Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ചതിന് പിന്നില്‍ ജിഹാദി ബന്ധമുണ്ടോ എന്ന് സംശയം; അന്വേഷണം ശക്തമാക്കി അസം സര്‍ക്കാര്‍

അസമില്‍ മത്സവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് പൊലീസ് കൊലപ്പെടുത്തിയെന്ന വ്യാജപ്രചരണത്തിന്റെ പേരില്‍ മധ്യ അസമിലെ നഗാവോണ്‍ ജില്ലയിലെ ബടദ്രാവ പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തിലെ ജിഹാദി ബന്ധം അന്വേഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 04:45 pm IST
inIndia

ഗുവാഹത്തി: അസമില്‍ മത്സവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന വ്യാജപ്രചരണത്തിന്റെ പേരില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തിലെ ജിഹാദി ബന്ധം അന്വേഷിക്കുന്നു.  

പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന ശൈലി ഇപ്പോള്‍ പതിവ് ശൈലിയായി മാറിയിരിക്കുന്നു. ഇതിന് പിന്നില്‍ മതപണ്ഡിതരുമായി ബന്ധമുള്ള മതമൗലികവാദികളുടെ സംഘമാണ്. പലപ്പോഴും പൊലീസ് സ്റ്റേഷന്‍ കത്തിക്കുന്ന, ആക്രമിക്കുന്ന സംഭവങ്ങളില്‍ സംസ്ഥാനാന്തര ബന്ധവും നേരത്തെയുള്ള പല കേസുകളിലും തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കര്‍ണ്ണാടകയിലെ ഹുബ്ബള്ളിയില്‍ വ്യാജപ്രചാരണം അഴിച്ചുവിട്ട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് ഒരു മൗലവിയുടെ നേതൃത്വത്തിലാണ്. ഇയാള്‍ക്ക് മഹാരാഷ്‌ട്രയിലെ മതമൗലികവാദ സംഘടനയായ റാസ അക്കാദമിയുമായി ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിരുന്നു.  

അതുപോലെ ബംഗാളിലെ ഒരു യുവാവിന്റെ കൊലയ്‌ക്ക് പിന്നിലും സംസ്ഥാനാന്തര മൗലവിമാരുടെയും മതമൗലിക സംഘടനകളുടെയും ബന്ധം പുറത്തുവന്നിരുന്നു. ഇതോടെയാണ് അസമിലെ പൊലീസ് സ്റ്റേഷന്‍ കത്തിച്ചതിന് പിന്നിലും ഇത്തരം മതമൗലിക സംഘടനകള്‍ ഉണ്ടോ എന്ന കാര്യം ചികയുന്നത്. കാരണം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവം തികഞ്ഞ ആസൂത്രണത്തോടെ നടപ്പാക്കി എന്നാണ് അസം ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നത്.  

പെട്രോളും ഡീസലും ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷന്‍ കത്തിച്ചത്. നൂറുകണക്കിനാളുകളാണ് അക്രമത്തില്‍ പങ്കാളികളായത്. ഇതില്‍ സ്ത്രീകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആസൂത്രിതമായ ആക്രമണമാണിതെന്നാണ് പൊലീസ് കരുതുന്നത്. “മത്സ്യവില്‍പനക്കാരനായ സഫീല്‍ ഇസ്ലാമിനെ കസ്റ്റ‍ിയില്‍ കൊന്നു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം എത്തിയത്. ഇതില്‍ എല്ലാവരും മരിച്ചയാളുടെ ബന്ധുക്കളല്ല. ക്രിമനല്‍ പശ്ചാത്തലമുള്ള ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ഇവര്‍ എല്ലാവരും ചേര്‍ന്ന് പൊലീസ് സ്റ്റേഷന്‍ കത്തിക്കുകയായിരുന്നു. “- ഡിജിപി പറയുന്നു.  

പൊലീസ് സ്റ്റേഷന്‍ കത്തിയതോടൊപ്പം ഇവിടുത്തെ കേസ് ഫലയുകള്‍ മൂക്കാലും കത്തിനശിച്ചു. വേറെ ഏതോ ചില കേസുകളുടെ രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് കരുതുന്നു. ഇതില്‍ ജിഹാദിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളുടെ രേഖകളുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു.  “സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്ന ജിഹാദി ഘടകങ്ങള്‍ ഉള്‍പ്പെട്ട നിലവിലുള്ള കേസുകളുമായി പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.”-  പ്രത്യേക ഡിജിപി ജി.പി. സിങ്ങ് പറയുന്നു.  

പൊലീസ് സ്റ്റേഷന്‍ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോള്‍ ഒരു പ്രതി രക്ഷപ്പെട്ടതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ കൈകളിലെ കെട്ടഴിച്ച് പൊലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടുന്നത് കാണാം. ആള്‍ക്കൂട്ടം പെട്രോളും ഡീസലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്‍ കത്തിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രതി രക്ഷപ്പെട്ടത്. ഇയാള്‍ക്ക് ജിഹാദി സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതിക്രൂരമായിട്ടായിരുന്നു ആക്രമണം. പൊലീസുകാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. വാഹനങ്ങള്‍ കത്തിച്ചു. അക്രമത്തിന്റെ നിഷ്ഠുരത ആണ് ഈ ആസൂത്രിത അക്രമത്തിന്റെ പൊരുള്‍ തേടാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. കേസന്വേഷണത്തിന് 60 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.  

മധ്യ അസമിലെ നഗാവോണ്‍ ജില്ലയിലെ സല്‍ബബാരി പ്രദേശത്തെ ആളുകളാണ് മത്സ്യവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബടദ്രാവ പൊലീസ് സ്റ്റേഷന്‍ കത്തിച്ചത്.  മത്സ്യവ്യാപാരിയായ 39 കാരന്‍ സഫീഖുള്‍ ഇസ്ലാമിലെ പൊലീസ് കസ്റ്റഡിയില്‍ കൊന്നു എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന്‍ കത്തിച്ചത്. മെയ് 20നാണ് മീന്‍വില്‍പനക്കാരനായ സഫീല്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തത്.  

അതേ സമയം സഫീഖുള്‍ ഇസ്ലാമിന്റെ ഭാര്യ ആരോപിക്കുന്നത് പൊലീസ് കൈക്കൂലിയായി പതിനായിരം രൂപയും താറാവും ആവശ്യപ്പെട്ടു എന്നാണ്. താറാവിനെ നല്‍കാം, പണമില്ല എന്ന് പറഞ്ഞപ്പോഴാണ് സഫീല്‍ ഇസ്ലാമിനെ ഇടിച്ചു കൊന്നതെന്നാണ് ഭാര്യയുടെ ആരോപണം. എന്നാല്‍ ഡിജിപി ഇത് തള്ളിക്കളയുന്നു. “സഫീല്‍ ഇസ്ലാമിനെ മെഡിക്കല്‍ ചെക്കപ്പിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ഇയാളെ വിട്ടയച്ചതായി ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത പറയുന്നു. ഭാര്യയാണ് ഇയാളെ കൊണ്ടുപോയത്. ഭാര്യ തന്നെ ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തു. പിന്നീടാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിര്‍ഭാഗ്യവശാല്‍ മരിച്ചു.”- പൊലീസ് പറയുന്നു.  

മരിച്ച സഫീഖുള്‍ ഇസ്ലാമിന്റെ കുടലില്‍ ചില പദാര്‍ത്ഥങ്ങള്‍ കണ്ടതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടല്‍ ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. പൊലീസുകാരുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഉള്ളതായി കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. 

Tags: Jihadi Terrorismfireഅസംഹിമന്ത ബിശ്വ ശര്‍മജിഹാദി ആക്രമണംബടദ്രാവ പൊലീസ് സ്റ്റേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.