Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അക്രമികളുടെ വസ്തുക്കളിലേയ്‌ക്ക് ബുള്‍ഡോസര്‍ കയറും; കാണ്‍പൂരില്‍ പോലീസ് നടപടി ഇന്നും തുടരും; നാലുപേര്‍കൂടി പിടിയില്‍

സംഭവത്തില്‍ നാലുപേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 10:47 am IST
in India

ലക്‌നൗ: പ്രവാചക നിന്ദ ആരോപിച്ച് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദു സ്ഥാപനങ്ങള്‍ അക്രമിച്ച അക്രമികള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ യുപി പോലീസ്. ദേശീയ സുരക്ഷാ നിയമം, ഗ്യാങ്സ്റ്റര്‍- ആന്റി സോഷ്യല്‍ ആക്ടിവിറ്റി പ്രിവന്‍ഷന്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. സംഭവത്തില്‍ പ്രതികളുടെ വസ്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. കുറ്റവാളികളുടെ സ്വത്തു വകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തും. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഇന്നുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.  

സംഭവത്തില്‍ നാലുപേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. അക്രമം അഴിച്ചുവിട്ടവര്‍ക്ക് ഇളവില്ലെന്ന് പൊലീസ് മേധാവി വ്യക്തമാക്കിരുന്നു.  കാന്‍പൂര്‍ കാലപത്തിന് നേതൃത്വം കൊടുത്തവരുടേയും ഒപ്പം ഉണ്ടായിരുന്നവരുടേയും അനധികൃത വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്നും ക്രമസമാധാന ചുമതലവഹിക്കുന്ന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.  

‘കാന്‍പൂരിലെ സ്ഥിതി നിയന്ത്രണവിധേയമാക്കി. ജനങ്ങള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാം. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞു. എല്ലാവര്‍ക്കുമെതിരായ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കും. അക്രമി സംഘം അനധികൃതമായി താമസിച്ചിരുന്ന സ്ഥലങ്ങളും കണ്ടെത്തി. അവയെല്ലാം ഇടിച്ചു നിരത്തും. സ്വത്തുക്കളും കണ്ടുകെട്ടും.’ എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. കാന്‍പൂര്‍ യത്തീംഖാന മുതല്‍ പരേഡ് ക്രോസ് റോഡ് വരെയുള്ള പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും പോലീസ് കമ്മീഷണര്‍ വിജയ് സിംഗ് മീണ പറഞ്ഞു.

പ്രവാചക നിന്ദ ആരോപിച്ച് കാണ്‍പൂരില്‍ ഹിന്ദു സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് അക്രമിച്ച പ്രാദേശിക മുസ്ലീം നേതാവായ ഹയത്ത് സഫര്‍ ഹഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലകനൗവിലെ പ്രാന്ത പ്രദേശത്ത് ഒളിവില്‍ താമസിച്ച സ്ഥലത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ നടത്തിയ പ്രകോപനപ്രസംഗമാണ് ആയിരങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചത്.  

മുസ്ലീംലീഗ് സ്ഥാപക നേതാവും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആചാര്യനുമായിരുന്ന മൊഹമ്മദ് അലി ജൗഗറിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ ദേശീയ ഉപാധ്യക്ഷനാണ് പിടിയിലായിരിക്കുന്ന ഹയത്ത് സഫര്‍ ഹഷ്മി. സിഎഎ പ്രക്ഷോഭ കാലത്തും ഇയാള്‍ കാണ്‍പൂരില്‍ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നു.  

കാണ്‍പൂര്‍ മാര്‍ക്കറ്റിന് സമീപത്തെ പള്ളിയില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിനെത്തിയവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.  ബിജെപി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചായിരുന്നു പ്രകടനം. ബെക്കോന്‍ഗുഞ്ച് മേഖലയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹിന്ദു സ്ഥാപനങ്ങള്‍ നിറഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ അക്രമാസക്തമാകുകയായിരുന്നു.  കണ്ടാല്‍ അറിയാവുന്ന നൂറുപേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വധഭീഷണികള്‍ ആരംഭിച്ചത്. 34 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ ഒരു മിനിറ്റ് മാത്രം അടര്‍ത്തിയെടുത്താണ് പ്രകോപനമുണ്ടാക്കുന്ന വീഡിയോ മുഹമ്മദ് സുബൈര്‍ ഉണ്ടാക്കിയത്. ഇത് പോസ്റ്റ് ചെയ്തതോടെ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നു. 

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. നൂപുറിനെ കൊല്ലുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖ്വാസി അബ്ബാസിന്റെ നടപടിയും  അക്രമകാരികളെ പ്രകോപിച്ചിരുന്നു.

Tags: ബുള്‍ഡോസര്‍കാണ്‍പൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ നൂഹില്‍ അക്രമികള്‍ ഹോട്ടലിന്റെ ടെറസില്‍ നിന്നും കല്ലെറിഞ്ഞു ;ആ ഹോട്ടല്‍ ബുള്‍ഡോസര്‍ വിട്ട് പൊളിച്ചു

India

ഹരിയാനയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി

India

‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിവില്ലേ? യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ’: വൈറലായി കൊൽക്കത്ത ജസ്റ്റിസിന്റെ നിര്‍ദേശം

India

വീണ്ടും യുപിയില്‍ ബുള്‍ഡോസര്‍ പ്രയോഗവുമായി യോഗി ആദിത്യനാഥ്; മുഖ്താര്‍ അന്‍സാരിയുടെ മകന്റെ ഇരുനിലക്കെട്ടിടം പൊളിച്ചു

India

ഛത്രപതി ശിവാജി വധിച്ച അഫ്‌സൽ ഖാന്റെ ഖബറിനടുത്തും ബുള്‍ഡോസര്‍ പ്രയോഗം; ഖബര്‍സ്ഥാന്‍ ഉള്‍പ്പെടെ കയ്യേറ്റം പൊളിച്ച് മാറ്റി സത്താര ഭരണകൂടം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.