Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൊലവിളിയുമായി കാപ്പന്റെ ഉറ്റ സുഹൃത്ത്; കേസു കഴിഞ്ഞാലൊരു ‘കലക്കു കലക്കു ‘മെന്ന് റഷീദുദ്ദീന്‍

മീഡിയ വണ്‍ വിട്ട ശേഷം യുട്യൂബ് ചാനല്‍ തുടങ്ങിയ റഷീദുദ്ദീന്‍ തുര്‍ക്കി, ഖത്തര്‍ തുടങ്ങി ഭീകര പ്രവര്‍ത്തനത്തെ ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പരിപാടികള്‍ അവതരിപ്പിക്കുന്നത്.

Janmabhumi Online by Janmabhumi Online
Sep 12, 2022, 12:14 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പനു സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടു പിന്നാലെ സാക്ഷികള്‍ക്കെതിരെ കൊലവിളിയുമായി കാപ്പന്റെ ഉറ്റ സുഹൃത്ത് റഷീദുദ്ദീന്‍ ആലപ്പറ്റ. മീഡിയ വണ്‍ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫാണ് റഷീദുദ്ദീന്‍. മനോരമ ലേഖകനും മറ്റു രണ്ടു പത്രപ്രവര്‍ത്തകര്‍ക്കും എതിരെ  ഭീഷണി മുഴക്കിയിരിക്കുന്നത്. കാപ്പന്‍ കേസു കഴിഞ്ഞാലൊരു ‘കലക്കു കലക്കു ‘മെന്ന ഭീഷണിയോടെ ഫേസ് ബുക്ക്് പോസ്റ്റ്  ഇട്ടിരിക്കുകയാണ്.

ഈ മൂന്നു മാധ്യമ പ്രവര്‍ത്തകരും  തനിക്കെതിരെ യു പി പൊലീസിനു വിവരം നല്‍കിയതായി കാപ്പന്‍ ഭാര്യയോടു പറഞ്ഞതായാണു റഷീദിന്റെ വെളിപ്പെടുത്തല്‍.കാപ്പനെ കുടുക്കിയത് പത്രപ്രവര്‍ത്തക യൂണിയനുമായി ഇടഞ്ഞു നില്‍ക്കുന്ന ചിലരാണെന്നും കാപ്പനും മിജിയും (മീഡിയ വണ്‍ ലേഖിക, ഇപ്പോള്‍ മനോരമ ന്യൂസില്‍) കെ.യു.ഡബ്ള്യു.ജെയുടെ ചുമതല ഏല്‍ക്കുന്നതിലൂടെ ആ സംഘടനക്ക് ദല്‍ഹിയില്‍ വരാന്‍ പോകുന്ന മാറ്റം അംഗീകരിക്കപ്പെടാന്‍ പോകുന്നില്ലന്ന് മുന്നറിയിപ്പ് താന്‍ നല്‍കിയിരുന്നതായും റഷീദുദ്ദീന്‍  അവകാശപ്പെടുന്നുണ്ട്്.

മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കല്‍ നിഷേധിക്കാനുള്ള കാരണക്കാരില്‍ ഒരാളാണ് റഷീദുദ്ദീന്‍. കശ്മീര്‍ ഭീകരരുമായി റഷീദുദ്ദീന്‍ നടത്തിയ മീഡിയ വണ്‍ അഭിമുഖ പരമ്പര കശ്മീരിലെ സൈനിക അതിക്രമങ്ങള്‍ക്കു തെളിവായി പാക്കിസ്ഥാന്‍ യുഎന്നില്‍ സമര്‍പ്പിച്ചിരുന്നു.

മീഡിയ വണ്‍ വിട്ട ശേഷം യുട്യൂബ് ചാനല്‍ തുടങ്ങിയ റഷീദുദ്ദീന്‍ തുര്‍ക്കി, ഖത്തര്‍ തുടങ്ങി ഭീകര പ്രവര്‍ത്തനത്തെ ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ആയിരം സബ്‌സ്‌ക്രൈബേഴ്‌സ് തികച്ചില്ലാത്ത യുട്യൂബ് ചാനലില്‍ മാസങ്ങള്‍ വിദേശത്തു താമസിക്കാന്‍ വരുമാനം എവിടെ നിന്നെന്നത് ദുരൂഹതയാണ്. തുടര്‍ച്ചയയായി സൗദി അറേബ് സന്ദര്‍ശിക്കുന്ന റഷീദുദ്ദീനെതിരെ കേന്ദ്ര  ഏജന്‍സികളുടെ അന്വേഷണം ഉണ്ട്

റഷീദുദ്ദീന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:സിദ്ദീഖ് കാപ്പന്‍ ജാമ്യം നേടി പുറത്തു വരികയാണല്ലോ. കാപ്പനു വേണ്ടി അഹോരാത്രം പണിയെടുത്ത എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈയുള്ളവന്റെ വിനീതമായ അഭിവാദ്യങ്ങള്‍. കാപ്പനെ കുടുക്കിയത് യൂണിയനുമായി ഇടഞ്ഞു നില്‍ക്കുന്ന ചിലരാണെന്ന് അദ്ദേഹത്തിന്റെ അറസ്റ്റിന് തൊട്ടുടനെ പ്രസാധകന്‍ മാസികക്ക് കൊടുത്ത ഒരു ലേഖനത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്. കാലം അത് തെളിയിക്കുകയും ചെയ്തു. ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ദല്‍ഹിയില്‍ ഇല്ലാതിരുന്നതു കൊണ്ട് ധാര്‍മ്മികമായ പിന്തുണ മാത്രമേ ആ പാവം കാപ്പനു വേണ്ടി നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പക്ഷെ മിജിയോട ചോദിച്ചാലറിയാം, ഈ അപകട സാധ്യതയെ കുറിച്ച് ഞാനവള്‍ക്ക് അന്നേ മുന്നറിയിപ്പ് കൊടുത്തതാണ്. അതായത് നിങ്ങളിരുവരും കെ.യു.ഡബ്ള്യു.ജെയുടെ ചുമതല ഏല്‍ക്കുന്നതിലൂടെ ആ സംഘടനക്ക് ദല്‍ഹിയില്‍ വരാന്‍ പോകുന്ന മാറ്റം അംഗീകരിക്കപ്പെടാന്‍ പോകുന്നില്ല. പല വഴിയിലൂടെയും പണി വരുമെന്നും. ശ്രദ്ധിച്ചു മുന്നോട്ടു പോവണമെന്നും മിജിയോട് പറഞ്ഞിരുന്നു. സിദ്ദീഖിനെ ദൗര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.  

കാപ്പനെ ഒറ്റിക്കൊടുത്ത മനോരമയിലെ ഒരു സങ്കി ശിങ്കത്തിന്റെ പേര് കഴിയുന്നിടത്തെല്ലാം പറഞ്ഞിട്ടുണ്ട്. വേറെ രണ്ടെണ്ണത്തെ കുറിച്ചു കൂടി എനിക്കറിയാം. ദല്‍ഹിയില്‍ നിന്നും കാപ്പന്‍ ഹാഥ്റസിലേക്കു പോയ വിവരം ‘വേണ്ടപ്പെട്ടവരെ’ അറിയിച്ചത് ഈ രണ്ട് ഡാഷുകളാണെന്നാണ് സംശയിക്കപ്പെടുന്നത്. മലര്‍ന്നു കിടന്നു തുപ്പുന്ന പണിയായതു കൊണ്ട് ഞാനാ പേരുകള്‍ ചര്‍ച്ചക്ക് വെക്കുന്നില്ല. കാപ്പന്‍ അഞ്ച് ദിവസത്തെ പരോളില്‍ വന്നപ്പോള്‍ ഭാര്യ റൈഹാനയോടു പറഞ്ഞ ഈ പേരുകള്‍ അവര്‍ മറ്റൊരാള്‍ വഴിയാണ് എന്നെ അറിയിച്ചത്. ദല്‍ഹി പത്രപ്രവര്‍ത്തക ഘടകത്തെ ആ.എസ്.എസ് വിഴുങ്ങിയാലും തരക്കേടില്ല ഇടതുപക്ഷത്തിന്റെ കയ്യില്‍ അതെത്തിപ്പെടരുതെന്ന ദുര്‍വാശിയുമായി നടന്ന ആ മഹാന്‍മാര്‍ നാളെ ഈ ദുര്‍ഗതി അവര്‍ക്ക് വന്നാലും ഇതേ യൂണിയന്‍ തന്നെയേ അവരെ രക്ഷിക്കാനുണ്ടാവൂ എന്ന കാര്യം സൗകര്യപൂര്‍വം മറന്നു.  

എന്തായാലും അന്തിമവിധി വരട്ടെ… സിദ്ദീഖ് എന്തായിരുന്നു, എന്തല്ലായിരുന്നു എന്നതൊക്കെ കോടതി അംഗീകരിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അതിനു ശേഷമുണ്ട് ഒരു കലക്ക് മോനേ…..

Tags: പോപ്പുലര്‍ ഫ്രണ്ട്കേസ്Siddique Kappanപോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

India

കേരള ഹൗസ് ബീഫ് വിവാദം: പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ പദ്ധതി , സിദ്ദിഖ് കാപ്പന്റെ ക്വട്ടേഷന്‍

India

ജോസി- സിദ്ദിഖ് കാപ്പന്‍ ടീമിന്റെ ‘അഫ്‌സല്‍ ഗുരു’ സിനിമ പദ്ധതി പൊളിഞ്ഞു: ഇനി വെബ് സീരീസ്

India

സിദ്ദിഖ് കാപ്പന്റെ ഹിറ്റ് സ്‌ക്വാഡിനു ചൈനീസ് ഫണ്ടും

പുതിയ വാര്‍ത്തകള്‍

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള പാലേമാട് സെ.  തോമസ് ചര്‍ച്ച് സന്ദര്‍ശിച്ച് ഫാ. തോമസ് പരിന്തനോലിലുമായി കൂടിക്കാഴ്ച നടത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി  
അഡ്വ. മോഹന്‍ ജോര്‍ജ്

വികസിത നിലമ്പൂരിനായി എന്‍ഡിഎ, വര്‍ഗീയ കാര്‍ഡിറക്കി ഇരുമുന്നണികള്‍; വികസനം ചര്‍ച്ച ചെയ്താൽ ഇരുമുന്നണികള്‍ക്കും തിരിച്ചടി നേരിടുമെന്ന് ഭയം

ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കെന്ന ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്

മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ട്രംപ്

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓർമ്മയായത് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ സൗമ്യമുഖം

പാകിസ്ഥാൻ പിന്നോട്ട് ! ഷിംല കരാറിനെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വലിയ പ്രസ്താവന : ഖ്വാജ ആസിഫിന് വീണ്ടു വിചാരമോ ?

പറമ്പിലെ കൂണ്‍ പാചകംചെയ്ത് കഴിച്ചു; 12-ഉം 17-ഉം വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ ആറുപേർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies