തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളുടെ പരിപാലന ചുമതല ഡിവൈഎഫ്ഐ യെ ഏല്പിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് 155 റെസ്റ്റ് ഹൗസുകളാണ് ഉള്ളത്. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലാണ് റസ്റ്റ് ഹൗസുകള്‍. റസ്റ്റ് ഹൗസുകള്‍ ഭക്ഷണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി കൂടുതല്‍ ജനകീയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറയുന്നത്.
യുവജനങ്ങളെ കൂടി ഉത്തരവാദിത്തം ഏല്പിച്ച് സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകള്‍ പരിപാലിക്കാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മുഹമ്മദ് റിയാസ് പറഞ്ഞു. ഏതു പദ്ധതി നടപ്പക്കുമ്പോഴും അതിന്റെ പരിപാലനമാണ് മുഖ്യം. അതുകൊണ്ടാണ് റസ്റ്റ് ഹൗസുകളുടെ പരിപാലനത്തില്‍ യുവാക്കളുടെ സഹകരണം തേടാന്‍ ഉദ്ദേശിച്ചത് എന്നാണ് മന്ത്രിയുടെ വിശദീകരണം. ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമാണ് റെസ്റ്റ് ഹൗസുകളില്‍ വച്ചു പിടിപ്പിക്കും. റെസ്റ്റ് ഹൗസുകള്‍ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിള്‍സ് ഗ്രീന്‍ റെസ്റ്റ് ഹൗസ് പദ്ധതി തൈക്കാട് റസ്റ്റ് ഹൗസില്‍ തൈ നട്ട് മന്ത്രി ഉദ്ഘാടനം ചെയ്തു..
യുവാക്കളുടെ സഹകരണത്തിന്റെ മറവില്‍ റസ്റ്റ് ഹൗസുകളുടെ നിയന്ത്രണം ഡിവൈഎഫ്ഐ യെ ഏല്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണിത്.
ആശുപത്രി വികസന സമിതിയുടെ പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രുകളുടെ നിയന്ത്രണം ഇപ്പോള്‍ ഏറെക്കുറെ ഡിവൈഎഫ്ഐ ഏറ്റെടുത്തിട്ടുണ്ട്.് ആശുപത്രിയുടെ വികസനത്തിനും രോഗികളുടെ ഉന്നമനത്തിനും വേണ്ടിയുള്ളതാണ് ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്). സമിതിയുടെ കീഴില്‍ താല്‍ക്കാലിക ജീവനക്കാരായി പാര്‍ട്ടി യുവാക്കളെ നിയമിച്ചാണ് നിയന്ത്രണം സ്വന്തമാക്കിയത്.
സംസ്ഥാനത്തെ ഗ്രന്ഥശാലകളുടെ ഭരണവും പൂര്‍ണ്ണമായി സിപിഎം നിയന്ത്രണത്തിലാക്കാന്‍ നീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: