Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേവിഷബാധയ്‌ക്ക് കാരണം വീര്യം കുറഞ്ഞ വാക്‌സിനും കുറഞ്ഞ അളവും; ഡോക്ടര്‍മാര്‍ പിഴവ് ചൂണ്ടിക്കാട്ടിയിട്ടും വാക്‌സിന്‍ മാറ്റാന്‍ സര്‍ക്കാര്‍ തയാറായില്ല

ഐഎം വാക്‌സിന് ഐഡി വാക്‌സിനെക്കാള്‍ വിലക്കുറവാണ്. ഐഎം വാക്‌സിന്‍ ഒരു എംഎല്‍ ആണ് ഒരു തവണ ഉപയോഗിക്കേണ്ടത്. ഐഡി വാക്‌സിനാകട്ടെ 0.1 എംഎല്‍ വീതം രണ്ടു തോളിലും അല്ലെങ്കില്‍ 0.2 എംഎല്‍ ഒരു തവണ ഉപയോഗിക്കണം. അതായത് ഐഎം വാക്‌സിനെങ്കില്‍ കൂടുതല്‍ അളവിലാണ് കുത്തി വയ്‌ക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 12:21 pm IST
in Kerala

ഷാജന്‍ സി. മാത്യു

കൊച്ചി: പേവിഷ ബാധയേറ്റവര്‍ക്ക് ഒരു മാസമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നല്കുന്നത് തെറ്റായ ആന്റി റാബിസ് വാക്‌സിന്‍.  16 വര്‍ഷമായി സംസ്ഥാനത്ത് ഐഡി അഥവാ ഇന്‍ട്രാ ഡെര്‍മല്‍ (തൊലിക്കടിയില്‍ കുത്തി വയ്‌ക്കുന്നത്) വാക്‌സിനാണ് നല്കുന്നത്. എന്നാല്‍ ഒരു മാസമായി ഐഎം അഥവാ ഇന്‍ട്രാ മസ്‌കുലര്‍ (പേശിയില്‍ കുത്തി വയ്‌ക്കുന്നത്) വാക്‌സിന്‍ റാബി വാക്‌സ്-എസ് ആണു നല്കുന്നത്. കുത്തി വയ്‌ക്കേണ്ട ഡോസിന്റെ കാര്യത്തില്‍ ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. അതിനാല്‍ ഒരു മാസത്തിനിടെ, വാക്‌സിനെടുത്തിട്ടും പേപ്പട്ടിയുടെ കടിയേറ്റവര്‍ മരിക്കുന്നതിന് ഇതു കാരണമായിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഐഎം വാക്‌സിന് ഐഡി വാക്‌സിനെക്കാള്‍ വിലക്കുറവാണ്. ഐഎം വാക്‌സിന്‍ ഒരു എംഎല്‍ ആണ് ഒരു തവണ ഉപയോഗിക്കേണ്ടത്. ഐഡി വാക്‌സിനാകട്ടെ 0.1 എംഎല്‍ വീതം രണ്ടു തോളിലും അല്ലെങ്കില്‍ 0.2 എംഎല്‍ ഒരു തവണ ഉപയോഗിക്കണം. അതായത് ഐഎം വാക്‌സിനെങ്കില്‍ കൂടുതല്‍  അളവിലാണ് കുത്തി വയ്‌ക്കേണ്ടത്.

എന്നാല്‍ പേശികളില്‍ കൂടുതല്‍ അളവില്‍ കുത്തിവയ്‌ക്കേണ്ട ഐഎം വാക്‌സിന്‍ ഐഡി വാക്‌സിന്റെ ഡോസില്‍ (കുറഞ്ഞ ഡോസ്) ചര്‍മത്തിനടിയില്‍ കുത്തിവയ്‌ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തത്. അങ്ങനെ ചെയ്യുമ്പോള്‍ അഞ്ചിരട്ടിപ്പേര്‍ക്കു വാക്‌സിന്‍ നല്കാം. ഐഎം വാക്‌സിന്റെ വിലക്കുറവു കൂടിയാകുമ്പോള്‍ സര്‍ക്കാരിനു വമ്പന്‍ ലാഭം, സാധാരണക്കാരുടെ ജീവന്റെ വിലയില്‍. വീര്യം കുറഞ്ഞ വാക്‌സിന്‍ കൂടുതല്‍ ഡോസ് നല്‌കേണ്ടതിനു പകരം കുറഞ്ഞ ഡോസ്, അതും തെറ്റായ രീതിയിലാണ് (പേശിയില്‍ കുത്തി വയ്‌ക്കേണ്ടതിനു പകരം തൊലിക്കടിയില്‍) നല്കിയതെന്ന് അര്‍ഥം.

‘1  ഡോസ് – 1 എംഎല്‍’  എന്ന നിര്‍ദേശം രേഖപ്പെടുത്തിയിരിക്കുന്ന വാക്‌സിനെത്തിയപ്പോഴേ ഡോക്ടര്‍മാര്‍ പിഴവു ചൂണ്ടിക്കാട്ടുകയും കുത്തിവയ്‌ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍, ‘ക്ലിനിക്കല്‍ ട്രയല്‍സില്‍ ഇതിനും ഐഡി വാക്‌സിന്റെ ഗുണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്’ എന്ന വിചിത്രമായ ന്യായം മുന്നോട്ടുവച്ച് കുത്തിവയ്‌ക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡി നിര്‍ദേശം നല്കുകയായിരുന്നു. തുടര്‍ന്നു സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതു കുത്തിവച്ചു തുടങ്ങി. കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഈ തീരുമാനത്തിനു സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

അതേസമയം പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. കേന്ദ്ര ഡ്രഗ് ലബോറട്ടറിയില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്‌ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ അഞ്ചു പേര്‍ക്കും നല്‍കിയതെന്നാണ് വീണാജോര്‍ജിന്റെ വാദം. കെഎംഎസ്‌സിഎല്‍നോട് വീണ്ടും വാക്‌സിന്‍ പരിശോധനയ്‌ക്കയ്‌ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍healthവാക്‌സിന്‍റാബീസ് രോഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Health

നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

പുതിയ വാര്‍ത്തകള്‍

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.