Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അഴിമതിപക്ഷത്തെ കേജരിവാളും ‘പൊന്നരിവാളും’!

ദില്ലിയിലെ ഒബറോയ് ഹോട്ടലില്‍ മദ്യവ്യവസായി ഒരുക്കിയ സൗകര്യം ഉപയോഗിച്ചു മന്ത്രി മനീഷ് ശിശോദിയയും രാഷ്‌ട്രീയ നേതാക്കളും മദ്യവ്യാപാരികളുടെ ദല്ലാളുമാരും തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും അടക്കം കൂടിയിരുന്നാണ് പുതിയ മദ്യനയത്തിന് രൂപം കൊടുത്തതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അവിടെ വെച്ച് പണം കൈമാറ്റം നടന്നുവെന്നുമുണ്ട് ആരോപണം. പഞ്ചാബിലും ഇത്തരം നയം നടപ്പാക്കി അഴിമതിക്കവസരം ഉണ്ടാക്കി വരും തിരഞ്ഞെടുപ്പുകള്‍ക്കുള്‍പ്പടെ ധനം സമാഹരിക്കാനുള്ള രഹസ്യ നീക്കങ്ങളിലായിരുന്നു ആം ആദ്മി പാര്‍ട്ടിയെന്നാണ് ഉയരുന്ന ശക്തമായ മറ്റൊരു ആക്ഷേപം.

കെ.വി. രാജശേഖരന്‍ by കെ.വി. രാജശേഖരന്‍
Aug 22, 2022, 05:40 am IST
in Article

കയറിക്കിടാന്‍ കിടപ്പാടമില്ലാത്തതാണ് ഒരു വലിയ വിഭാഗം ജനങ്ങളുടെ പ്രശ്‌നം. ചിലര്‍ക്കാണെങ്കില്‍ കണക്കിലധികം വലിപ്പമുള്ള മണിമാളികളുണ്ട്. പക്ഷേ, അഴിമതിയിലൂടെ വാരിക്കൂട്ടിയ പൊന്നും പണവും ഇട്ടുസൂക്ഷിക്കാന്‍ ഇടം പോരായെന്നതാണ് അവരുടെ പ്രശ്‌നം.  ആദ്യത്തെ കൂട്ടര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും ഉറപ്പാക്കാന്‍ രണ്ടാമത്തെ കൂട്ടരുടെ അഴിമതിയുടെ മേല്‍ പിടി വീഴണം. അങ്ങനെ പിടിമുറുക്കുവാന്‍ അഴിമതിയും കുടുംബഭരണവും ഭാരതത്തിന്റെ മണ്ണില്‍ നിന്ന് തുടച്ച് നീക്കണം. ആ ലക്ഷ്യത്തിലേക്കുള്ള  തുടര്‍നടപടികള്‍ക്ക് 130 കോടി ജനങ്ങളും ഒപ്പമുണ്ടാകണം. ദില്ലിയിലെ ചുവപ്പ് കോട്ടയില്‍ നിന്നും സ്വാതന്ത്ര്യദിന പ്രഭാഷണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം വ്യക്തമായിരുന്നു;  കുറിക്കുകൊള്ളുന്നതായിരുന്നു. മൂന്നു തവണ ഗുജറാത്തില്‍ മുഖ്യമന്ത്രിയും രണ്ടുതവണ ഭാരതത്തിന്റെ പ്രധാനമന്ത്രിയും ആയിരുന്നിട്ടും മടിയില്‍ കനമുണ്ടാക്കാന്‍ നോക്കി വഴിപിഴയ്‌ക്കുവാന്‍ ഇടവരുത്താതിരുന്ന  വേറിട്ട രാഷ്‌ട്ര നേതാവിന്റെ വാക്കുകള്‍ക്ക് അസാധാരണമായ തൂക്കമുണ്ടായിരുന്നു.  

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വലംകൈ ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ ഉള്‍പ്പടെ  പതിനഞ്ചോളം പേരുടെ  ഇടങ്ങളില്‍ സിബിഐ  റെയ്ഡുകളും  അന്വേഷണങ്ങളും നടത്തിയതോടെ  ദേശീയ തലത്തില്‍ തന്നെ അഴിമതിവിരുദ്ധ പോരാട്ടം പുതിയ തലത്തിലെത്തിയിരിക്കുന്നു.  ദില്ലി സര്‍ക്കാരിന്റെ മദ്യ നയം തിരുത്തി കേജരിവാള്‍ മന്ത്രിസഭ 2021 നവംബറില്‍ അഴിമതിക്കുള്ള അനന്തസാദ്ധ്യതകളുടെ വഴിതുറക്കുകയായിരുന്നു.  

മനീഷ് ശിശോദിയക്കെതിരെ അഴിമതിയിലെ നേരിട്ടുള്ള പങ്കിന്റെയും അരവിന്ദ് കേജരിവാളിനെതിരെ എല്ലാത്തിന്റെയും മുഖ്യ സൂത്രധാരകത്വത്തിന്റെയും പേരില്‍ പൊതുജനം വിരല്‍ ചൂണ്ടി ചോദ്യങ്ങളുയര്‍ത്തുമ്പോള്‍ നല്‍കുന്ന മറുപടികളാണ് ഏറ്റവും വിചിത്രം. ഒരു ചോദ്യത്തിനും വ്യക്തമായ നേര്‍ക്കുനേര്‍ മറുപടിയില്ല!  രാഷ്‌ട്രീയ പകപോക്കലാണെന്നും 2024ല്‍ മോദിക്കെതിരെയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കേജരിവാള്‍ ഉടുപ്പിടുന്നതുകണ്ട് ഭയന്നിട്ടാണീ അന്വേഷണമെല്ലാം എന്നതാണ് ഒരു ന്യായം. പാക്ക് പക്ഷ ന്യൂനപക്ഷങ്ങളുടെയും രാജ്യവിരുദ്ധ നക്‌സലുകളുടെയും  സഹായം സ്വീകരിച്ച് ദില്ലിയുടെ സവിശേഷതയായ ഭാഷാ/മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വോട്ടുബാങ്കുകള്‍ സൃഷ്ടിച്ചും വോട്ടുകള്‍ നിരുത്തരവാദപരമായ വാഗ്ദാനങ്ങളിലൂടെ വിലയ്‌ക്കു വാങ്ങിയും ദില്ലി അസംബ്ലി ജയിച്ചു; ഖാലിസ്ഥാനികളുടെ പിന്തുണയോടെ പഞ്ചാബിലും വിജയം നേടി.  പക്ഷേ ഹരിയാനയിലും യുപിയിലും ഗോവായിലുമൊക്കെ എന്തേ തോറ്റു തുന്നം പാടി. നോട്ടയ്‌ക്കും പിന്നിലായെന്നു കൂടി സ്വയം വിലയിരുത്തണം.

‘ന്യൂയോര്‍ക്ക് ടൈംസ്’  ദില്ലിയിലെ വിദ്യാഭ്യാസ വികസനത്തെ പ്രകീര്‍ത്തിച്ചുയെന്നൊരു വാര്‍ത്ത ഉയര്‍ത്തിക്കാട്ടിയാണ് മറ്റൊരു ന്യായീകരണം. ആ വാര്‍ത്ത  മദ്യനയത്തില്‍ അഴിമതി നടത്തിയതിന് എങ്ങനെ ന്യായമാകുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും മനസ്സിലാകില്ല. പണം കൊടുത്തു വരുത്തിയ വാര്‍ത്തയാണോ, ആ പത്രം പലതവണ നടത്തിയിട്ടുള്ള ഭാരത വിരുദ്ധ വാര്‍ത്തകളുടെ പിന്തുടര്‍ച്ചയായി ഇവിടെ അരാജകവാദി രാഷ്‌ട്രീയക്കാരനെ വളര്‍ത്തുവാന്‍ ശ്രമിക്കുന്നതാണോ എന്നൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ല. അല്ലെങ്കില്‍ തന്നെ ജോ ബൈദന്റെ പുത്രന്റെ ചീനാബന്ധവുമായി ഉയര്‍ന്നുവന്ന വാര്‍ത്ത അമേരിക്കന്‍ തിരഞ്ഞെടുപ്പു വേളയില്‍ മുക്കി അദ്ദേഹത്തെ സഹായിച്ചു. തിരഞ്ഞെടുപ്പിനുശേഷം  അത്തരമൊരു കുറ്റം ചെയ്തതിന് മാപ്പും ചോദിച്ച് തടിതപ്പി.  അത്തരം ഒരു പത്രത്തിനെന്ത് വിശ്വസനീയത?  

മറ്റൊരുന്യായവാദം പുതിയ മദ്യ നയം ഏറ്റവും മികച്ചതാണെന്നതാണ്. അങ്ങനെയെങ്കില്‍ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയതോടെ പുതിയ മദ്യനയം തിരുത്തി പഴയതിലേക്ക് തിരിച്ചു പോയതെതന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. ഒപ്പം തന്നെ സര്‍ക്കാര്‍ വരുമാനത്തിലുണ്ടായ വന്‍ നഷ്ടത്തിന്റെയും കണക്കു പറയണം.  

ദില്ലിയിലെ ഒബറോയ് ഹോട്ടലില്‍ മദ്യവ്യവസായി ഒരുക്കിയ സൗകര്യം ഉപയോഗിച്ചു മന്ത്രി മനീഷ് ശിശോദിയയും രാഷ്‌ട്രീയ നേതാക്കളും മദ്യവ്യാപാരികളുടെ ദല്ലാളുമാരും തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും അടക്കം കൂടിയിരുന്നാണ് പുതിയ മദ്യനയത്തിന് രൂപം കൊടുത്തതെന്നാണ്  ആരോപണം ഉയര്‍ന്നിരിക്കുന്നത്.  അവിടെ വെച്ച് പണം കൈമാറ്റം നടന്നുവെന്നുമുണ്ട് ആരോപണം. പഞ്ചാബിലും ഇത്തരം നയം നടപ്പാക്കി അഴിമതിക്കവസരം ഉണ്ടാക്കി വരും തിരഞ്ഞെടുപ്പുകള്‍ക്കുള്‍പ്പടെ ധനം സമാഹരിക്കാനുള്ള രഹസ്യ നീക്കങ്ങളിലായിരുന്നു ആം ആദ്മി പാര്‍ട്ടിയെന്നാണ് ഉയരുന്ന ശക്തമായ മറ്റൊരു ആക്ഷേപം. അങ്ങനെ  ആരോപണങ്ങള്‍ ഒന്നിനു പിറകെ ഉയരുമ്പോള്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരം ഉപയോഗിച്ച് ഭാരതത്തിന്റെ രാഷ്‌ട്രീയത്തിലിടം തേടിയ അരവിന്ദ് കേജരിവാളിന് ഉത്തരം പറയാന്‍ കഴിയുന്നില്ല.

കേരളത്തിലെ പിണറായി വിജയനും ദില്ലിയിലെ കേജരിവാളും തമ്മില്‍ സാമ്യമുണ്ട്. ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നവളെ’ മോഹിപ്പിച്ചിച്ചു വഞ്ചിച്ച കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ അവശേഷിക്കുന്ന തട്ടകം കാക്കുകയാണിന്ന് പിണറായി വിജയന്‍. എസ്എന്‍സി ലാവ്‌ലിന്‍ കേസിലും സ്വര്‍ണ്ണക്കള്ളക്കടത്തിലുമൊക്കെ അഴിമതിയാരോപണം നേടുന്നയാളാണദ്ദേഹം. അണ്ണാ ഹസാരെയെ പറഞ്ഞുപറ്റിച്ചിട്ട് സ്വന്തം  രാഷ്‌ട്രീയ കക്ഷിയുമായി ഇറങ്ങി അഴിമതിയുടെ വഴിയെ അടിവെച്ചുയരുകയാണിന്ന് കേജരിവാള്‍!    

പിണറായി പൊതുജനങ്ങളെ കിറ്റില്‍ കുടുക്കിയാണ് ഭരണം വീണ്ടും കയ്യിലാക്കിയതെങ്കില്‍ കേജരിവാളിന്റെ രാഷ്‌ട്രീയവും ചെറിയ ഇരയിട്ട് വലിയ മീന്‍ പിടിക്കുന്നതിന്റെയാണ്.  ട്രയിനില്‍ യാത്ര ചെയ്യുന്ന വിരുതേറെയുള്ള കള്ളന്മാര്‍ കൂടെയാത്ര ചെയ്യുന്നവര്‍ക്ക്  മയക്കുമരുന്നു ചേര്‍ത്ത മിഠായിയോ മറ്റോ സൗഹൃദപൂര്‍വ്വം നല്‍കി, അവര്‍ അത് കഴിച്ചു മയങ്ങിക്കഴിയുമ്പോള്‍ ആ പാവങ്ങളുടെ കയ്യിലും കഴുത്തിലുമടക്കം ഉള്ളതെല്ലാം അടിച്ചു മാറ്റുന്ന ശൈലിയാണ് കേജരിവാള്‍ രാഷ്‌ട്രീയത്തില്‍ പ്രയോഗിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് സൗജന്യമാക്കും. വെള്ളത്തിന്റെ നിരക്കും വേണ്ടെന്നുവെക്കും. വെറുതെ കിട്ടുന്നത് വേണ്ടെന്നുപറയാനും മാത്രം രാഷ്‌ട്രീയ ബോധമുള്ളവരോ പൗരബോധമുള്ളവരോ ആകണമെന്നില്ല ശരാശരി സാധാരണപൗരന്‍.  അവരുടെ നിത്യ ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നട്ടം തിരിയുമ്പോള്‍ നൂറുരൂപയുടെ ഗുണം കിട്ടിയാലും വേണ്ടെന്നു വെക്കില്ല. കൈ നീട്ടി വാങ്ങും;  പകരം വോട്ടും നല്‍കും.  കേജരിവാള്‍ ഭരണവും പിടിക്കും. അഴിമതിക്കുള്ള സാദ്ധ്യതകള്‍ കേജരിവാളിന് സ്വന്തം!. പിണറായിയാണോ  കേജരിവാളാണോ അഴിമതിപക്ഷത്തിന് പ്രതിപക്ഷമുഖം നല്‍കി ദേശീയ തലത്തില്‍ നേതൃത്വം നല്‍കാന്‍ കൂടുതല്‍ യോഗ്യനെന്ന ചോദ്യമുയര്‍ന്നാല്‍ നറുക്കിട്ട് തീരുമാനിക്കുകയേ നിവര്‍ത്തിയുണ്ടാകൂ.

Tags: cpmPinarayi Vijayanaapഅരവിന്ദ് കേജരിവാള്‍അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.