Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാപ്പനെ നൊബല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്തത് ചെന്നിത്തലയുടെ മുന്‍ സെക്രട്ടറി; കേരള ഹൗസ് ബീഫ് വിവാദത്തിലും പങ്കാളി

കേരള ഹൗസ് കാന്റീനില്‍ കൊളുത്തി വിട്ട ബീഫ് വിവാദം രാജ്യത്തെ ക്യാംപസുകളിലും തെരുവുകളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 01:45 pm IST
inIndia

ന്യൂദല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പനെ സമാധാനത്തിന്റെ നൊബല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്യുമെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വീരവാദം മുഴക്കിയ പത്രപ്രവര്‍ത്തകയൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറി ഡി ധനു സുമോദിനെ കുറിച്ച് ഏജന്‍സികള്‍ വിശദമായി അന്വേഷിക്കുന്നു. സിദ്ദിഖ് കാപ്പന്റെ ജയില്‍വാസത്തിന്റെ രണ്ടാം വാര്‍ഷികാചരണത്തിനു ദല്‍ഹിയില്‍ മെഴുകുതിരി പ്രകടനം നടത്തുമന്ന് ധന സുമോദ് അറിയിച്ചിരുന്നെങ്കിലും ആരും എത്താത്തതിനാല്‍ പരിപാടി ഉപേക്ഷിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ധനുസുമോദ് ഇപ്പോള്‍ മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫാണ്.

രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തിയ ബീഫ് വിവാദം ധനു സുമോദ് – സിദ്ദിഖ് കാപ്പ സംയുക്ത സംരംഭമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. കേരള ഹൗസ് കാന്റീനില്‍ കൊളുത്തി വിട്ട ബീഫ് വിവാദം രാജ്യത്തെ ക്യാംപസുകളിലും തെരുവുകളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് മുഖപത്രം തേജസിന്റെ ഡല്‍ഹി ലേഖകനായിരുന്ന സിദ്ദിഖ് കാപ്പനും കെയുഡബ്ല്യുജെ സെക്രട്ടറി ധന സുമോദുമായിരുന്നു വിവാദത്തിന്റെ സൂത്രധാരന്മാര്‍.

ബീഫ് വിവാദ കാലത്ത് മംഗളം ലേഖകനായിരുന്ന ധന സുമോദ് പിന്നീട് രമേശ് ചെന്നിത്തലയുടെ സ്റ്റാഫില്‍ അംഗമായി. ധന സുമോദിനു ശേഷമാണ് കാപ്പന്‍ കെയുഡബ്ല്യുജെ സെക്രട്ടറിയാകുന്നത്. മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫായി തിരിച്ചെത്തിയ ശേഷം വീണ്ടും ധന സുമോദ് കെയുഡബ്ല്യുജെ സെക്രട്ടറിയായി.

ജന്തര്‍ മന്ദര്‍ റോഡില്‍ കേരള ഹൗസിന് എതിര്‍വശത്തുള്ള ധവന്‍ ദ്വീപ് ബില്‍ഡിങ്ങിലെ തേജസ് ഓഫിസായിരുന്നു കെ യുഡബ്ല്യുജെ – പോപ്പുലര്‍ ഫ്രണ്ട് ഗൂഡാലോചനകളുടെ സങ്കേതം. ബീഫിന്റെ പേരില്‍ വ്യാജ വിവാദം സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഗൂഡ പദ്ധതിയില്‍ സിദ്ദിഖ് കാപ്പനൊപ്പം ധനസുമോദും സജീവ പങ്കാളിയായി.

കേരള ഹൗസ് കാന്റീനിലെ പോത്തിറച്ചി െ്രെഫയെ പശുവിറച്ചിയായി ഉത്തരേന്ത്യന്‍ ഹിന്ദു സംഘടനാ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ധനസുമോദും കാപ്പനും ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തനെ സമീപിച്ചു. താന്‍ കേരളം ത്തിലെ കാലടി സര്‍വകലാശാലയിലെ എ ബി വി പി നേതാവായിരുന്നെന്നും കേരള ഹൗസ് കാന്റീനിലെ പശുവിറച്ചി വില്‍പന മനക്ലേശമുണ്ടാക്കുന്നതായും ധന സുമോദ് വിഷ്ണു ഗുപ്തനെ അറിയിച്ചു.

ഭാരതീയ ഗോ രക്ഷാ ക്രാന്തി പ്രവര്‍ത്തകരെയും കൂട്ടി വിഷ്ണു ഗുപ്തനും സംഘവും കേരള ഹൗസ് കാന്റീനിലെത്തി. സംഘര്‍ഷം ഷൂട്ട് ചെയ്യാന്‍ കാപ്പനും സുമോദും കാമറാമാന്മാരെയും തയാറാക്കി നിര്‍ത്തിയിരുന്നു. ബീഫ് ഉണ്ടോയെന്ന വിഷ്ണു ഗുപ്തന്റെ ചോദ്യത്തിനു കിട്ടുമെന്ന് കാന്റീന്‍ കാഷ്യര്‍ മറുപടി നല്‍കി. പശുവിറച്ചിയാണെന്നു കരുതി ഹിന്ദു സേനക്കാര്‍ കാന്റീന്‍ അടിച്ചു തകര്‍ത്തു. ഉത്തരേന്ത്യയില്‍ പശുവിറച്ചി നിരോധിച്ചിട്ടുണ്ടെങ്കിലും പോത്തിറച്ചിക്കു നിരോധനമില്ല.

ബീഫിന്റെ പേരില്‍ കേരള ഹൗസിലുണ്ടായ സംഘര്‍ഷം മിനിട്ടുകള്‍ക്കകം ദേശീയ വാര്‍ത്തയായി. കാപ്പനും ധനസുമോദും വിഷ്വലുകള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കി. വിവാദമായതോടെ ഭയപ്പാടിലായ കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ വിശ്വാസ് മേത്ത കാന്റീനിലെ ബീഫ് വില്‍പ്പന തടഞ്ഞു.

ഇതോടെ ഭക്ഷണത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്ന ആരോപണവുമായി ഇടതു സംഘടനകള്‍ രംഗത്തെത്തി. കേരളത്തിലെ എം പിമാര്‍ കേരള ഹൗസില്‍ ധര്‍ണ നടത്തി. ധ ന സുമോദിന്റെ നേതൃത്വത്തില്‍ കെ യുഡബ്ല്യുജെയും കേരള ഹൗസില്‍ പ്രകടനം നടത്തി. സംഘപരിവാര്‍ വിരുദ്ധ പ്ലക്കാര്‍ഡുമായി സിദ്ദിഖ് കാപ്പന്‍ കെ യുഡബ്ല്യുജെ പ്രകടനത്തില്‍ അലറി മുദ്രാവാക്യം വിളിക്കുന്ന ഫോട്ടോ പല ദേശീയ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.

രാജ്യവ്യാപകമായി ഡി വൈ എഫ് ഐ ബീഫ് ഫെസ്റ്റുകള്‍ നടത്തുമെന്ന പ്രഖ്യാപനം നടത്തി എം.ബി.രാജേഷ് എം പി പോപ്പുലര്‍ ഫ്രണ്ടിന്റെ ബീഫ് വിവാദ അജന്‍ഡയ്‌ക്ക് ഇടതുപക്ഷ പിന്തുണ ഉറപ്പിച്ചു. രാജേഷിന് ചെല്ലപ്പേരും കിട്ടി. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസും ബീഫ് ഫെസ്റ്റ് ക്യാമ്പെയിന്‍ തുടങ്ങി. റിജില്‍ മാക്കുറ്റി നടുറോഡില്‍ പശുക്കുട്ടിയെ കഴുത്തു വെട്ടി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രിയങ്കരനായി. രാജ്യത്തു പല ക്യാംപസുകളിലും എസ് എഫ് ഐ ക്യാംപസ് ഫ്രണ്ടുമായി ചേര്‍ന്നാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

സിദ്ദിഖ് കാപ്പന്‍ ധന സുമോദ് കൂട്ടുകെട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബീഫ് വിവാദം വന്‍ വിജയമായി. അണിയറയില്‍ മറഞ്ഞു നിന്ന പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യം പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റഡാറില്‍ പതിഞ്ഞു. സിദ്ദിഖ് കാപ്പന്‍ പിന്നീട് യു പി പൊലീസിന്റെ പിടിയിലായി.

Tags: യു‌എപി‌എkuwjSiddique Kappanരമേശ് ചെന്നിത്തലRijil Makkuttyബീഫ് ഫെസ്റ്റിവല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

Kerala

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.