Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂണ്‍ലൈറ്റിങ്ങിനെച്ചൊല്ലി ഐടി രംഗത്ത് തര്‍ക്കം; മൂണ്‍ലൈറ്റിംഗ് ചെയ്ത 300 ടെക്കികളെ വിപ്രോ പിരിച്ചുവിട്ടു; ഇത് തെറ്റല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 04:44 pm IST
in India

ബെംഗളൂരു: ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.  

ഈയിടെ വിപ്രോ 300 ജീവനക്കാരെയാണ് മൂണ്‍ലൈറ്റിങ്ങിന്റെ പേരില്‍ പിരിച്ചുവിട്ടത്. തങ്ങളുടെ കമ്പനിയില്‍ മൂണ്‍ലൈറ്റിങ് അനുവദിക്കില്ലെന്ന നിപാടിലാണ് ഇപ്പോഴത്തെ ചെയര്‍മാനും അസിംപ്രേംജിയുടെ മകനുമായ റിഷാദ് പ്രേംജി. വിപ്രോയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ തങ്ങളുടെ എതിരാളികളായ കമ്പനികളില്‍ കൂടി പാര്‍ട് ടൈം ജോലി ചെയ്ത ജീവനക്കാരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.  

ഐബിഎമ്മും മൂണ്‍ലൈറ്റിംഗ് പ്രവണതയ്‌ക്ക് എതിരാണ്. കോവിഡ് കാലത്ത് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചതോടെയാണ് പലരും പാര്‍ട് ടൈമായി മറ്റ് ജോലികള്‍ കൂടി ചെയ്യുന്ന പ്രവണത വര്‍ധിച്ചത്. ഇന്‍ഫോസിസും മൂണ്‍ലൈറ്റിംഗിനെതിരാണ്. പ്രധാന ജോലി ചെയ്തതിന് ശേഷം ബാക്കിസമയം മറ്റ് കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നത് നല്ല പ്രവണതയല്ലെന്ന് ഇന്‍ഫോസിസ് പറയുന്നു. ഈയിടെ പുതിയ ജോലിക്കാരെ എടുത്തപ്പോള്‍ കമ്പനി നല്‍കിയ തൊഴില്‍ കരാറില്‍ മൂണ്‍ലൈറ്റിംഗ് ചെയ്യരുതെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്.  

അതേ സമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മൂണ്‍ലൈറ്റിംഗിനെ അനുകൂലിക്കുന്നു. “ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലാണ്. അവരുടെ നൈപുണ്യം ഉപയോഗിച്ച് കൂടുതല്‍ വരുമാനം നേടുക എന്ന മനോഭാവം ടെകികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഈ പ്രവണതയ്‌ക്കെതിരായി, കമ്പനികള്‍ അവരുടെ ജീവനക്കാരെ മൂണ്‍ലൈറ്റിങ്ങിന്‍രെ പേരില്‍ തടയാന്‍ തുടങ്ങിയാല്‍ പരാജയപ്പെടുകയേ ഉള്ളൂ.” – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.  

“പല ടെകികളും ഒരു ഐടി കമ്പനിയില്‍ മുഴുവന്‍ സമയ ജോലി ചെയ്യുമ്പോള്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകളില്‍ തന്നെ ബാക്കി സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു കമ്പനിയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അവിടെത്തന്നെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യുന്ന പ്രവണതയെല്ലാം എന്നേ അവസാനിച്ചു. ഇനി പല ദൗത്യങ്ങള്‍ക്കായി തങ്ങളുടെ സമയം പകുത്ത് നല്‍കി ജോലി ചെയ്യുന്ന ജീവനക്കാരുടെ കാലമാണ് വരുന്നത് “- രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കുന്നു.  

ടെക് മഹീന്ദ്ര സിഇഒ സി.പി.ഗുര്‍ണാനി പക്ഷെ ജീവനക്കാര്‍ അധികം പണം നേടുന്നതിനായി അധിക ജോലി മറ്റൊരു കമ്പനിയില്‍ ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. ജീവനക്കാര്‍ മൂണ്‍ലൈറ്റിംഗ് ചെയ്യുന്നത് വഞ്ചനയാണെന്ന വിപ്രോയുടെ നിലപാടിനെ സ്വാഗതം ചെയ്യാനാവില്ലെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ പറയുന്നു. “തൊഴില്‍ കരാര്‍ അനുസരിച്ച് ഇത്ര മണിക്കൂര്‍ നേരം ഒരു കമ്പനിയില്‍ ജോലി ചെയ്യാം എന്ന കരാറിലാണ് ഒപ്പുവെയ്‌ക്കുന്നത്. അതിന് ശേഷമുള്ള മണിക്കൂറുകളില്‍ ഒരു ജീവനക്കാരന്‍ എന്ത് ചെയ്യുന്നു എന്നത് ആ ജീവനക്കാരന്റെ സ്വാതന്ത്ര്യമാണ്.”- മോഹന്‍ദാസ് പൈ പറയുന്നു.  

Tags: മോഹന്‍ദാസ് പൈറിഷാദ് പ്രേംജിഐഎസ്Rajeev Chandrasekharമന്ത്രി രാജീവ് ചന്ദ്രശേഖര്‍ഇന്‍ഫോസിസ്വിപ്രോടിസിഎസ്മൂണ്‍ലൈറ്റിംഗ്ടെക് മഹീന്ദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സിയെ കേരളത്തില്‍ വേണമെന്ന് കേരള ബിജെപി, ദല്‍ഹിയില്‍ വേണമെന്ന് ദേശീയ ഘടകം, പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

Main Article

ഗതിമാറുന്ന കേരള രാഷ്‌ട്രീയം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.