Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറ് രാജ്യങ്ങളില്‍ ഇന്ത്യയും; മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ സ്വപ്നത്തിനൊപ്പം ഈ ഗുരുവായൂര്‍ക്കാരന്‍ മധു നായരും

മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നങ്ങളുടെ ഭാഗമായി വിക്രാന്തിനെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍ ഒരു ഗുരുവായൂര്‍ക്കാരനും നല്ലൊരു പങ്കുണ്ട്. ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്ചറിലും ഓഷ്യന്‍ എഞ്ചിനീയറിങ്ങിലും ദശകങ്ങള്‍ക്ക് മുന്‍പേ ബിരുദാനന്തരബിരുദം നേടിയ മധു നായര്‍ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 10:34 pm IST
inIndia

ന്യൂദല്‍ഹി: വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ വിമാനവാഹിനിക്കപ്പല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ശേഷിയുള്ള  ആറ് ലോകരാഷ്‌ട്രങ്ങളില്‍  ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. പ്രതിരോധനിര്‍മ്മാണ രംഗത്ത് ഇതോടെ ഇന്ത്യ ശക്തമായി ചുവടുറപ്പിക്കുന്നു. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നങ്ങളുടെ ഭാഗമായി വിക്രാന്തിനെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍ ഒരു ഗുരുവായൂര്‍ക്കാരനും നല്ലൊരു പങ്കുണ്ട്.  

ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയില്‍  നിന്നും നേവല്‍ ആര്‍ക്കിടെക്ചറിലും ഓഷ്യന്‍ എഞ്ചിനീയറിങ്ങിലും ദശകങ്ങള്‍ക്ക് മുന്‍പേ ബിരുദാനന്തരബിരുദം നേടിയ  മധു നായര്‍ എന്ന കൊച്ചി കപ്പല്‍ശാലയുടെ ചെയര്‍മാനും എംഡിയുമായ ഗുരുവായൂര്‍ക്കാരന്. ജപ്പാനിലെ ഏറ്റവും ആധുനിക കപ്പല്‍ നിര്‍മ്മാണ സംവിധാനമുള്ള ഐഎച്ച് ഐ ക്യൂറെ ഷിപ് യാര്‍ഡില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ മധു നായര്‍ 1988ല്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എക്സിക്യൂട്ടിവ് ട്രെയിനിയായി ചേര്‍ന്നു. 2016ല്‍ ചെയര്‍മാനായി.  

ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള ശക്തമായ ചുവടുവെയ്‌പാണ് ഇന്ത്യ നടത്തിയതെന്ന് മധുനായര്‍ പറയുന്നു. 20,000 കോടി ചെലവില്‍ വിക്രാന്ത് നിര്‍മ്മിക്കാന്‍ 13 വര്‍ഷമെടുത്തു. കോവിഡ് കാരണം രണ്ട് വര്‍ഷങ്ങള്‍ നഷ്ടമായി. 2009ല്‍ ആരംഭിച്ച ദൗത്യം 2022ല്‍ അവസാനിച്ചു. ഇതിനായി 550 കമ്പനികളുടെ സഹായം തേടേണ്ടിവന്നു. അടുത്ത വിമാനവാഹിനിക്കപ്പല്‍ ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നാവിക സേനയില്‍ നിന്നും അടുത്ത വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണത്തിനുള്ള ഉത്തരവ് കാത്തിരിക്കുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്.  

വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ 76 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. അടുത്ത വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുമ്പോള്‍ 85 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും.  

2014ല്‍ അരുണ്‍ ജെയ്റ്റ്ലി എന്ന പ്രതിരോധമന്ത്രിയുടെ ഒരു ഓര്‍മ്മയും മധു നായര്‍ പങ്കുവെയ്‌ക്കുന്നു. കൊച്ചികപ്പല്‍ ശാലയില്‍ എത്തിയ അരുണ്‍ ജെയ്റ്റ്ലി ചീഫ് ഓഫ് നേവല്‍ സ്റ്റാഫിനോട് വിക്രാന്തിന്റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് തിരക്കി. ഒരു പ്രസന്‍റേഷന്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഒന്നോ രണ്ടോ സ്ലൈഡുകള്‍ കഴിഞ്ഞപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു:”വിദേശ രാജ്യങ്ങളില്‍ ഇത് നിര്‍മ്മിക്കാന്‍ എടുക്കുന്ന സമയവും ചെലവും എങ്ങിനെയാണ്?” 10 വര്‍ഷം എന്നായിരുന്നു ചീഫ് ഓഫ് നേവല്‍ സ്റ്റാഫിന്റെ മറുപടി. വില ഏകദേശം 550 കോടി ഡോളര്‍ (43450 കോടി രൂപ). ഇത്രയധികം അനുഭവസമ്പത്തുള്ള രാജ്യങ്ങള്‍ 10 വര്‍ഷമെടുക്കുമ്പോഴാണ് നമ്മള്‍ 13 വര്‍ഷത്തില്‍ അതിന്റെ പാതി ചെലവില്‍ വിക്രാന്തിനെ പൂര്‍ത്തീകരിച്ചതെന്ന് മധുനായര്‍ പറയുന്നു.  

പ്രധാനമന്ത്രി സെപ്തംബര്‍ 2 ന് കൊച്ചി കപ്പല്‍ ശാലയില്‍ നടക്കുന്ന ചടങ്ങില്‍ വിക്രാന്തിനെ രാജ്യത്തിന് സമര്‍പ്പിക്കും.  

Tags: Madhuഐഎസി വിക്രാന്ത്വിക്രാന്ത്buildingകൊച്ചിന്‍ ഷിപ് യാര്‍ഡ്പ്രധാനമന്ത്രി മോദിഒസാക യൂണിവേഴ്സിറ്റിഐഎന്‍എസ് വിക്രാന്ത്മധു നായര്‍ഭാരത്എംഡികൊച്ചിന്‍ ഷിപ് യാര്‍ഡ്നാവിക സേനമോദിസ്വയം പര്യാപ്തതകൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.