Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറ് രാജ്യങ്ങളില്‍ ഇന്ത്യയും; മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ സ്വപ്നത്തിനൊപ്പം ഈ ഗുരുവായൂര്‍ക്കാരന്‍ മധു നായരും

മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നങ്ങളുടെ ഭാഗമായി വിക്രാന്തിനെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍ ഒരു ഗുരുവായൂര്‍ക്കാരനും നല്ലൊരു പങ്കുണ്ട്. ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്ചറിലും ഓഷ്യന്‍ എഞ്ചിനീയറിങ്ങിലും ദശകങ്ങള്‍ക്ക് മുന്‍പേ ബിരുദാനന്തരബിരുദം നേടിയ മധു നായര്‍ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 10:34 pm IST
in India

ന്യൂദല്‍ഹി: വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ വിമാനവാഹിനിക്കപ്പല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ശേഷിയുള്ള  ആറ് ലോകരാഷ്‌ട്രങ്ങളില്‍  ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. പ്രതിരോധനിര്‍മ്മാണ രംഗത്ത് ഇതോടെ ഇന്ത്യ ശക്തമായി ചുവടുറപ്പിക്കുന്നു. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നങ്ങളുടെ ഭാഗമായി വിക്രാന്തിനെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍ ഒരു ഗുരുവായൂര്‍ക്കാരനും നല്ലൊരു പങ്കുണ്ട്.  

ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയില്‍  നിന്നും നേവല്‍ ആര്‍ക്കിടെക്ചറിലും ഓഷ്യന്‍ എഞ്ചിനീയറിങ്ങിലും ദശകങ്ങള്‍ക്ക് മുന്‍പേ ബിരുദാനന്തരബിരുദം നേടിയ  മധു നായര്‍ എന്ന കൊച്ചി കപ്പല്‍ശാലയുടെ ചെയര്‍മാനും എംഡിയുമായ ഗുരുവായൂര്‍ക്കാരന്. ജപ്പാനിലെ ഏറ്റവും ആധുനിക കപ്പല്‍ നിര്‍മ്മാണ സംവിധാനമുള്ള ഐഎച്ച് ഐ ക്യൂറെ ഷിപ് യാര്‍ഡില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ മധു നായര്‍ 1988ല്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എക്സിക്യൂട്ടിവ് ട്രെയിനിയായി ചേര്‍ന്നു. 2016ല്‍ ചെയര്‍മാനായി.  

ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള ശക്തമായ ചുവടുവെയ്‌പാണ് ഇന്ത്യ നടത്തിയതെന്ന് മധുനായര്‍ പറയുന്നു. 20,000 കോടി ചെലവില്‍ വിക്രാന്ത് നിര്‍മ്മിക്കാന്‍ 13 വര്‍ഷമെടുത്തു. കോവിഡ് കാരണം രണ്ട് വര്‍ഷങ്ങള്‍ നഷ്ടമായി. 2009ല്‍ ആരംഭിച്ച ദൗത്യം 2022ല്‍ അവസാനിച്ചു. ഇതിനായി 550 കമ്പനികളുടെ സഹായം തേടേണ്ടിവന്നു. അടുത്ത വിമാനവാഹിനിക്കപ്പല്‍ ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നാവിക സേനയില്‍ നിന്നും അടുത്ത വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണത്തിനുള്ള ഉത്തരവ് കാത്തിരിക്കുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്.  

വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ 76 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. അടുത്ത വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുമ്പോള്‍ 85 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും.  

2014ല്‍ അരുണ്‍ ജെയ്റ്റ്ലി എന്ന പ്രതിരോധമന്ത്രിയുടെ ഒരു ഓര്‍മ്മയും മധു നായര്‍ പങ്കുവെയ്‌ക്കുന്നു. കൊച്ചികപ്പല്‍ ശാലയില്‍ എത്തിയ അരുണ്‍ ജെയ്റ്റ്ലി ചീഫ് ഓഫ് നേവല്‍ സ്റ്റാഫിനോട് വിക്രാന്തിന്റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് തിരക്കി. ഒരു പ്രസന്‍റേഷന്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഒന്നോ രണ്ടോ സ്ലൈഡുകള്‍ കഴിഞ്ഞപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു:”വിദേശ രാജ്യങ്ങളില്‍ ഇത് നിര്‍മ്മിക്കാന്‍ എടുക്കുന്ന സമയവും ചെലവും എങ്ങിനെയാണ്?” 10 വര്‍ഷം എന്നായിരുന്നു ചീഫ് ഓഫ് നേവല്‍ സ്റ്റാഫിന്റെ മറുപടി. വില ഏകദേശം 550 കോടി ഡോളര്‍ (43450 കോടി രൂപ). ഇത്രയധികം അനുഭവസമ്പത്തുള്ള രാജ്യങ്ങള്‍ 10 വര്‍ഷമെടുക്കുമ്പോഴാണ് നമ്മള്‍ 13 വര്‍ഷത്തില്‍ അതിന്റെ പാതി ചെലവില്‍ വിക്രാന്തിനെ പൂര്‍ത്തീകരിച്ചതെന്ന് മധുനായര്‍ പറയുന്നു.  

പ്രധാനമന്ത്രി സെപ്തംബര്‍ 2 ന് കൊച്ചി കപ്പല്‍ ശാലയില്‍ നടക്കുന്ന ചടങ്ങില്‍ വിക്രാന്തിനെ രാജ്യത്തിന് സമര്‍പ്പിക്കും.  

Tags: എംഡികൊച്ചിന്‍ ഷിപ് യാര്‍ഡ്നാവിക സേനമോദിസ്വയം പര്യാപ്തതകൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്Madhuഐഎസി വിക്രാന്ത്വിക്രാന്ത്buildingകൊച്ചിന്‍ ഷിപ് യാര്‍ഡ്പ്രധാനമന്ത്രി മോദിഒസാക യൂണിവേഴ്സിറ്റിഐഎന്‍എസ് വിക്രാന്ത്മധു നായര്‍ഭാരത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.