Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മതം പഠിപ്പിക്കാനല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഇന്ത്യാമഹാരാജ്യത്തിന്റെ സാംസ്‌കാരികമായ പൈതൃകം ഇന്ത്യന്‍ പൗരന്‍ അറിഞ്ഞിരിക്കാന്‍ പാകത്തിന് വിദ്യാഭ്യാസസമ്പ്രദായത്തെ ദേശീയകാഴ്ചപ്പാടോടെ കാണാന്‍ ശ്രമിക്കുകയും അതിനുതകുന്ന പരിഷ്‌കാരങ്ങള്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ വരുത്തുകയുമാണ് ആവശ്യം. മതമില്ലാത്തവര്‍ക്കും വേണ്ടാത്തവര്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യസ്വാതന്ത്ര്യമാണ് നല്‍കുന്നത്. ഇന്ത്യ മതാധിഷ്ഠിതമാകാനും സാദ്ധ്യമല്ല. കേരള സംസ്ഥാനത്തെ അങ്ങനെ മതത്തിന്റെ പേരില്‍ നടക്കുന്ന കോലാഹല വേദിയാക്കാന്‍ സാധ്യത ഉണ്ടാകുന്ന സംരംഭങ്ങളെ പരിഷ്‌കൃതകേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നതിന് സംശയമില്ല.

എം. മോഹനന്‍ by എം. മോഹനന്‍
Jun 30, 2022, 06:00 am IST
in Article

എല്ലാ മതങ്ങളെക്കുറിച്ചും അറിവു പകരാന്‍ പാകത്തിന് പൊതുവിദ്യാഭ്യാസമേഖലയില്‍ മതബോധനം കൊണ്ടുവരണമെന്ന് മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടതായി ചില പത്രങ്ങളില്‍ വന്നത് ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്ന പ്രസ്താവനയാണ്. പ്രഥമദൃഷ്ട്യാ നിരുപദ്രവകരമെന്നു മാത്രമല്ല, സാമൂഹ്യമായി സഹകരണവും ഇടപെടലുകളും സാധിക്കുവാനുള്ള മാര്‍ഗ്ഗമായും വ്യാഖ്യാനിക്കാം. കേരളത്തില്‍ നിലനില്‍ക്കുന്ന മതത്തിന്റെ പേരിലുള്ള സാമുദായിക ധ്രുവീകരണത്തിന് പരിഹാരമായിട്ടാണ് അദ്ദേഹം ഇക്കാര്യം എടുത്തുകാണിക്കുന്നത്.

മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം വിദ്യാഭ്യാസം പൗരന്മാര്‍ക്ക് നല്‍കാന്‍ ഇന്ത്യന്‍ ഭരണഘടന ഉദ്ദേശിക്കുന്നത്, സെക്യുലര്‍ എഡ്യൂക്കേഷനാണ്. മതത്തിന്റെ സ്വാധീനംഅതില്‍ കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമെന്തെന്ന് മനസ്സിലാകുന്നില്ല. അഥവാ എല്ലാ വിദ്യാലയങ്ങളിലും എല്ലാ മതശാഖകളെക്കുറിച്ചും പഠിക്കാന്‍ അവസരമുണ്ടാക്കി എന്നിരിക്കട്ടെ. എങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റും ക്ഷേമനിധിയും പെന്‍ഷനുമൊക്കെ വാങ്ങി നടത്തുന്ന മതപഠനകേന്ദ്രങ്ങള്‍ വേണ്ടെന്നു വയ്‌ക്കുവാന്‍ മുസ്ലിം സമൂഹം തയ്യാറാകുമോ? ഇന്ന് നിലവിലുള്ള മതപഠന കേന്ദ്രങ്ങള്‍ മറ്റു സമുദായങ്ങളോട് പുലര്‍ത്താന്‍ പഠിപ്പിക്കുന്ന വെറുപ്പിന്റെ കേന്ദ്രങ്ങള്‍ എന്തു ചെയ്യും? താങ്കളുടെ സമുദായത്തിന്റെ അവകാശമാണ് മതപഠനം, ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശമാണ് എന്നൊക്കെയല്ലേ പറയാന്‍ പോകുന്നത്. ക്രിസ്തീയസമുദായങ്ങള്‍ നടത്തുന്ന സണ്‍ ഡെ സ്‌കൂളുകളും എന്ത് ചെയ്യണം? ഹിന്ദുസമൂഹത്തില്‍ അത്തരം മതപഠനസംവിധാനങ്ങള്‍ പൊതുവില്‍ ഇല്ല എന്ന് പറയുന്നതാവും ശരി.  

ഈ അവകാശവാദം പൊതുനന്മയെ ലക്ഷ്യം വച്ചാണെന്ന് പറയുമെങ്കിലും ഉദ്ദേശം വളരെ സ്പഷ്ടമാണ്. മതപഠനം വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അത് ക്രമേണ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ വാദമുന്നയിക്കുകയും മതചിന്തകളും മതവാദങ്ങളും വിദ്യാലയാന്തരീക്ഷത്തെ തകര്‍ക്കുകയുമാവും അന്തിമസാധ്യത. രാഷ്‌ട്രീയത്തിനു പകരം മതം അത്രയേ ഉള്ളൂ. ഈ വാദം ആശാസ്യമാണെന്ന് തോന്നുന്നില്ല. ആരു നടത്തുന്നതായാലും മതപഠനമല്ല പ്രശ്‌നം, ഇതരസമുദായങ്ങളെ വെറുപ്പോടെയും വിദ്വേഷത്തോടെയും കാണാന്‍ പ്രേരിപ്പിക്കുന്ന മതപഠനം ആണ് ഉപേക്ഷിക്കേണ്ടത്. അതോ അതാണോ സാര്‍വ്വത്രികമാക്കേണ്ടത്? സര്‍ക്കാര്‍ ഗ്രാന്റും മറ്റാനുകൂല്യങ്ങളും വാങ്ങി മതബോധനത്തിന്റെ പേരില്‍ കുഞ്ഞുങ്ങളില്‍ ഇതരവിഭാഗത്തോട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടലാണാവശ്യം. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് അത്തരം സ്ഥാപനങ്ങളാണ്.

ഇന്ത്യാമഹാരാജ്യത്തിന്റെ സാംസ്‌കാരികമായ പൈതൃകം ഇന്ത്യന്‍ പൗരന്‍ അറിഞ്ഞിരിക്കാന്‍ പാകത്തിന് വിദ്യാഭ്യാസസമ്പ്രദായത്തെ ദേശീയകാഴ്ചപ്പാടോടെ കാണാന്‍ ശ്രമിക്കുകയും അതിനുതകുന്ന പരിഷ്‌കാരങ്ങള്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ വരുത്തുകയുമാണ് ആവശ്യം. മതമില്ലാത്തവര്‍ക്കും വേണ്ടാത്തവര്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യസ്വാതന്ത്ര്യമാണ് നല്‍കുന്നത്. ഇന്ത്യ മതാധിഷ്ഠിതമാകാനും സാദ്ധ്യമല്ല. കേരള സംസ്ഥാനത്തെ അങ്ങനെ മതത്തിന്റെ പേരില്‍ നടക്കുന്ന കോലാഹല വേദിയാക്കാന്‍ സാധ്യത ഉണ്ടാകുന്ന സംരംഭങ്ങളെ പരിഷ്‌കൃതകേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നതിന് സംശയമില്ല.

ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ആശയഗതിക്കാരൊരുക്കിയ സാംസ്‌കാരികപരിപാടിയില്‍ പങ്കെടുത്തതിന് സ്വന്തം നേതാക്കളെ താക്കീതു ചെയ്യുന്ന പ്രസ്ഥാനമാണ് ഈ വൈരുധ്യങ്ങള്‍ പടച്ചുവിടുന്നത്.  

Tags: educationCast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Thiruvananthapuram

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.