Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിജയം കണ്ടത് നീതിയും നിയമവും

സോണിയ നേതൃത്വം നല്‍കിയ ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ടീസ്റ്റ. കോടിക്കണക്കിന് രൂപയാണ് ടീസ്റ്റയുടെ സംഘടനയ്‌ക്ക് സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും ടീസ്റ്റ ഈ തുക ഉപയോഗിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ 'മരണത്തിന്റെ വ്യാപാരി' എന്നു മോദിയെ വിളിച്ചതിന് അനുസൃതമായിരുന്നു ടീസ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 27, 2022, 05:00 am IST
in Editorial

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവച്ച സുപ്രീം കോടതി വിധിയോടെ രണ്ട് പതിറ്റാണ്ടോളമായി ഗുജറാത്ത് സംസ്ഥാനത്തിനും നരേന്ദ്രമോദി എന്ന ഭരണാധികാരിക്കും ബിജെപിക്കുമെതിരെ നടന്ന നിന്ദ്യവും നീചവുമായ പ്രചാരണത്തിന് അന്ത്യമായിരിക്കുകയാണ്. 2002ല്‍ നടന്ന ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ശരിവച്ചതാണ്. കലാപത്തില്‍ കൊല്ലപ്പെട്ട എഹ്‌സാന്‍ ജാഫ്രി എന്ന കോണ്‍ഗ്രസ്സ് എംപിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സാമൂഹ്യ പ്രവര്‍ത്തകയെന്ന പേരില്‍ ടീസ്റ്റ സെതല്‍വാദും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടുമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. നിരപരാധികളായ വ്യക്തികള്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തുകയും വ്യാജരേഖ ചമയ്‌ക്കുകയും കോടതിയില്‍ കള്ളത്തെളിവുകള്‍ ഹാജരാക്കുകയുമാണ് മൂവരും ചെയ്തതെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഓരോ തവണ സത്യം തെൡയുമ്പോഴും നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്ത് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു ഇവര്‍.

വിചാരണക്കോടതിയും ഹൈക്കോടതിയും ശരിവച്ചിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നില്‍ രാഷ്‌ട്രീയ ദുഷ്ടലാക്കായിരുന്നു. ഗുജറാത്ത് കലാപത്തിനു കാരണം ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ മുസ്ലിം അക്രമകാരികള്‍ സബര്‍മതി എക്‌സ്പ്രസ് തീയിട്ട് 58 രാമഭക്തരെ ചുട്ടെരിച്ച ഹീനമായ സംഭവമല്ലെന്നും അന്ന് ഗുജറാത്ത് ഭരിച്ച ബിജെപി സര്‍ക്കാരാണെന്നും വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ തലത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണ് സ്ഥിതിഗതികളെ കലാപത്തിലേക്ക് നയിച്ചതെന്നും ആരോപിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി മോദി കലാപത്തിന് അനുകൂലമായി സംസാരിച്ചുവെന്നുമാണ് സഞ്ജീവ് ഭട്ടും ആര്‍.ബി. ശ്രീകുമാറും അവകാശപ്പെട്ടത്. ഇത്  കളവാണെന്നും ഇവര്‍ രണ്ടുപേരും യോഗത്തില്‍ പങ്കെടുക്കുക പോലും ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഈ ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങള്‍ ഭാരതവിരുദ്ധ ശക്തികള്‍ രാജ്യാന്തരതലത്തില്‍ പോലും പ്രചരിപ്പിച്ചു. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും നരേന്ദ്രമോദിയെ അധികാരത്തില്‍നിന്നു പുറത്താക്കുന്നതിനുമായിരുന്നു ഇത്. ഇത്തരം ഹീനമായ തന്ത്രങ്ങളെയെല്ലാം പരാജയപ്പെടുത്തി മോദി പ്രധാനമന്ത്രിയായതോടെ വിദ്വേഷ പ്രചാരണം ശക്തിപ്പെടുത്തുകയാണ് തല്‍പ്പരകക്ഷികള്‍ ചെയ്തത്. മോദി പ്രധാനമന്ത്രി പദം വഹിക്കുന്ന എട്ട് വര്‍ഷവും ഈ പ്രചാരണം തുടര്‍ന്നു.

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മിഷനും പ്രത്യേക അന്വേഷണ സംഘത്തിനും വ്യാജരേഖകള്‍ ഹാജരാക്കി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ടീസ്റ്റയും സംഘവും ശ്രമിച്ചത്. ഈ സംഘം ഒറ്റയ്‌ക്കായിരുന്നില്ല. 2004 മുതല്‍ പത്ത് വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വഴിവിട്ട പിന്തുണയും ഇതിന് നല്‍കി. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തില്‍ സോണിയ നേതൃത്വം നല്‍കിയ ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ടീസ്റ്റ. കോടിക്കണക്കിന് രൂപയാണ് ടീസ്റ്റയുടെ സംഘടനയ്‌ക്ക്  സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും ടീസ്റ്റ ഈ തുക ഉപയോഗിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ‘മരണത്തിന്റെ വ്യാപാരി’ എന്നു മോദിയെ വിളിച്ചതിന് അനുസൃതമായിരുന്നു ടീസ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി.ശ്രീകുമാര്‍ എന്നിവരെ ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സംഘം കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ചിന്  കൈമാറുകയും ചെയ്തിരിക്കുകയാണ്. സഞ്ജീവ് ഭട്ട് കുറെക്കാലമായി ജയിലിലാണ്. ഇനി മുഴുവന്‍ വസ്തുതകളും പുറത്തുവരികയും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ ലോകത്തോടു തന്നെ മാപ്പ് പറയുകയാണ് വേണ്ടത്.

Tags: ഗുജറാത്ത്riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

India

പ്രതിഷേധങ്ങളുടെ ചരിത്രവും ഘടനയും പഠിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശമെന്ന് വാര്‍ത്ത

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.