Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ധനം തീര്‍ന്നു; വിദേശ പായ്‌ക്കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത്, കപ്പലിലുള്ളത് മൂന്ന് റഷ്യൻ സ്വദേശികൾ, സഞ്ചാരികള്‍ ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടു

ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്‌ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്‌ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 01:57 pm IST
in Thiruvananthapuram

വിഴിഞ്ഞം: യാത്രയ്‌ക്കിടയില്‍ ഇന്ധനവും വെള്ളവും ഭഷ്യവസ്തുക്കളും തീര്‍ന്നതിനെ തുടര്‍ന്ന് വിദേശ പായ്‌ക്കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാന്‍ അടിയന്തര അനുമതി നല്‍കി. ഇന്ത്യോനേഷ്യയില്‍ നിന്ന് ഗോവയിലെ മോര്‍മുഗാവോയിലേക്ക് പോകുകയായിരുന്ന മൂന്ന് റഷ്യന്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ചെലിയാ ബിന്‍സ്‌ക് എന്ന പായ്‌ക്കപ്പലാണ് തുറമുഖത്ത് കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.30 ഓടെ അടുപ്പിച്ചത്.

റഷ്യന്‍ സ്വദേശികളായ ഗോര്‍ണോവ് വ്ലഡിമര്‍ (67), അകിമോവ് (51), സൈനുദീന്‍ അലെക്‌സി (43) എന്നിവരാണ് പായ്‌ക്കപ്പലിലുളളത്. ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്‌ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്‌ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് മാരിടൈം ബോര്‍ഡിന്റെ നിയന്ത്രണത്തിലുളള വിഴിഞ്ഞം തുറമുഖവുമായി സംഘം ബന്ധപ്പെട്ടു. അടിയന്തരസാഹചര്യം മുന്‍നിര്‍ത്തി വിഴിഞ്ഞം സീവേര്‍ഡ് വാര്‍ഫിലെത്താന്‍ തുറമുഖ വകുപ്പ് അനുമതി നല്‍കി. എന്നാല്‍ ഇവര്‍ക്ക് കരയില്‍ കയറാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് തുറമുഖ അധികൃതര്‍ അറിയിച്ചതിനുസരിച്ച് വിദേശ പൗരന്‍മാരുടെ പാസ്‌പോര്‍ട്ട് വിസയടക്കമുളള രേഖകള്‍ ഇമിഗ്രേഷന്‍ അധികൃതരെത്തി പരിശോധിച്ചു. ഇന്ധനത്തോടൊപ്പം സഞ്ചാരികള്‍ കുടിവെളളവും പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം തുറമുഖ പര്‍സര്‍ വിനുലാല്‍ പറഞ്ഞു.

വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെ.എം. ബക്ഷി കമ്പനിയാണ് സഞ്ചാരികള്‍ക്ക് ഇന്ധനമുള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ നല്‍കുക. രാജ്യാന്തര സഞ്ചാരികളായതിനാല്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് അടക്കമുളള നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ ഇവരെ തുറമുഖത്ത് അടുപ്പിക്കാനാകൂ. ഇമിഗ്രേഷന്‍ നടപടിക്ക് ശേഷം ഇന്ന് വൈകിട്ടോടെ കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാകും. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ധനം നിറച്ചശേഷം പായ്‌ക്കപ്പല്‍ വിഴിഞ്ഞം തീരം വിടുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Tags: ShipVizhinjamഇന്ധന പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അദാനി പോര്‍ട്‌സ്; മുങ്ങിയ എല്‍സ 3ക്ക് മൂന്നുഡിഗ്രി ചരിവുണ്ടായിരുന്നു

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.