Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തമിഴ്‌നാടില്‍ നിന്ന് റേഷനരി കടത്ത് സജീവം; കഴിഞ്ഞ ദിവസം പിടിച്ചത് 125 ടണ്‍, പരിശോധന നാമമാത്രം, കടത്തുന്നത് കാർഡുടമകൾക്കുള്ള സൗജന്യ റേഷനരി

കോയമ്പത്തൂരില്‍ നിന്നുള്ള അരി കോയമ്പത്തൂര്‍, പോത്തനൂര്‍ സ്റ്റേഷനുകളിലൂടെയാണ് പാലക്കാടെത്തുന്നത്. ഇത്തരത്തില്‍ ചാക്കുകളില്‍ കൊണ്ടുവരുന്ന അരി വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളിലിറക്കി പിന്നീട് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 10:22 am IST
in Palakkad

പാലക്കാട്: കേരളത്തിലേക്കുള്ള അരിക്കടത്ത് തടയാന്‍ കര്‍ശന നടപടികള്‍ എടുക്കുമ്പോഴും റേഷനരി കടത്ത് നിര്‍ബാധം തുടരുന്നു. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച 12 ടണ്‍ റേഷനരി സിവില്‍ സപ്ലൈസ് പിടികൂടിയിരുന്നു. കോയമ്പത്തൂര്‍, ട്രിച്ചി, സേലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വന്‍തോതില്‍ റേഷനരി കടത്തുന്നത്.  

തമിഴ്‌നാട്ടിലെ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി പ്രതിമാസം നല്‍കുന്ന അരിയാണ് കള്ളക്കടത്തു സംഘങ്ങള്‍ തുച്ഛവിലയ്‌ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്നത്. ഇങ്ങനെയെത്തുന്ന അരി കേരളത്തിലെ ഗോഡൗണുകളില്‍ പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് പതിവ്. ട്രെയിനിലും സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളിലും കടത്തുന്നതിനു പുറമെ ലോറികളില്‍ ടണ്‍കണക്കിന് അരിയാണ് ഓരോദിവസവും ഇങ്ങോട്ടെത്തുന്നത്.  

ദിവസങ്ങള്‍ക്കു മുമ്പ് കിഴക്കന്‍ മേഖലയില്‍ നിന്നും 25 ടണ്ണിലധികം റേഷനരി പിടിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള അരി കോയമ്പത്തൂര്‍, പോത്തനൂര്‍ സ്റ്റേഷനുകളിലൂടെയാണ് പാലക്കാടെത്തുന്നത്. ഇത്തരത്തില്‍ ചാക്കുകളില്‍ കൊണ്ടുവരുന്ന അരി വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളിലിറക്കി പിന്നീട് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും. ദിവസങ്ങള്‍ക്കു മുമ്പ് വാളയാറില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിനു സമീപത്തെ ഷെഡില്‍നിന്ന് 1200 കിലോ റേഷനരി പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ളതിനു പുറമെ ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും വാളയാര്‍, പൊള്ളാച്ചി വഴി അരിയെത്തുന്നുണ്ട്.  

തമിഴ്‌നാട്ടില്‍ നിന്നും 10 രൂപ നിരക്കില്‍ ശേഖരിക്കുന്ന അരി വന്‍തോതില്‍ കൊണ്ടുവന്ന് രഹസ്യ കേന്ദ്രങ്ങളില്‍ പോളിഷ് ചെയ്ത് ബ്രാന്‍ഡ് അരിയാക്കി മാറ്റുകയാണ് പതിവ്. അരി കടത്തുന്ന വാഹനങ്ങള്‍ ചെക്‌പോസ്റ്റുകള്‍ കടത്തിവിടാന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രത്യേകം സംഘങ്ങളുണ്ടെന്നും പറയുന്നു. തൂത്തുക്കുടി, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള വ്യാജ അരി ഏജന്റുകളുടെ പേരിലുള്ള ബില്ല് വഴിയാണ് ലോറികള്‍ ചെക്‌പോസ്റ്റ് കടക്കുന്നത്. തമിഴ്‌നാട് ചെക്‌പോസ്റ്റുകളില്‍ മാമൂല്‍ നല്‍കി അരിയുമായെത്തുന്ന ഇവ സംസ്ഥാനാതിര്‍ത്തി കടത്തുന്നതോടെ എസ്‌കോര്‍ട്ട് സംഘങ്ങള്‍ അപ്രത്യക്ഷമാവും. വല്ലപ്പോഴും പിടിക്കുന്ന അരി ലോഡ് ഒഴിച്ചാല്‍ ദിനംപ്രതി നിരവധി വാഹനങ്ങളാണ് റേഷനരിയുമായി അതിര്‍ത്തികള്‍ കടന്നെത്തുന്നത്.  

സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളില്‍ ഒരു കിലോ അരിക്ക് രണ്ട് – മൂന്ന് രൂപ ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് സഞ്ചികളിലാക്കി യാത്രക്കാര്‍ 50-75 കിലോ വരെ റേഷനരി കടത്തുന്നത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ഭാഗങ്ങളിലേക്ക് വരുന്ന പാസഞ്ചര്‍ ട്രെയിനുകളിലാണ് കൂടുതലായും അരികടത്ത്. ലോക്ഡൗണ്‍ കാലത്ത് ഇല്ലാതായ അരികടത്ത് പൊതുഗതാതവും ട്രെയിന്‍ ഗതാഗതവും സജീവമായതോടെ പഴയപടിയായി. പാസഞ്ചര്‍ ട്രെയിനുകളിലും കെഎസ്ആര്‍ടിസി ബസുകളിലും പരിശോധനകള്‍ ഇല്ലാത്തതിനാല്‍ റേഷനരിയടക്കമുള്ളവ കടത്തുന്നത് കള്ളക്കടത്തുകാര്‍ക്ക് അനുകൂലമാവുകയാണ്.  

സാധാരണക്കാരനും സമ്പന്നനും തമിഴ്‌നാട്ടില്‍ ഉപയോഗിക്കുന്നത് പൊന്നിയരിയെപോലുള്ള അരിയാണെന്നിരിക്കെ മിക്ക വീടുകളിലും സൗജന്യ റേഷനരി കുന്നുകൂടുകയാണ്. ഇത് മുതലെടുത്താണ് കാലങ്ങളായി തമിഴ്‌നാട്ടില്‍ നിന്ന് റേഷനരികടത്ത് സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.

Tags: keralaഅരിTamilnadurationsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ട് നേടി; ടിവികെയെ പിന്തുണച്ച് 144 അംഗങ്ങൾ

India

എതിർപ്പ് ശക്തം; റിക്കി രാധൻ പണ്ഡിറ്റിന്റെ മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ നിയമന ഉത്തരവ് പിൻവലിച്ചു

Kerala

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.