Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൃക്കാക്കര പറഞ്ഞു, കടക്ക് പുറത്ത്

കേരളത്തെ നശിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയെ വികസനത്തിന്റെ അവസാനവാക്കായി അവതരിപ്പിച്ച് ജനപിന്തുണ നേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ധാര്‍ഷ്ട്യത്തെ ജനം കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു. അന്തസ്സിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2022, 05:00 am IST
inEditorial

തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടി എന്നു പറയുന്നതിനേക്കാള്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങി എന്നു വിലയിരുത്തുന്നുതാവും രാഷ്‌ട്രീയമായി കൂടുതല്‍ ശരിയാവുക. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ വട്ടിയൂര്‍ക്കാവും കോന്നിയും പാലയുമൊക്കെ പിടിച്ചടക്കിയതുപോലെ എന്തു വിലകൊടുത്തും ജയിച്ചുകയറുമെന്ന അവകാശവാദവുമായി സര്‍വസന്നാഹത്തോടെയും രംഗത്തിറങ്ങിയ സിപിഎമ്മിനും ഇടതുമുന്നണിക്കും മുഖം നഷ്ടപ്പെട്ട പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. തൃക്കാക്കരയിലും വിജയിച്ച് നിയമസഭയില്‍ സെഞ്ച്വറി നേടുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇരുപതോളം മന്ത്രിമാരും എഴുപതോളം എംഎല്‍എമാരും കാടിളക്കി നടത്തിയ പ്രചാരണം യാതൊരു നേട്ടവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല സിപിഎമ്മിന്റെ സ്വാധീന മേഖലകളില്‍പ്പോലും വോട്ടുകള്‍ കുത്തിയൊലിച്ചുപോവുകയും ചെയ്തു. ഭരണയന്ത്രം സമ്പൂര്‍ണമായി ദുരുപയോഗിച്ചും പണം പ്രളയംപോലെ ഒഴുക്കിയും വോട്ടര്‍മാരെ വിലയ്‌ക്കെടുക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു. ഇടതുമുന്നണിയോടും മുഖ്യമന്ത്രിയോടും ബഹുഭൂരിപക്ഷം ജനങ്ങളും കടക്ക് പുറത്ത് എന്ന് ഒറ്റക്കെട്ടായി പറയുകയായിരുന്നു.

ജനാധിപത്യത്തിന്റെ അന്തസത്തക്കും അന്തസ്സിനും നിരക്കാത്ത എല്ലാ കുത്സിത മാര്‍ഗങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുമുന്നണിയും പ്രയോഗിച്ചു. എങ്ങനെയും ജയിച്ചുകയറുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സംഘടിത മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വര്‍ഗീയ കാര്‍ഡുകള്‍ മാറിമാറി ഇറക്കിക്കളിച്ചു. മുത്തുപോലെയുള്ള സ്ഥാനാര്‍ത്ഥി എന്നു വിശേഷിപ്പിച്ച് ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫിനെ മത്‌സരിപ്പിച്ചത് ക്രൈസ്തവ സഭകളുടെ വോട്ട് മൊത്തത്തില്‍ നേടിയെടുക്കാം എന്നു വ്യാമോഹിച്ചായിരുന്നു. സഭയുടെ സ്ഥാനാര്‍ത്ഥിയാണ് ജോ ജോസഫ് എന്ന പ്രചാരണത്തിന് സിപിഎം തന്നെയാണ് തുടക്കം കുറിച്ചത്. ക്രൈസ്തവ സഭകളിലൊന്നിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍  േജാലിചെയ്യുന്ന ഡോക്ടറുടെ സ്ഥാനാര്‍ത്ഥിത്വം അവിടെവച്ചുതന്നെ ക്രൈസ്തവ പുരോഹിതന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചത് സിപിഎമ്മിന്റെ ദുഷ്ടലാക്കായിരുന്നു. മറുവശത്ത് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള മതഭീകരസംഘടനയ്‌ക്കൊപ്പം നിന്ന് മുസ്ലിം വോട്ടുകള്‍ മൊത്തമായി സമാഹരിക്കാനും ശ്രമിച്ചു. വിദ്വേഷപ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ പി.സി. ജോര്‍ജിനെ വേട്ടയാടിയത് ഇസ്ലാമിക ഭീകരവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കൊലവിളി മുദ്രാവാക്യത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കോടതിയുടെപോലും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഒത്തുകളിയുടെ ഭാഗമായിട്ടാണെങ്കില്‍പ്പോലും ആ ഭീകരസംഘടനയില്‍പ്പെട്ടവര്‍ക്കെതിരെ കേസെടുക്കേണ്ടിവന്നത് തിരിച്ചടിയായി.

വിവിധ മതജാതിയില്‍പ്പെട്ട എംഎല്‍എമാരെയും മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയുമൊക്കെ അതത് മതങ്ങളിലും ജാതികളിലുമുള്ളവരുടെ വീടുകളിലേക്ക് പറഞ്ഞുവിട്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലേക്ക് തരംതാഴാന്‍ പോലും സിപിഎമ്മിന് മടിയുണ്ടായില്ല. ഒരൊറ്റ വോട്ടിനെങ്കിലും ജയിച്ചുകയറിയാല്‍ ഈ വൃത്തികേടുകളെയൊക്കെ വെള്ളപൂശാമെന്നായിരുന്നു കണക്കുകൂട്ടല്‍. അണിയറയില്‍ ഇത്തരം അശ്ലീലങ്ങള്‍ അരങ്ങേറുമ്പോള്‍, കേരളത്തെ നശിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയെ വികസനത്തിന്റെ അവസാനവാക്കായി അവതരിപ്പിച്ച് ജനപിന്തുണ നേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ധാര്‍ഷ്ട്യത്തെ ജനം കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതിനിടെ കോടതിയില്‍ അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. അന്തസ്സിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അതിനു തയ്യാറായില്ലെങ്കില്‍ ജനം അധികാരത്തില്‍നിന്ന് നിഷ്‌കരുണം വലിച്ചു താഴെയിടും. അധികാരത്തുടര്‍ച്ചയുടെ അഹങ്കാരംകൊണ്ട് അന്ധനായിപ്പോയ ഒരു ഭരണാധികാരിയുടെ നെറുകയില്‍ത്തന്നെയാണ് ജനങ്ങള്‍ പ്രഹരിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞതില്‍ യുഡിഎഫിന് സന്തോഷിക്കാം. പക്ഷെ തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി കാണുന്നത് കഥയില്ലായ്‌മയാണ്. ജനവികാരത്തിന്റെ കുത്തൊഴുക്കില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ട് സമാഹരിക്കാന്‍ കഴിയാതെ പോയത് സ്വാഭാവികം. അപ്പോഴും സിപിഎമ്മിന് നേരിടേണ്ടിവന്ന പരാജയത്തിന്റെ നൂറിലൊരു അംശം േപാലുമാകുന്നില്ല ബിജെപിക്ക് സംഭവിച്ച തിരിച്ചടി.

Tags: election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.