ലഖ്നൗ: വീണ്ടും ഉത്തര്‍പ്രദേശിലെ ലുലുമാളില്‍ വിലക്കുകള്‍ ലംഘിച്ച് ഒരു സ്ത്രീ നിസ്കരിച്ചതിനെച്ചൊല്ലി വിവാദം. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ലുലുമാളിന്റെ ഒരു മൂലയില്‍ നിസ്കരിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വീണ്ടും വിവാദം ഉയര്‍ന്നിരിക്കുന്നത്.
ലുലുമാളില്‍ സ്ത്രീ നിസ്കരിക്കുന്നതിന്റെ വീഡിയോ:
ലുലുമാള്‍ പരിസരത്തും ഉത്തര്‍പ്രദേശിലും വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ചില ഗൂഢ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് പറയപ്പെടുന്നു. ഈ സ്ത്രീയുടെ അരികിലായി മറ്റ് ഏതാനും സ്ത്രീകളും കുട്ടികളും നില്ക്കുന്നതും കാണാം. എന്തായാലും പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് ദൃശ്യങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചതായി സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് അറിയിച്ചു. ഈ വീഡിയോയില്‍ തീയതി കാണാനില്ല.
ജൂലായ് 11ന് ലുലുമാള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം ആദ്യത്തെ വിവാദം ഒരു സംഘം യുവാക്കള്‍ മാളിനുള്ളില്‍ നിസ്കരിച്ചതിനെച്ചൊല്ലിയായിരുന്നു. പിന്നീട് മാളില്‍ ഒരു മതത്തിന്റെയും ആരാധന അനുവദിക്കില്ലെന്ന് മാള്‍ അധികൃതര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാള്‍ ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: