Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പെരുമഴക്കാലം വീണ്ടുമെത്തുമ്പോള്‍

പ്രളയദുരന്തങ്ങളില്‍നിന്ന് കേരളം ഒരു പാഠവും പഠിച്ചിട്ടില്ല. തുടര്‍ച്ചയായ പ്രളയങ്ങളും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായിട്ടും നമ്മുടെ കാലാവസ്ഥാ വിശകലനം പൂര്‍ണ്ണതയിലെത്തിയിട്ടില്ല. പരിമിതികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് നല്‍കുന്ന മുന്നറിയിപ്പുപോലും ഗൗരവത്തിലെടുത്ത് നടപടി എടുക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം ഉണ്ടായതിനുശേഷമുള്ള ആശ്വാസ പ്രവര്‍ത്തനമല്ല, ദുരന്തത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുളള ആസൂത്രണമാണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കാത്തതും അതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 4, 2022, 05:00 am IST
in Editorial

പ്രകൃതിയുടെ അനുഗ്രഹമാണ് കാലം തെറ്റാത്ത കാലാവസ്ഥ. അനുഗ്രഹീതമായ അത്തരം കാലാവസ്ഥയുളള സംസ്ഥാനമായിരുന്നു കേരളം. മഴയും വെയിലും ഒക്കെ ആവശ്യത്തിന്. അതിനനുസരിച്ചാണ് നമ്മുടെ ജീവിതം ക്രമപ്പെടുത്തിയിരുന്നത്. പഴമക്കാര്‍ക്ക് ആദ്യ മഴ പെയ്യുന്ന തീയതി മാത്രമല്ല, സമയം പോലും കൃത്യമായി പറയാന്‍ കഴിയുമായിരുന്നു. തുലാവര്‍ഷവും ഇടവപ്പാതിയുമൊക്കെ കൃത്യമായ ദിവസം ചെയ്തിറങ്ങിയിരുന്നു. ദൈവത്തിന്റെ നാട് എന്ന വിളിപ്പേരിനുള്ള കാരണങ്ങളിലൊന്നും  കാലാവസ്ഥയായിരുന്നു. എന്നാല്‍ ഇന്നു സ്ഥിതി മാറി. ഏതാനും വര്‍ഷങ്ങളായി കേരളത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് പ്രളയമാണ്. പണ്ടു കാലത്ത് ആസാമിലും ആന്ധ്രയിലും ഒക്കെ നടന്നതായി കേട്ടിരുന്ന പ്രളയദുരന്തം കേരളത്തില്‍ വാര്‍ഷിക പരിപാടിപൊലെ ഇപ്പോള്‍ നടക്കുന്നു. ഇതെല്ലാമായി പൊരുത്തപ്പെട്ട് ജീവിക്കുക മാത്രമേ ഇനി മുന്നിലുളളൂ എന്ന മനോഗതിയിലേക്ക് മലയാളി മാറിത്തുടങ്ങി. പ്രളയം കഴിയുമ്പോള്‍ മഴക്കുറവിന്റെ പ്രശ്നം. അതു കഴിയുമ്പോള്‍ ചുഴലിക്കാറ്റ് വരും. പിന്നാലെ ന്യൂനമര്‍ദങ്ങള്‍. വേനല്‍ക്കാലമാകുമ്പോള്‍ ഉഷ്ണതരംഗം. അറബിക്കടലില്‍ ആയാലും ബംഗാള്‍ ഉള്‍ക്കടലില്‍ ആയാലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ ബാധിക്കുന്ന പ്രദേശമായി കേരളം മാറിയിരിക്കുന്നു. മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും അപകടം വിതയ്‌ക്കുന്നു. മഴ കനത്താല്‍ മിക്ക സ്ഥലങ്ങളും വെള്ളത്തിലാകും.

ദീര്‍ഘവീക്ഷണമില്ലാത്ത ഭരണകൂടവും സ്വന്തം വീട്ടിലെ മാലിന്യം ഓടകളിലേക്കും പൊതുനിരത്തുകളിലേക്കും തള്ളുന്നവരും ഈ അവസ്ഥയ്‌ക്ക് ഉത്തരവാദികളാണ്. ഒരു ചാറ്റല്‍മഴയില്‍തന്നെ റോഡ് തോടാകുന്ന സ്ഥിതിവിശേഷമാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും. മലിനജലം ഒഴുകിപ്പോകുന്നതിനുള്ള കനാലുകളാവട്ടെ, മാലിന്യം കെട്ടിനിന്ന് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയിലും. ഒരുകാലത്ത് സുഗമമായി ഒഴുകിക്കൊണ്ടിരുന്ന തോടുകള്‍പോലും ഇന്ന് മനുഷ്യനിര്‍മിത മാലിന്യങ്ങളാല്‍ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.  ശക്തമായ മഴയില്‍ ഈ തോടുകളും കനാലുകളും നിറഞ്ഞുകവിയുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്വാഭാവികം. ഇതിന് അടിയന്തരമായി പ്രതിവിധി കാണേണ്ടിയിരിക്കുന്നു.  

മണ്ണും പുഴയും തോടും കുളവും എല്ലാം സംരക്ഷിക്കാന്‍ ജനങ്ങളും പ്രതിജ്ഞാബദ്ധരാണ്. സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്കും പൊതുനിരത്തിലേക്കും, തൊട്ടടുത്തുള്ള കാനകളിലേക്കും വലിച്ചെറിയുന്ന പ്രവണതയ്‌ക്കും അറുതി വരണമെങ്കില്‍ അവ ശേഖരിക്കാനും സംസ്‌കരിക്കാനും പദ്ധതി വേണം. അത് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്. മെട്രോ റെയിലും വാട്ടര്‍ മെട്രോയുമൊക്കെ വികസനക്കുതിപ്പിന് അത്യാവശ്യം തന്നെ. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് മികച്ച ഡ്രെയ്നേജ് സംവിധാനവും അതിന്റെ പരിപാലനവുമാണ്. പ്രകൃതിയുടെ പ്രതിഭാസമായ മഴയെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യന് സാധിക്കില്ല. പക്ഷെ, മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനെങ്കിലും സാധിക്കേണ്ടിയിരിക്കുന്നു.

മഴക്കാലം അപകടങ്ങളുടെ കാലം കൂടിയാണ്. വാഹനാപകടങ്ങള്‍, കെട്ടിടം തകര്‍ന്നും മരങ്ങള്‍ വീണും അപകടങ്ങള്‍, വൈദ്യൂതി ലൈന്‍ പൊട്ടി അപകടങ്ങള്‍. ദുരന്തവാര്‍ത്തകളാണ് മഴയോടൊപ്പം കേരളം കേള്‍ക്കുന്നത്. പ്രളയ മഴയേയും ഉരുള്‍ പൊട്ടലിനേയും നിയന്ത്രിക്കുക മനുഷ്യസാധ്യമല്ല. എന്നാല്‍ അപകടങ്ങള്‍ പലതും അതീവ ശ്രദ്ധയാല്‍ ഒഴിവാക്കാനാകും. റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കും മഴവെള്ളം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ക്കും ഒപ്പം, വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും അലസതയും അപകടം ക്ഷണിച്ചു വരുത്തുന്നത് ഈ പ്രളയത്തിലും നാം കണ്ടു. പ്രളയത്തെ വിനോദോപാധിയായി കാണുന്ന പ്രവണതയ്‌ക്ക് മാറ്റം വരണം. കാട്ടാന വെള്ളത്തില്‍ വീണത് കാണാന്‍ ജനം ഇരച്ചെത്തിയത് ആ മനോഗതിയുടെ ഭാഗമാണ്. പ്രളയ ടൂറിസം വേണ്ടാ എന്ന് ബന്ധപ്പെട്ടവര്‍ക്ക് പ്രഖ്യാപിക്കേണ്ടിയും വന്നു.

ഏറ്റവും പ്രധാനം പ്രളയദുരന്തങ്ങളില്‍നിന്ന് കേരളം ഒരു പാഠവും പഠിച്ചിട്ടില്ല എന്നതാണ്. തുടര്‍ച്ചയായ പ്രളയങ്ങളും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായിട്ടും നമ്മുടെ കാലാവസ്ഥാ വിശകലനം പൂര്‍ണ്ണതയിലെത്തിയിട്ടില്ല. പരിമിതികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് നല്‍കുന്ന മുന്നറിയിപ്പ് പോലും ഗൗരവത്തിലെടുത്ത്  നടപടി എടുക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം ഉണ്ടായതിനുശേഷമുള്ള ആശ്വാസ പ്രവര്‍ത്തനമല്ല, ദുരന്തത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുളള ആസൂത്രണമാണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കാത്തതും അതാണ്.

Tags: keralaRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

പുതിയ വാര്‍ത്തകള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.