Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമിലെ ആനമതില്‍; നിര്‍മ്മാണം അട്ടിമറിച്ച് പൊതുമരാമത്ത് വകുപ്പ്, ടെണ്ടര്‍ വിളിക്കുന്നത് വെറും രണ്ടര കിലോമീറ്റര്‍ മതില്‍ നിര്‍മ്മാണത്തിന്

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആറളം ഫാമില്‍ ഒന്‍മ്പതുപേരാണ് വന്യമൃഗങ്ങളുടെ അക്രമണത്തില്‍ മരിച്ചത്. ഏറ്റവും ഒടുവിലായി നാലുമാസം മുന്‍മ്പ് ചെത്തുതൊളിലാളി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 03:28 pm IST
inKannur

ഇരിട്ടി: കാട്ടാനശല്യം പ്രതിരോധിക്കാനായി ആറളം ഫാമിലെ വനാതിര്‍ത്തികളില്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച ആനമതിലില്‍ പൊതുമരാമത്തു വകുപ്പിന്റെ അട്ടിമറി. ആനശല്യം തടയാന്‍ മൂന്നംഗ മന്ത്രിതല സംഘം നിര്‍ദ്ദേശിച്ചത് പത്തര കിലോമീറ്റര്‍ ആനമതിലും മൂന്ന് കിലോമീറ്റര്‍ റെയില്‍ വേലിയുമായിരുന്നു. ഈ പദ്ധതിക്കായി 22 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ വിളിക്കുന്നത് വെറും രണ്ടര കിലോമീറ്റര്‍ മതില്‍ നിര്‍മ്മാണത്തിന്. ആദ്യം നിര്‍മ്മാണം ഏല്‍പ്പിച്ച ഊരാളുങ്കല്‍ ചില വിവാദത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ച മതില്‍ നിര്‍മ്മാണം വീണ്ടും വിവാദമായതോടെ ആറളത്ത് ആനപ്രതിരോധ മാര്‍ഗ്ഗത്തിനായി ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും എന്നാണ് കരുതുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആറളം ഫാമില്‍ ഒന്‍മ്പതുപേരാണ് വന്യമൃഗങ്ങളുടെ അക്രമണത്തില്‍ മരിച്ചത്. ഏറ്റവും ഒടുവിലായി നാലുമാസം മുന്‍മ്പ് ചെത്തുതൊളിലാളി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ശക്തമായ ജനരോഷം ഉയരുകയും മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ വനം മന്ത്രിയും, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയും ഫാമിലെത്തി ജനപ്രതിനിധികളുമായും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയിലാണ് ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ വളയംചാല്‍ മുതല്‍ പൊട്ടിച്ച പാറവരെ പത്തര കിലോമീറ്റര്‍ കരിങ്കല്‍ മതിലും മൂന്ന് കിലോമീറ്റര്‍ റെയില്‍വേലിയും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഒന്നര വര്‍ഷംകൊണ്ട് മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനവും ഉണ്ടായിരുന്നു. ഇതെല്ലാം ജനങ്ങളില്‍ പ്രതീക്ഷയേകിയിരിക്കുമ്പോഴാണ് ഇതിനെ എല്ലാം അട്ടിമറിച്ചുകൊണ്ട് പൊതുമരാമത്തു വകുപ്പിന്റെ തീരുമാനം.

അഞ്ചുവര്‍ഷം മുന്‍പ് ആനമതില്‍ പ്രതിരോധത്തിനായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും 22 കോടി രൂപ അനുവദിച്ചിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക്  നിര്‍മ്മാണം കൈമാറിയെങ്കിലും ഇതില്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയും അവര്‍ പിന്മാറുകയും ചെയ്തു. തുടര്‍ന്നാണ് പൊതുമാരമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗത്തിന് നിര്‍മ്മാണം കൈമാറിയത്. മൊത്തം തുകയുടെ 50 ശതമാനം മുന്‍കൂറായി അനുവദിക്കണമെന്ന പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും മുന്‍പ് അനുവദിച്ച 22 കോടിയില്‍ 11 കോടിരൂപ പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണം ആരംഭിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്‍മ്പ് കൈമാറി.

എന്നാല്‍ പ്രവ്യത്തി ടെണ്ടര്‍ ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് 11 കോടിക്ക് രണ്ടര കിലോമീറ്റര്‍ മാത്രമാണ് നിര്‍മ്മിക്കുന്നതെന്ന കാര്യം ജനപ്രതിനിധികള്‍ പോലും അറിയുന്നത്. ഇതാണ് ഇപ്പോള്‍ വലിയ വിവാദത്തിനിടയാക്കിയിരിക്കുന്നത്. വനാതിര്‍ത്തിയില്‍ ഏത് ഭാഗത്ത് മതില്‍ നിര്‍മ്മിക്കണം എന്ന കാര്യത്തില്‍ വ്യക്തവരുത്താനായി ഇന്നലെ ആറളം ഫാം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പൊതുമരാമത്ത് വകുപ്പിന് പ്രവ്യത്തിയില്‍ താല്പര്യമില്ലെന്നും മതില്‍ പൂര്‍ത്തിയാക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇത്തരത്തില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്നും ജില്ല കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്ന് വ്യക്തത വരുത്തിയിട്ട് ആരംഭിച്ചാല്‍ മതിയെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതോടെ തീരുമാനമാകാതെ യോഗം പിരിഞ്ഞു.

Tags: constructionAralamWall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.