Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കത്തിലൂടെ റഷ്യയെ വീണ്ടും ചൊടിപ്പിച്ച് യുഎസും നാറ്റോയും; വരുമോ ലോകയുദ്ധം

ഉക്രൈന്റെ കിഴക്കന്‍ മേഖല മാത്രം പിടിച്ചെടുത്ത് അവിടെയുള്ള റഷ്യന്‍ വംശജരെ നിയോ നാസി അസൊവ് ഗ്രൂപ്പില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയാണ്. അതിനര്‍ത്ഥം ഇനി കീവില്‍ റഷ്യയുടെ ആക്രമണമുണ്ടാകില്ലെന്നതാണ്.

Janmabhumi Online by Janmabhumi Online
May 16, 2022, 06:15 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കീവ്:  ഉക്രൈന്റെ കിഴക്കന്‍ മേഖല മാത്രം പിടിച്ചെടുത്ത് അവിടെയുള്ള റഷ്യന്‍ വംശജരെ നിയോ നാസി അസൊവ് ഗ്രൂപ്പില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയാണ്. അതിനര്‍ത്ഥം ഇനി കീവില്‍ റഷ്യയുടെ ആക്രമണമുണ്ടാകില്ലെന്നതാണ്.  

എന്നാല്‍ നാറ്റോയില്‍ ചേരാന്‍ ശ്രമിച്ച ഉക്രൈനെ ആക്രമിച്ച റഷ്യയെ ഒരിയ്‌ക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കാനാണ് യുഎസും നേറ്റോയും നീങ്ങുന്നത്. അതിന്റെ ഭാഗമാണ് വീണ്ടും പുടിനെ പ്രകോപിപ്പിച്ച് കൊണ്ട് തിരക്കിട്ട് ഫിന്‍ലാന്‍റിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കുന്നത്. റഷ്യയെ സംബന്ധിച്ച് തൊട്ട അയല്‍പ്പക്കമായതിനാല്‍ ഇത് ഉറക്കം കെടുത്തുന്ന തീരുമാനമാണ്.  

“ഇതിനെതിരെ ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും റഷ്യ താക്കീത് ചെയ്തു കഴിഞ്ഞു. “നേറ്റോയില്‍ ചേരാനുള്ള നിങ്ങളുടെ തീരുമാനം ഗുരുതരായ തെറ്റാണ്. മോസ്കോ ഇതിനോട് തിരിച്ചടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നത് ഗുരുതരമായ തെറ്റാണ്.”- റഷ്യ താക്കീതായി പുറപ്പെടുവിച്ച സന്ദേശത്തില്‍ പറയുന്നു. റഷ്യയുമായി 1300 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍റ്. നേറ്റോയില്‍ ചേരുകയാണെന്ന് ഫിന്‍ലാന്‍റ് പ്രധാമന്ത്രിയും പ്രസിഡന്‍റും ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. നേറ്റോയില്‍ ചേരാനുള്ള തീരുമാനത്തെ ചരിത്രപരം എന്നാണ് ഫിന്‍ലാന്‍റ് പ്രസി‍ഡന്‍റ് സോളി നീനിസ്റ്റോയും പ്രധാനമന്ത്രി സന്ന മാരിനും വിശേഷിപ്പിക്കുന്നത്. ഇത്രയും കാലം റഷ്യയെ ഭയന്ന് നേറ്റോയില്‍ ചേരാന്‍ വിസമ്മതിച്ച രാജ്യമാണ് ഫിന്‍ലാന്‍റ്. ഇത് റഷ്യയെ സംബന്ധിച്ചിടത്തോലം മുഖത്തേറ്റ അടിയാണ്. സ്വീഡന്‍ ഭരിയ്‌ക്കുന്ന സോഷ്യന്‍ ഡമോക്രാറ്റുകളും നേറ്റോയില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തങ്ങള്‍ നേറ്റോയില്‍ ചേരുകയാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ആന്‍ഡേഴ്സണും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

റഷ്യയ്‌ക്കും യൂറോപ്പിനും പരസ്പരം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വീഡനും ഫിന്‍ലാന്‍റും തിരക്കിട്ട് നാറ്റോയില്‍ അംഗങ്ങളായി ചേരാന്‍ തീരുമാനിച്ചത് റഷ്യയോടുള്ള വിശ്വാസക്കുറവാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഉറങ്ങിക്കിടന്ന നാറ്റോ പതിന്മടങ്ങ് ഊര്‍ജ്ജത്തോടെ ഉണര്‍ന്നെണീറ്റിരിക്കുകയാണ്. ഇത് ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് വിദേശകാര്യവിദഗ്ധര്‍ പ്രവചിക്കുന്നു. 

റഷ്യ, ഉക്രൈന്‍ സംഘര്‍ഷം രണ്ടു മാസം പിന്നിട്ടിട്ടും സമാധാനത്തിനുള്ള ഒരു നീക്കവും അമേരിക്കയുടെയും ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.  യുദ്ധം നീട്ടിക്കൊണ്ടുപോയി പുടിനെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതാണ് പാശ്ചാത്യ ശക്തികളുടെ ലക്ഷ്യം. അതിന്റെ ഭാഗമാണ് കേട്ടുകേള്‍വിയില്ലാത്ത വിധം 100ല്‍ പരം തരത്തിലുള്ള ഉപരോധങ്ങള്‍ റഷ്യയുടെ മേല്‍ അടിച്ചേല്‍പിച്ചുകൊണ്ടുള്ള തീരുമാനം.  

“ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വഴി കാര്യങ്ങള്‍ അടിസ്ഥാനപരമായി മാറുകയാണെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി സെര്‍ഗി റ്യാബ്കോവ് പറയുന്നു. ഇപ്പോഴേ ലോകരാഷ്‌ട്രങ്ങള്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ പേറുകയാണ്. ഓരോ ദിവസവും കടന്നുപോകും തോറും പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. ചരക്ക് നീക്കം പാടെ തകര്‍ന്നിരിക്കുന്നു. മിക്ക രാഷ്‌ട്രങ്ങളും അവരവരുടെ പ്രധാന ചരക്കുകള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഗോതമ്പ് ഉള്‍പ്പെടെ ലഭിക്കാതെ ലോകരാഷ്‌ട്രങ്ങള്‍ വന്‍പ്രതിസന്ധിയെ നേരിടുകയാണ്.  

അതിന് പുറമെയാണ് ഇന്ധനവില കുതിച്ചുയരുന്നതുമൂലമുണ്ടാകുന്ന പ്രതിസന്ധി. റഷ്യ ഒരു പ്രകോപനത്തിന്റെ വക്കിലാണ്. ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍ ഒരു ആക്രമണമുണ്ടായാല്‍ അത് ഒരു ലോകയുദ്ധത്തിലേക്ക് വഴിവെച്ചേക്കാം. റഷ്യ ഏത് നിമിഷവും ആണവായുധം പ്രയോഗിച്ചേക്കാമെന്നാണ് അമേരിക്ക പറയുന്നത്. അതിന് പ്രേരിപ്പിക്കും വിധമുള്ള പ്രകോപനങ്ങളും സാഹചര്യങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. 

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംസ്വീഡന്‍നാറ്റോVladimir Putinjoe bidenഉക്രൈന്‍ യുദ്ധംമൂന്നാം ലോകയുദ്ധംകീവ്ഫിന്‍ലാന്‍റ്ഞങ്ങള്‍ നാറ്റോ ആണ്റഷ്യ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

പുടിന്റെ കാറിന് തീപിടിച്ചു; വധശ്രമമെന്നു സംശയം

World

സെലെൻസ്‌കിയുടെ പ്രവചനം സത്യമാകുമോ ? പുടിന്റെ ആഡംബര കാറിൽ സ്ഫോടനം : തീഗോളമായത് പുടിൻ എപ്പോഴും ഉപയോഗിക്കുന്ന പ്രിയപ്പെട്ട ലിമോസിൻ

World

ട്രംപുമായി ധാരണ : താൽക്കാലിക വെടിനിർത്തലിനു സമ്മതവുമായി പുട്ടിൻ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies