Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക കാറില്‍ കെട്ടിയതിന്റെ പേരില്‍ ആര്‍ട്ട് ഡയറക്റ്ററെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം

കേസില്‍ പോലീസ് അറസ്റ്റു ചെയ്ത ഇരവിപുരം പള്ളിമുക്ക് കയ്യാലയ്‌ക്കല്‍ നജീബി മന്‍സിലില്‍ റിയാസ് (24), അല്‍അമീന്‍ നഗര്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (31) എന്നിവരുടെ വിവരങ്ങളും ചിത്രവും മാധ്യമങ്ങളില്‍ എത്താതിരിക്കാനും പോലീസ് ശ്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 10:56 am IST
inKerala

കൊല്ലം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക കാറില്‍ കെട്ടിയതിന്റെ പേരില്‍ ഫിലിം ആര്‍ട് ഡയറക്ടര്‍ അര്‍ക്കനെയും സുഹൃത്തിനെയും ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. നാലംഗ സംഘം മര്‍ദിച്ചെന്ന് പരാതിയും മൊഴിയും നല്‍കിയിട്ടും പോലീസ് രണ്ടു പേരുടെ അറസ്റ്റില്‍ കേസ് ഒതുക്കാനാണ് ശ്രമം.  

കണ്ടാലറിയാവുന്ന നാലംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സമീപത്ത് മറ്റ് ആറോളം പേരുണ്ടായിരുന്നതായുമാണ് അര്‍ക്കന്‍ നല്‍കിയ പരാതിയും മൊഴിയും. എന്നാല്‍, രണ്ടു പേര്‍ മര്‍ദിച്ചതായാണ് അര്‍ക്കന്റെ മൊഴിയെന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.  

പോലീസ് പട്രോളിങ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു അര്‍ക്കനു മര്‍ദനമേറ്റത്. നാലംഗ സംഘം മര്‍ദിക്കുന്നതിന് ഇവരും സാക്ഷിയാണ്. മര്‍ദനം തടയാതിരുന്നതിനൊപ്പം കേസ് അട്ടിമറിക്കാനും പോലീസ് നീക്കം നടത്തുകയാണ്. അക്രമി സംഘത്തില്‍ രക്ഷപെട്ട് കാറില്‍ കയറാനായി പോകുമ്പോള്‍ പിന്നില്‍ ചവിട്ടി കാറിലേക്ക് ഇടുകയായിരുന്നെന്ന് അര്‍ക്കന്‍ പറഞ്ഞു.  

മര്‍ദിക്കുന്നതു തടയാന്‍ പോലീസുകാരോട് അപേക്ഷിച്ചപ്പോള്‍, ‘കാര്‍ എടുത്ത് ആശുപത്രിയില്‍ പോടെ’ എന്നായിരുന്നു മറുപടി. മൂക്കില്‍ നിന്ന് രക്തം ഒലിപ്പിച്ചു നിന്ന തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് അര്‍ക്കന്‍ പറഞ്ഞു.  അക്രമം നടന്ന കൊല്ലം പള്ളിമുക്കില്‍ നിന്ന് സ്വയം കാറോടിച്ചാണ് അര്‍ക്കന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കു പോകുമ്പോള്‍ തന്നെ അര്‍ക്കന്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു.  

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. രണ്ടു ദിവസം കഴിഞ്ഞ് സുരേഷ്‌ഗോപിയും ബിജെപി നേതാക്കളും സിറ്റി പോലീസ് കമ്മീഷണറെ പ്രതിഷേധം അറിയിച്ചതോടെയാണ് ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  കേസില്‍  പോലീസ് അറസ്റ്റു ചെയ്ത ഇരവിപുരം പള്ളിമുക്ക് കയ്യാലയ്‌ക്കല്‍ നജീബി മന്‍സിലില്‍ റിയാസ് (24), അല്‍അമീന്‍ നഗര്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (31) എന്നിവരുടെ വിവരങ്ങളും ചിത്രവും മാധ്യമങ്ങളില്‍ എത്താതിരിക്കാനും പോലീസ് ശ്രമിച്ചു.  

ചെറിയ കേസില്‍ പിടിക്കുന്ന പ്രതികളുടെ വിവരങ്ങള്‍ പോലും  ചിത്രങ്ങള്‍ സഹിതം എല്ലാ ദിവസവും വൈകിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അര്‍ക്കനെയും സുഹൃത്തിനെയും ആക്രമിച്ചതിന് അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷവും  മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.  അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ് ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ നിരവധി തവണ ബന്ധപ്പെട്ട ശേഷമാണ് ‘ജന്മഭൂമി’ക്ക് വിവരങ്ങള്‍ ലഭിച്ചത്. അതേസമയം പ്രതികളുടെ ചിത്രം നല്‍കാന്‍ പോലീസ് തയ്യാറായുമില്ല. പോലീസിന്റേത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അര്‍ക്കന്‍ പറഞ്ഞു.

Tags: സംവിധായകന്‍കേരള പോലീസ്attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.