Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണം ആയിരം കടന്നു; 1500 പേര്‍ക്ക് പരിക്കേറ്റു

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്. 1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ അഫ്ഗാനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 10:52 pm IST
in World

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്.  1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ അഫ്ഗാനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്.  

അഫ്ഗാനിലെ പാക് അതിർത്തിയ്‌ക്ക് സമീപമുള്ള പക്ട്ടിക പ്രവിശ്യയിൽ പുലർച്ചെയോടെയാണ് ശക്തമായ ഭൂചലനം ഉണ്ടായത്. തെക്ക്കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്.ഭൂകമ്പത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. നിരവധി വീടുകളും കെട്ടിടങ്ങളും നിലം പതിച്ചു. 10 കിലോ മീറ്റർ ചുറ്റളവിലാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. ആളുകള്‍ കെട്ടിടങ്ങളില്‍ കൂട്ടമായി താമസിക്കുന്ന രീതിയായതിനാലാണ് അഫ്ഗാനില്‍ മരണസംഖ്യ കൂടിയതെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു.  

ആളുകള്‍ ഒന്നിനു പുറകെ ഒന്നായി ശവക്കുഴി വെട്ടുകയാണെന്ന് സാംസ്കാരിക വകുപ്പിന്റെ മേധാവി മുഹമ്മദ് അമിന്‍ ഹുസൈഫ പറഞ്ഞു. മഴകൂടി പെയ്യുന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി. താലിബാന്‍ ഭരണത്തിന് ഇത് വലിയ വെല്ലുവിളിയാണ്.  

ഇവിടെ സര്‍ക്കാര്‍ നിയമിച്ച ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തകരില്ല. പകരം തൊട്ടടുത്ത പട്ടണത്തില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമെത്തിയവര്‍ തന്നെയാണ് ദുരന്തത്തില്‍ പരിക്കേറ്റവരെ സഹായിച്ചത്. ഇനിയും രക്ഷാപ്രവര്‍ത്തകര്‍ ഗ്യാന്‍ പോലുള്ള ഉള്‍ഗ്രാമങ്ങളില്‍ എത്തിയിട്ടി്ല്ല.  

താലിബാന്‍ സര്‍ക്കാരിന്റെ പരിമിതമായ സൗകര്യങ്ങളും ദുരന്തവും ആളുകളുടെ യാതനകളും വര്‍ധിപ്പിച്ചു. ഹെലികോപ്റ്ററുകളും എയര്‍ ക്രാഫ്റ്റുകളും  കുറവായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.  

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി താലിബാൻ വിദേശ സഹായവും തേടിയിട്ടുണ്ട്.  

ഇതിനിടെ യുറോപ്യന്‍ രാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടന്‍ ഉടന്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് ഐക്യരാഷ്‌ട്രസമിതിയെ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലും പ്രദേശത്തെ സുരക്ഷിത കേന്ദ്രത്തിലും എത്തിച്ചാണ് ചികിത്സ നൽകുന്നത്.

പൊതുവെ ഭൂകമ്പബാധിത പ്രദേശങ്ങളാണ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകള്‍. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബാദ്ഗീസില്‍ ജനവരിയില്‍ നടന്ന ഭൂകമ്പനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.  

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍ഐക്യരാഷ്ട സഭearthquakeകാബൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

World

മാർച്ച് 10 ന് വൻ ഭൂചലനത്തിന് സാധ്യത; തുർക്കി ഭൂകമ്പം പ്രവചിച്ച ഡച്ച് ഗവേഷകന്റെ മുന്നറിയിപ്പ്

World

മ്യാൻമറിൽ ശക്തമായ ഭൂചലനം

പുതിയ വാര്‍ത്തകള്‍

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.