Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തകര്‍ന്ന ലയങ്ങളില്‍ തൊഴിലാളികളുടേത് നരക ജീവിതം; ബ്രൈമൂര്‍ തേയില തോട്ടത്തിൽ ജീവന്‍ പണയംവച്ച് കാലം കഴിക്കുന്ന ഹതഭാഗ്യർ

ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഒരുപോലെ പിടികൂടിയ മുപ്പതോളം കുടുംബങ്ങള്‍ ഇന്ന് തകര്‍ന്നടിഞ്ഞ എസ്റ്റേറ്റ് ലയങ്ങളില്‍ കഴിയുന്നു. 9 ലയങ്ങളിലായി എഴുന്നൂറ് തൊഴിലാളികള്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന തേയില എസ്‌റ്റേറ്റ് പൂട്ടിപ്പോയിട്ട് ഏകദേശം പതിനഞ്ച് വര്‍ഷങ്ങളായി.

ആര്‍.ഗോപകുമാര്‍ by ആര്‍.ഗോപകുമാര്‍
Jul 7, 2022, 03:31 pm IST
in Thiruvananthapuram

നെടുമങ്ങാട്: തലചായ്‌ക്കാന്‍ ഒരുപിടി മണ്ണു ലഭിച്ചാല്‍ എസ്റ്റേറ്റില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തങ്ങള്‍ തയ്യാര്‍. ബ്രിട്ടീഷ് നിര്‍മ്മിത കല്ലുകെട്ട് ദ്രവിച്ചടിഞ്ഞ് നിലം പതിക്കാറായ ലയങ്ങളില്‍ ജീവന്‍ പണയംവച്ച് കാലം കഴിക്കുന്ന ബ്രൈമൂര്‍ തേയില തോട്ടത്തിലെ തൊഴിലാളികളുടെ രോദനം പശ്ചിമഘട്ട താഴ്‌വരയിലേയ്‌ക്ക് പ്രതിധ്വനിക്കുകയാണ്. എന്നാല്‍ കേട്ട ഭാവമില്ലാതെ എസ്‌റ്റേറ്റ് ഉടമയും സര്‍ക്കാരും. തങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരമുണ്ടാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്നു.

ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഒരുപോലെ പിടികൂടിയ മുപ്പതോളം കുടുംബങ്ങള്‍ ഇന്ന് തകര്‍ന്നടിഞ്ഞ എസ്റ്റേറ്റ് ലയങ്ങളില്‍ കഴിയുന്നു. 9 ലയങ്ങളിലായി എഴുന്നൂറ് തൊഴിലാളികള്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന തേയില എസ്‌റ്റേറ്റ് പൂട്ടിപ്പോയിട്ട് ഏകദേശം പതിനഞ്ച് വര്‍ഷങ്ങളായി. തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ ജോലി തേടി മറു നാടുകളെ ആശ്രയിച്ചു. ഹെക്ടറുകളോളമുള്ള പുരയിടത്തിലെ  കാട് വൃത്തിയാക്കാന്‍ 16 തൊഴിലാളികള്‍ മാത്രമായി ചുരുങ്ങി. ഇവരില്‍ പ്രായം ചെന്നവരാണ് ഏറെയും.

പ്രായാധിക്യം കാരണം അവരുടെ ജോലി നിഷേധിച്ചിരിക്കുകയാണ്. യുവജനങ്ങളെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറുമല്ല. അവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ അനുവാദവുമില്ല. ജോലി ചെയ്യാന്‍ അനുവാദമുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം ദിനം 300 രൂപ മാത്രം. കൃത്യമായ വേതനം നല്‍കാതെയും ജീവനോപാധിക്കായി സൗകര്യമൊരുക്കാതെയും മാനേജ്‌മെന്റ് പീഡിപ്പിക്കുന്നെന്നാണ് തൊഴിലാളികളുടെ പരാതി.

തലമുറകളായി ഇവിടെ കഴിയുന്നവരെ പുനഃരധിവസിപ്പിക്കാന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന് ഉത്തരവാദമുണ്ടെങ്കിലും അവരതു ചെയ്യുന്നില്ല. തൊഴിലാളികളെ മുന്നിലിറക്കി സമരം നടത്തി മുതലെടുപ്പു നടത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.  

ശോചനീയമായ ലയങ്ങളില്‍ എത്രനാള്‍ താമസിപ്പിക്കുമെന്ന് മാനേജ്‌മെന്റിനും നിശ്ചയമില്ല. 9 ലയങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് താമസ യോഗ്യമായത്. അവ പകുതി ഭാഗത്തോളം ഇടിഞ്ഞ് നിലം പതിക്കാറായതും. അതിന്റെ ഒരു ഭാഗത്താണ് 60 കഴിഞ്ഞവരും കുട്ടികളും താമസിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സ നേടാന്‍ ആതുരാലയം പോലുമില്ല. ഉണ്ടായിരുന്ന ഫൈസി ലിറ്റി സെന്റര്‍ കമ്പനി ക്വാര്‍ട്ടേഴ്‌സാക്കി മാറ്റി. കാര്‍ഷികമായി വിളവു നല്‍കുന്ന ഗ്രാമ്പു, ഏലം, റബര്‍ എന്നിവയുടെ സീസണില്‍ പുറംജോലിക്കാര്‍ക്ക് പാട്ടം നല്‍കി മാനേജ്‌മെന്റ് തൊഴില്‍ അവസരവും നഷ്ടപ്പെടുത്തുന്നുവെന്ന ആക്ഷേപവും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. 

Tags: തിരുവനന്തപുരംചുമട്ടുതൊഴിലാളിBraemore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.