Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂണ്‍ലൈറ്റിങ്ങിനെച്ചൊല്ലി ഐടി രംഗത്ത് തര്‍ക്കം; മൂണ്‍ലൈറ്റിംഗ് ചെയ്ത 300 ടെക്കികളെ വിപ്രോ പിരിച്ചുവിട്ടു; ഇത് തെറ്റല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 04:44 pm IST
inIndia

ബെംഗളൂരു: ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.  

ഈയിടെ വിപ്രോ 300 ജീവനക്കാരെയാണ് മൂണ്‍ലൈറ്റിങ്ങിന്റെ പേരില്‍ പിരിച്ചുവിട്ടത്. തങ്ങളുടെ കമ്പനിയില്‍ മൂണ്‍ലൈറ്റിങ് അനുവദിക്കില്ലെന്ന നിപാടിലാണ് ഇപ്പോഴത്തെ ചെയര്‍മാനും അസിംപ്രേംജിയുടെ മകനുമായ റിഷാദ് പ്രേംജി. വിപ്രോയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ തങ്ങളുടെ എതിരാളികളായ കമ്പനികളില്‍ കൂടി പാര്‍ട് ടൈം ജോലി ചെയ്ത ജീവനക്കാരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.  

ഐബിഎമ്മും മൂണ്‍ലൈറ്റിംഗ് പ്രവണതയ്‌ക്ക് എതിരാണ്. കോവിഡ് കാലത്ത് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചതോടെയാണ് പലരും പാര്‍ട് ടൈമായി മറ്റ് ജോലികള്‍ കൂടി ചെയ്യുന്ന പ്രവണത വര്‍ധിച്ചത്. ഇന്‍ഫോസിസും മൂണ്‍ലൈറ്റിംഗിനെതിരാണ്. പ്രധാന ജോലി ചെയ്തതിന് ശേഷം ബാക്കിസമയം മറ്റ് കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നത് നല്ല പ്രവണതയല്ലെന്ന് ഇന്‍ഫോസിസ് പറയുന്നു. ഈയിടെ പുതിയ ജോലിക്കാരെ എടുത്തപ്പോള്‍ കമ്പനി നല്‍കിയ തൊഴില്‍ കരാറില്‍ മൂണ്‍ലൈറ്റിംഗ് ചെയ്യരുതെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്.  

അതേ സമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മൂണ്‍ലൈറ്റിംഗിനെ അനുകൂലിക്കുന്നു. “ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലാണ്. അവരുടെ നൈപുണ്യം ഉപയോഗിച്ച് കൂടുതല്‍ വരുമാനം നേടുക എന്ന മനോഭാവം ടെകികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഈ പ്രവണതയ്‌ക്കെതിരായി, കമ്പനികള്‍ അവരുടെ ജീവനക്കാരെ മൂണ്‍ലൈറ്റിങ്ങിന്‍രെ പേരില്‍ തടയാന്‍ തുടങ്ങിയാല്‍ പരാജയപ്പെടുകയേ ഉള്ളൂ.” – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.  

“പല ടെകികളും ഒരു ഐടി കമ്പനിയില്‍ മുഴുവന്‍ സമയ ജോലി ചെയ്യുമ്പോള്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകളില്‍ തന്നെ ബാക്കി സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു കമ്പനിയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അവിടെത്തന്നെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യുന്ന പ്രവണതയെല്ലാം എന്നേ അവസാനിച്ചു. ഇനി പല ദൗത്യങ്ങള്‍ക്കായി തങ്ങളുടെ സമയം പകുത്ത് നല്‍കി ജോലി ചെയ്യുന്ന ജീവനക്കാരുടെ കാലമാണ് വരുന്നത് “- രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കുന്നു.  

ടെക് മഹീന്ദ്ര സിഇഒ സി.പി.ഗുര്‍ണാനി പക്ഷെ ജീവനക്കാര്‍ അധികം പണം നേടുന്നതിനായി അധിക ജോലി മറ്റൊരു കമ്പനിയില്‍ ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. ജീവനക്കാര്‍ മൂണ്‍ലൈറ്റിംഗ് ചെയ്യുന്നത് വഞ്ചനയാണെന്ന വിപ്രോയുടെ നിലപാടിനെ സ്വാഗതം ചെയ്യാനാവില്ലെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ പറയുന്നു. “തൊഴില്‍ കരാര്‍ അനുസരിച്ച് ഇത്ര മണിക്കൂര്‍ നേരം ഒരു കമ്പനിയില്‍ ജോലി ചെയ്യാം എന്ന കരാറിലാണ് ഒപ്പുവെയ്‌ക്കുന്നത്. അതിന് ശേഷമുള്ള മണിക്കൂറുകളില്‍ ഒരു ജീവനക്കാരന്‍ എന്ത് ചെയ്യുന്നു എന്നത് ആ ജീവനക്കാരന്റെ സ്വാതന്ത്ര്യമാണ്.”- മോഹന്‍ദാസ് പൈ പറയുന്നു.  

Tags: മോഹന്‍ദാസ് പൈറിഷാദ് പ്രേംജിഐഎസ്Rajeev Chandrasekharമന്ത്രി രാജീവ് ചന്ദ്രശേഖര്‍ഇന്‍ഫോസിസ്വിപ്രോടിസിഎസ്മൂണ്‍ലൈറ്റിംഗ്ടെക് മഹീന്ദ്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.