Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൃക്കാക്കര പറഞ്ഞു, കടക്ക് പുറത്ത്

കേരളത്തെ നശിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയെ വികസനത്തിന്റെ അവസാനവാക്കായി അവതരിപ്പിച്ച് ജനപിന്തുണ നേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ധാര്‍ഷ്ട്യത്തെ ജനം കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു. അന്തസ്സിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2022, 05:00 am IST
in Editorial

തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടി എന്നു പറയുന്നതിനേക്കാള്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങി എന്നു വിലയിരുത്തുന്നുതാവും രാഷ്‌ട്രീയമായി കൂടുതല്‍ ശരിയാവുക. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ വട്ടിയൂര്‍ക്കാവും കോന്നിയും പാലയുമൊക്കെ പിടിച്ചടക്കിയതുപോലെ എന്തു വിലകൊടുത്തും ജയിച്ചുകയറുമെന്ന അവകാശവാദവുമായി സര്‍വസന്നാഹത്തോടെയും രംഗത്തിറങ്ങിയ സിപിഎമ്മിനും ഇടതുമുന്നണിക്കും മുഖം നഷ്ടപ്പെട്ട പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. തൃക്കാക്കരയിലും വിജയിച്ച് നിയമസഭയില്‍ സെഞ്ച്വറി നേടുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇരുപതോളം മന്ത്രിമാരും എഴുപതോളം എംഎല്‍എമാരും കാടിളക്കി നടത്തിയ പ്രചാരണം യാതൊരു നേട്ടവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല സിപിഎമ്മിന്റെ സ്വാധീന മേഖലകളില്‍പ്പോലും വോട്ടുകള്‍ കുത്തിയൊലിച്ചുപോവുകയും ചെയ്തു. ഭരണയന്ത്രം സമ്പൂര്‍ണമായി ദുരുപയോഗിച്ചും പണം പ്രളയംപോലെ ഒഴുക്കിയും വോട്ടര്‍മാരെ വിലയ്‌ക്കെടുക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു. ഇടതുമുന്നണിയോടും മുഖ്യമന്ത്രിയോടും ബഹുഭൂരിപക്ഷം ജനങ്ങളും കടക്ക് പുറത്ത് എന്ന് ഒറ്റക്കെട്ടായി പറയുകയായിരുന്നു.

ജനാധിപത്യത്തിന്റെ അന്തസത്തക്കും അന്തസ്സിനും നിരക്കാത്ത എല്ലാ കുത്സിത മാര്‍ഗങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുമുന്നണിയും പ്രയോഗിച്ചു. എങ്ങനെയും ജയിച്ചുകയറുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സംഘടിത മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വര്‍ഗീയ കാര്‍ഡുകള്‍ മാറിമാറി ഇറക്കിക്കളിച്ചു. മുത്തുപോലെയുള്ള സ്ഥാനാര്‍ത്ഥി എന്നു വിശേഷിപ്പിച്ച് ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫിനെ മത്‌സരിപ്പിച്ചത് ക്രൈസ്തവ സഭകളുടെ വോട്ട് മൊത്തത്തില്‍ നേടിയെടുക്കാം എന്നു വ്യാമോഹിച്ചായിരുന്നു. സഭയുടെ സ്ഥാനാര്‍ത്ഥിയാണ് ജോ ജോസഫ് എന്ന പ്രചാരണത്തിന് സിപിഎം തന്നെയാണ് തുടക്കം കുറിച്ചത്. ക്രൈസ്തവ സഭകളിലൊന്നിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍  േജാലിചെയ്യുന്ന ഡോക്ടറുടെ സ്ഥാനാര്‍ത്ഥിത്വം അവിടെവച്ചുതന്നെ ക്രൈസ്തവ പുരോഹിതന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചത് സിപിഎമ്മിന്റെ ദുഷ്ടലാക്കായിരുന്നു. മറുവശത്ത് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള മതഭീകരസംഘടനയ്‌ക്കൊപ്പം നിന്ന് മുസ്ലിം വോട്ടുകള്‍ മൊത്തമായി സമാഹരിക്കാനും ശ്രമിച്ചു. വിദ്വേഷപ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ പി.സി. ജോര്‍ജിനെ വേട്ടയാടിയത് ഇസ്ലാമിക ഭീകരവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കൊലവിളി മുദ്രാവാക്യത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കോടതിയുടെപോലും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഒത്തുകളിയുടെ ഭാഗമായിട്ടാണെങ്കില്‍പ്പോലും ആ ഭീകരസംഘടനയില്‍പ്പെട്ടവര്‍ക്കെതിരെ കേസെടുക്കേണ്ടിവന്നത് തിരിച്ചടിയായി.

വിവിധ മതജാതിയില്‍പ്പെട്ട എംഎല്‍എമാരെയും മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയുമൊക്കെ അതത് മതങ്ങളിലും ജാതികളിലുമുള്ളവരുടെ വീടുകളിലേക്ക് പറഞ്ഞുവിട്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലേക്ക് തരംതാഴാന്‍ പോലും സിപിഎമ്മിന് മടിയുണ്ടായില്ല. ഒരൊറ്റ വോട്ടിനെങ്കിലും ജയിച്ചുകയറിയാല്‍ ഈ വൃത്തികേടുകളെയൊക്കെ വെള്ളപൂശാമെന്നായിരുന്നു കണക്കുകൂട്ടല്‍. അണിയറയില്‍ ഇത്തരം അശ്ലീലങ്ങള്‍ അരങ്ങേറുമ്പോള്‍, കേരളത്തെ നശിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയെ വികസനത്തിന്റെ അവസാനവാക്കായി അവതരിപ്പിച്ച് ജനപിന്തുണ നേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ധാര്‍ഷ്ട്യത്തെ ജനം കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതിനിടെ കോടതിയില്‍ അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. അന്തസ്സിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അതിനു തയ്യാറായില്ലെങ്കില്‍ ജനം അധികാരത്തില്‍നിന്ന് നിഷ്‌കരുണം വലിച്ചു താഴെയിടും. അധികാരത്തുടര്‍ച്ചയുടെ അഹങ്കാരംകൊണ്ട് അന്ധനായിപ്പോയ ഒരു ഭരണാധികാരിയുടെ നെറുകയില്‍ത്തന്നെയാണ് ജനങ്ങള്‍ പ്രഹരിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞതില്‍ യുഡിഎഫിന് സന്തോഷിക്കാം. പക്ഷെ തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി കാണുന്നത് കഥയില്ലായ്‌മയാണ്. ജനവികാരത്തിന്റെ കുത്തൊഴുക്കില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ട് സമാഹരിക്കാന്‍ കഴിയാതെ പോയത് സ്വാഭാവികം. അപ്പോഴും സിപിഎമ്മിന് നേരിടേണ്ടിവന്ന പരാജയത്തിന്റെ നൂറിലൊരു അംശം േപാലുമാകുന്നില്ല ബിജെപിക്ക് സംഭവിച്ച തിരിച്ചടി.

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

Kerala

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.