Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കത്തിലൂടെ റഷ്യയെ വീണ്ടും ചൊടിപ്പിച്ച് യുഎസും നാറ്റോയും; വരുമോ ലോകയുദ്ധം

ഉക്രൈന്റെ കിഴക്കന്‍ മേഖല മാത്രം പിടിച്ചെടുത്ത് അവിടെയുള്ള റഷ്യന്‍ വംശജരെ നിയോ നാസി അസൊവ് ഗ്രൂപ്പില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയാണ്. അതിനര്‍ത്ഥം ഇനി കീവില്‍ റഷ്യയുടെ ആക്രമണമുണ്ടാകില്ലെന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 06:15 pm IST
in India

കീവ്:  ഉക്രൈന്റെ കിഴക്കന്‍ മേഖല മാത്രം പിടിച്ചെടുത്ത് അവിടെയുള്ള റഷ്യന്‍ വംശജരെ നിയോ നാസി അസൊവ് ഗ്രൂപ്പില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയാണ്. അതിനര്‍ത്ഥം ഇനി കീവില്‍ റഷ്യയുടെ ആക്രമണമുണ്ടാകില്ലെന്നതാണ്.  

എന്നാല്‍ നാറ്റോയില്‍ ചേരാന്‍ ശ്രമിച്ച ഉക്രൈനെ ആക്രമിച്ച റഷ്യയെ ഒരിയ്‌ക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കാനാണ് യുഎസും നേറ്റോയും നീങ്ങുന്നത്. അതിന്റെ ഭാഗമാണ് വീണ്ടും പുടിനെ പ്രകോപിപ്പിച്ച് കൊണ്ട് തിരക്കിട്ട് ഫിന്‍ലാന്‍റിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കുന്നത്. റഷ്യയെ സംബന്ധിച്ച് തൊട്ട അയല്‍പ്പക്കമായതിനാല്‍ ഇത് ഉറക്കം കെടുത്തുന്ന തീരുമാനമാണ്.  

“ഇതിനെതിരെ ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും റഷ്യ താക്കീത് ചെയ്തു കഴിഞ്ഞു. “നേറ്റോയില്‍ ചേരാനുള്ള നിങ്ങളുടെ തീരുമാനം ഗുരുതരായ തെറ്റാണ്. മോസ്കോ ഇതിനോട് തിരിച്ചടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നത് ഗുരുതരമായ തെറ്റാണ്.”- റഷ്യ താക്കീതായി പുറപ്പെടുവിച്ച സന്ദേശത്തില്‍ പറയുന്നു. റഷ്യയുമായി 1300 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍റ്. നേറ്റോയില്‍ ചേരുകയാണെന്ന് ഫിന്‍ലാന്‍റ് പ്രധാമന്ത്രിയും പ്രസിഡന്‍റും ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. നേറ്റോയില്‍ ചേരാനുള്ള തീരുമാനത്തെ ചരിത്രപരം എന്നാണ് ഫിന്‍ലാന്‍റ് പ്രസി‍ഡന്‍റ് സോളി നീനിസ്റ്റോയും പ്രധാനമന്ത്രി സന്ന മാരിനും വിശേഷിപ്പിക്കുന്നത്. ഇത്രയും കാലം റഷ്യയെ ഭയന്ന് നേറ്റോയില്‍ ചേരാന്‍ വിസമ്മതിച്ച രാജ്യമാണ് ഫിന്‍ലാന്‍റ്. ഇത് റഷ്യയെ സംബന്ധിച്ചിടത്തോലം മുഖത്തേറ്റ അടിയാണ്. സ്വീഡന്‍ ഭരിയ്‌ക്കുന്ന സോഷ്യന്‍ ഡമോക്രാറ്റുകളും നേറ്റോയില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തങ്ങള്‍ നേറ്റോയില്‍ ചേരുകയാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ആന്‍ഡേഴ്സണും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

റഷ്യയ്‌ക്കും യൂറോപ്പിനും പരസ്പരം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വീഡനും ഫിന്‍ലാന്‍റും തിരക്കിട്ട് നാറ്റോയില്‍ അംഗങ്ങളായി ചേരാന്‍ തീരുമാനിച്ചത് റഷ്യയോടുള്ള വിശ്വാസക്കുറവാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഉറങ്ങിക്കിടന്ന നാറ്റോ പതിന്മടങ്ങ് ഊര്‍ജ്ജത്തോടെ ഉണര്‍ന്നെണീറ്റിരിക്കുകയാണ്. ഇത് ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് വിദേശകാര്യവിദഗ്ധര്‍ പ്രവചിക്കുന്നു. 

റഷ്യ, ഉക്രൈന്‍ സംഘര്‍ഷം രണ്ടു മാസം പിന്നിട്ടിട്ടും സമാധാനത്തിനുള്ള ഒരു നീക്കവും അമേരിക്കയുടെയും ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.  യുദ്ധം നീട്ടിക്കൊണ്ടുപോയി പുടിനെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതാണ് പാശ്ചാത്യ ശക്തികളുടെ ലക്ഷ്യം. അതിന്റെ ഭാഗമാണ് കേട്ടുകേള്‍വിയില്ലാത്ത വിധം 100ല്‍ പരം തരത്തിലുള്ള ഉപരോധങ്ങള്‍ റഷ്യയുടെ മേല്‍ അടിച്ചേല്‍പിച്ചുകൊണ്ടുള്ള തീരുമാനം.  

“ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വഴി കാര്യങ്ങള്‍ അടിസ്ഥാനപരമായി മാറുകയാണെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി സെര്‍ഗി റ്യാബ്കോവ് പറയുന്നു. ഇപ്പോഴേ ലോകരാഷ്‌ട്രങ്ങള്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ പേറുകയാണ്. ഓരോ ദിവസവും കടന്നുപോകും തോറും പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. ചരക്ക് നീക്കം പാടെ തകര്‍ന്നിരിക്കുന്നു. മിക്ക രാഷ്‌ട്രങ്ങളും അവരവരുടെ പ്രധാന ചരക്കുകള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഗോതമ്പ് ഉള്‍പ്പെടെ ലഭിക്കാതെ ലോകരാഷ്‌ട്രങ്ങള്‍ വന്‍പ്രതിസന്ധിയെ നേരിടുകയാണ്.  

അതിന് പുറമെയാണ് ഇന്ധനവില കുതിച്ചുയരുന്നതുമൂലമുണ്ടാകുന്ന പ്രതിസന്ധി. റഷ്യ ഒരു പ്രകോപനത്തിന്റെ വക്കിലാണ്. ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍ ഒരു ആക്രമണമുണ്ടായാല്‍ അത് ഒരു ലോകയുദ്ധത്തിലേക്ക് വഴിവെച്ചേക്കാം. റഷ്യ ഏത് നിമിഷവും ആണവായുധം പ്രയോഗിച്ചേക്കാമെന്നാണ് അമേരിക്ക പറയുന്നത്. അതിന് പ്രേരിപ്പിക്കും വിധമുള്ള പ്രകോപനങ്ങളും സാഹചര്യങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. 

Tags: കീവ്ഫിന്‍ലാന്‍റ്ഞങ്ങള്‍ നാറ്റോ ആണ്റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംസ്വീഡന്‍നാറ്റോVladimir Putinjoe bidenഉക്രൈന്‍ യുദ്ധംമൂന്നാം ലോകയുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

S350
India

എസ് 500 ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയാത്തതില്‍ പുടിന് വിഷമം, പകരം ഇന്ത്യയ്‌ക്ക് എസ് 350 നല്‍കാമെന്ന് റഷ്യ സുദര്‍ശന ചക്രയ്‌ക്ക് എസ് 350 കരുത്തേകും

വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികര്‍ വിലങ്ങ് വെച്ച് കൊണ്ടുപോകുന്നു (വലത്ത്)
World

വെനസ്വേലയെ ആക്രമിച്ചതില്‍ യുഎസിനെതിരെ പ്രതിഷേധിച്ച് റഷ്യ; ഇത് ആയുധമുപയോഗിച്ചുള്ള കടന്നാക്രമണമെന്ന് പുടിന്‍

പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)
World

നിക്കോളാസ് മഡൂറോയെയും വീഴ്‌ത്തി, ഇറാനെ വീഴ്‌ത്താന്‍ ആഭ്യന്തരകലാപം; പുടിന് ശക്തിക്ഷയിക്കുന്നു; ട്രംപും യൂറോപ്പും റഷ്യയെ തീര്‍ക്കുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.