്കാനുള്ള എല്ലാ അധികാരവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനുണ്ട്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 21, 2022, 05:00 am IST
in Editorial

സമഗ്രവും എല്ലാവര്‍ക്കും ബാധകവുമായ ജനസംഖ്യാ നയത്തിന് സര്‍ക്കാര്‍ രൂപംനല്‍കണമെന്ന ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ നിര്‍ദേശം രാജ്യസ്‌നേഹികളും രാജ്യത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ളവരും നിരുപാധികം സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല. രാജ്യത്തെ വിഭവങ്ങള്‍ പരിമിതമായ സാഹചര്യത്തില്‍ ജനസംഖ്യാ വിസ്‌ഫോടനം ആശങ്കാജനകമാണെന്നും, ഇക്കാര്യത്തില്‍ പൊതുവായ ബോധവല്‍ക്കരണവും ജാഗ്രതയും ആവശ്യമാണെന്നുമുള്ള ഹൊസബാളെയുടെ അഭിപ്രായത്തില്‍ രാഷ്‌ട്രീയത്തിനുപരിയായി അടിയന്തരമായ ശ്രദ്ധ പതിയേണ്ടതുണ്ട്. മതപരിവര്‍ത്തനം രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതിന് കാരണമായി, ജനസംഖ്യയിലെ മതപരമായ അസന്തുലിതാവസ്ഥ പല രാജ്യങ്ങളുടെയും വിഭജനത്തിലേക്ക് നയിച്ചു, നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതും ഇതിനാലാണ് എന്നൊക്കെയുള്ള അസുഖകരമായ ചില വസ്തുതകളും ഹൊസബാളെ അവതരിപ്പിച്ചു. ഇതിനോടൊക്കെ രാഷ്‌ട്രീയമായി വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ അവര്‍ക്കും വസ്തുതകള്‍ നിഷേധിക്കാനാവില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥയുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളിലേക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും നാഗ്പൂരിലെ ഈ വര്‍ഷത്തെ വിജയദശമി സന്ദേശത്തില്‍ വിരല്‍ചൂണ്ടിയിരുന്നു. രാജ്യത്ത് ജനസംഖ്യാ വര്‍ധനവ് ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും, ഇതിന് ആനുപാതികമായ വിഭവങ്ങളില്ലെങ്കില്‍ സമൂഹത്തിന് താങ്ങാനാവാത്ത ഭാരമായി മാറുമെന്നും സര്‍സംഘചാലക് പറഞ്ഞത് ചില കോണുകളില്‍ സൃഷ്ടിച്ച അസ്വസ്ഥതയ്‌ക്ക് കാരണം രാഷ്‌ട്രീയവും മതപരവുമൊക്കെയായ സ്ഥാപിതാല്‍പ്പര്യങ്ങളാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

സര്‍ക്കാര്‍ പുതിയൊരു ജനസംഖ്യാ നയത്തിന് രൂപംനല്‍കണമെന്ന ആര്‍എസ്എസിന്റെ ആവശ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് ഏതെങ്കിലും മതത്തെയും സമുദായത്തെയും മാത്രം ബാധിക്കുന്നതല്ല. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചും, അത് നിയന്ത്രിക്കേണ്ട ആവശ്യകതയെക്കുറിച്ചും ആരെങ്കിലും സംസാരിച്ചാല്‍ മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഉടനെയുണ്ടാവുന്നു. സര്‍സംഘചാലകിന്റെ വിജയദശമി സന്ദേശത്തിനെതിരെ അസാസുദ്ദീന്‍ ഒവൈസി നിലവാരമില്ലാത്ത ഭാഷയില്‍ നടത്തിയ പ്രതികരണം ഒറ്റപ്പെട്ടതല്ല. ജനസംഖ്യയില്‍ മതപരമായുണ്ടാകുന്ന വളര്‍ച്ചയും, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചരിത്രത്തില്‍ നിന്നും വര്‍ത്തമാനകാലത്തുനിന്നും പഠിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇക്കൂട്ടര്‍. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ മൂലം ഈ നൂറ്റാണ്ടില്‍ത്തന്നെ രൂപംകൊണ്ട പുതിയ രാജ്യങ്ങളാണ് കിഴക്കന്‍  ടിമൂര്‍, ദക്ഷിണ സുഡാന്‍, കൊസോവ തുടങ്ങിയവ. നമുക്കാണെങ്കില്‍ ഇന്ത്യാ വിഭജനം നല്‍കുന്ന പാഠവുമുണ്ട്. ജനസംഖ്യയിലെ മതപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതു കാണിക്കുന്നത്. സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ആധിപത്യത്തിന് ജനസംഖ്യയെ ഉപയോഗിക്കുന്ന ശക്തികള്‍ ഇന്ത്യയില്‍ സജീവമാണ്. ഇതിന്റെ ഉദാഹരണങ്ങള്‍ കേരളവും കണ്ടുകൊണ്ടിരിക്കുന്നു. ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കേരളത്തില്‍ പ്രഖ്യാപിത വിലക്കു തന്നെയുണ്ട്. ടി.പി. സെന്‍കുമാറിനെതിരായ ഭീഷണികളും കേസും ആരും മറന്നിട്ടുണ്ടാവില്ല.

ഫലപ്രദമായ ജനസംഖ്യാ നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നിരവധി ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ പ്രശ്‌നമാണിത്. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെതാണ് ഒരു ബില്ല്. ജനസംഖ്യ നിയന്ത്രിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലും നിരവധി ഹര്‍ജികളെത്തുന്നു. എന്നാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇക്കാര്യത്തില്‍ സ്വതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നില്ല. ആരെങ്കിലും ഗൗരവമായി ഈ വിഷയം ഉന്നയിച്ചാല്‍ നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ് എന്നൊക്കെയുള്ള മുറവിളികള്‍ ഉയര്‍ത്തി പ്രതിരോധിക്കുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയില്‍ ദല്‍ഹിയില്‍ നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണം അന്നും ഇന്നും വലിയ വിവാദമാണ്. എന്നാല്‍ രാജ്യത്തിന്റെ കുടുംബാസൂത്രണത്തിനും, ജനസംഖ്യ നിയന്ത്രിക്കാനും നിയമനിര്‍മാണം വേണ്ടിവരികയാണെങ്കില്‍ അതിന് മടിച്ചുനില്‍ക്കേണ്ടതില്ല. മുത്തലാഖ് നിരോധന നിയമത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനപ്പെരുപ്പ നിയന്ത്രണത്തിന്റെ കാര്യത്തിലും ആവശ്യമായി വരികയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഈ രാജ്യം ശക്തമായും സുരക്ഷിതമായും നിലനില്‍ക്കേണ്ടത് രാജ്യസ്‌നേഹികളായ ഓരോ പൗരന്റെയും ആവശ്യമാണ്. ജനപ്പെരുപ്പവും അതിന്റെ വിസ്‌ഫോടനവും ഇതിനെതിരായിരിക്കും. ഇത് ഒഴിവാക്കാനുള്ള എല്ലാ അധികാരവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനുണ്ട്.

Tags: indiaജനസംഖ്യജനസംഖ്യാവര്‍ധന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.