Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്‌കൂളിലെ ഉച്ചഭക്ഷണം: പണികൊടുത്ത് സര്‍ക്കാര്‍, കീശ കാലിയായി അധ്യാപകര്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തത് പ്രധാന പ്രശ്നം

2016 ലെ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കുന്നത്. ശരാശരി ഒരു കുട്ടിക്ക് 7 മുതല്‍ 8 രൂപ വരെയാണു നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉച്ചയ്‌ക്ക് തോരനടക്കമുള്ള കറികള്‍.

Janmabhumi Online by Janmabhumi Online
Jul 28, 2022, 03:37 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: പാലും മുട്ടയും പിന്നെ രണ്ടുകൂട്ടം കറിയും. സ്‌കൂളിലെ ഉച്ചക്ഷണ മെനു കണ്ടാല്‍ സര്‍ക്കാരിനെ എല്ലാവരും പുകഴ്‌ത്തും. എന്നാല്‍, ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ കീശ കാലിയായ അവസ്ഥയിലാണ് അധ്യാപകര്‍. പ്രത്യേകിച്ചും പ്രധാനാധ്യാപകനും ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകനും. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള പിടിഎകളും പ്രതിസന്ധിയിലാണ്.  

ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. സര്‍ക്കാര്‍ ഫണ്ട് നിലച്ചാലും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്താന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. അരി സൗജന്യമായി ലഭിക്കുന്നതൊഴികെ പാല്‍, മുട്ട, പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം എന്നിവ വാങ്ങാനുള്ള ചെലവും  കയറ്റിറക്കു കൂലിയും മറ്റുള്ള ചെലവുകളും പ്രധാനാധ്യാപകര്‍ വഹിക്കണമെന്നാണു നിര്‍ദേശം.  

കുട്ടികളുടെ എണ്ണമനുസരിച്ച് ഓരോ സ്‌കൂളിനും 20,000 മുതല്‍ 2 ലക്ഷം രൂപ വരെ വരുന്നുണ്ട്. നിര്‍ധന വിദ്യാര്‍ഥികളും ഗോത്ര വിദ്യാര്‍ഥികളും ഏറെയുള്ള ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കൂടി നിലച്ചാല്‍ കൊഴിഞ്ഞുപോക്കു വര്‍ധിക്കും.  ഉച്ചഭക്ഷണം വിതരണം ചെയ്യണമെന്ന നിര്‍ദേശം പാലിക്കപ്പെടണമെങ്കില്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നു പ്രധാനാധ്യാപകര്‍ പറഞ്ഞു.

സര്‍ക്കാരിലേക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഫണ്ട് എന്നു നല്‍കുമെന്ന കാര്യം ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.  

2016 ലെ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കുന്നത്. ശരാശരി ഒരു കുട്ടിക്ക് 7 മുതല്‍ 8 രൂപ വരെയാണു നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉച്ചയ്‌ക്ക് തോരനടക്കമുള്ള കറികള്‍. ആദ്യത്തെ 150 കുട്ടികള്‍ക്ക് 8 രൂപയും 380 വരെ 7 രൂപയും പിന്നീട് ഒരു കുട്ടിക്ക് 6 രൂപയുമാണ് നല്‍കുന്നത്. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ശരാശരി 7 രൂപ ലഭിക്കും. 100 കുട്ടികളുള്ള സ്‌കൂളിന് ഒരു നേരത്തെ ഭക്ഷണത്തിന് 800 രൂപയാണു ലഭിക്കുക.

800 രൂപയ്‌ക്ക് 100 ഊണ് എങ്ങിനെ വിളമ്പുമെന്ന് ചിന്തിച്ചാല്‍ മതി. പല അധ്യാപകരും സ്വന്തം കൃഷിയിടത്തിലെയും അയല്‍ക്കാരന്റെ കൃഷിയിടത്തിലെയും ചീരയും മുരിങ്ങയും ചേമ്പും ചേനയുമൊക്കെ പറിച്ചുകൊണ്ടു വരേണ്ട അവസ്ഥയാണ്.

തൊഴിലാളികളും പരിഭവത്തില്‍

പാചകത്തൊഴിലാളികള്‍ക്കും സ്‌കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും വേതനം ലഭിച്ചിട്ടില്ല. 501നു മുകളില്‍ കുട്ടികളുണ്ടെങ്കില്‍ 2 പാചകക്കാരെയാണ് അനുവദിക്കുക.  

1500ന് മുകളില്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളിലും 2 പേര്‍ മാത്രമാണുള്ളത്. ഇതിനു മാറ്റം വരുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: teachersschoolsഭക്ഷണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹയര്‍സെക്കന്ററി സ്ഥലം മാറ്റത്തിന് അപേക്ഷിച്ചത് 8204 അധ്യാപകര്‍, അന്തിമ പട്ടിക മേയ് 26 ന്

Education

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ അഞ്ചുമതി: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുംവര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Education

കുട്ടികള്‍ കാണ്‍കെ അധ്യാപകര്‍ ബിരിയാണി കഴിക്കേണ്ട, സ്‌കൂള്‍ സമയത്തെ സത്ക്കാരം വിലക്കി ബാലാവകാശ കമ്മിഷന്‍

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

ഡ്രില്‍ പിരീഡില്‍ ഇനി കണക്കുമാഷ് കയറി വരില്ല! സ്‌കൂളുകള്‍ക്ക് കര്‍ക്കശ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

പുതിയ വാര്‍ത്തകള്‍

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

കണ്ടാലും കൊണ്ടാലും പഠിക്കാതെ പാകിസ്ഥാന്‍

സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ ദേശഭക്തിഗാനങ്ങളുമായി തിരുവനന്തപുരം വാനമ്പാടികള്‍

ദേശസ്‌നേഹത്തിന്റെ വിപമഞ്ചിക മീട്ടി വാനമ്പാടികള്‍

യുവാക്കള്‍ രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: അജിത്ത് നീലകണ്ഠന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies