Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തൊഴിലാളികളെ പട്ടിണിക്കിട്ട് കെഎസ്ആര്‍ടിസി ഇനി എത്രനാള്‍

ജനോപകാരമുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സര്‍ക്കാര്‍ എല്ലാകുറ്റവും ജീവനക്കാരുടെ തലയില്‍ വച്ചുകെട്ടുന്ന സ്ഥിതിയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ദിവസങ്ങളായി വീട്ടുസാധനങ്ങള്‍ വാങ്ങാനോ വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
May 16, 2022, 06:00 am IST
in Article

ഒന്നര മാസത്തെ ശമ്പളം കിട്ടാതെ നട്ടം തിരിയുകയാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍. തൊഴിലാളി വര്‍ഗത്തിന്റെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാതെ മുഖംതിരിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്. ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ സംസ്ഥാന സര്‍ക്കാരിലായിരിക്കെ സര്‍ക്കാരും ജീവനക്കാരെ കൈയൊഴിയുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.  

മുഖ്യമന്ത്രി തിരികെ എത്തുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും ശമ്പളം കിട്ടുമെന്നുമായിരുന്നു ഇതുവരെ ജീവനക്കാരും കരുതിയത്. എന്നാല്‍ വിദേശ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരികെവന്നിട്ടും മന്ത്രിസഭായോഗത്തില്‍ തൊഴിലാളികളുടെ ശമ്പളക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ഇനി വിദേശ പര്യടനത്തിലുള്ള എംഡി ബിജുപ്രഭാകര്‍ കൂടി തിരികെ വരട്ടെയെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നത്. അദ്ദേഹം തിരിച്ചെത്താതെ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന പിടിവാശിയിലുമാണ് ഗതാഗതമന്ത്രി. സര്‍ക്കാരിനെ വെല്ലുവിളിച്ച് സമരം ചെയ്ത ജീവനക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്ന ഫാസിസ്റ്റ് നിലപാടാണ് മന്ത്രിയുടേത്. കാര്‍ഷിക നിയമത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിച്ചു സമരം ചെയ്ത ഇടനിലക്കാരോട് നിരവധി തവണ ചര്‍ച്ച നടത്തിയ മോദിയെ ഫാസിസ്റ്റ് എന്നുവിളിച്ചവരാണ് ചെയ്ത ജോലിക്ക് കൂലി ചോദിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ ചന്ദ്രഹാസം മുഴക്കി എത്തുന്നത്.  

ജനോപകാരമുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത സര്‍ക്കാര്‍ എല്ലാകുറ്റവും ജീവനക്കാരുടെ തലയില്‍ വച്ചുകെട്ടുന്ന സ്ഥിതിയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ദിവസങ്ങളായി വീട്ടുസാധനങ്ങള്‍ വാങ്ങാനോ വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കിട്ടാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങി കഴിഞ്ഞു. ഇനി എത്രകാലം ഇങ്ങനെ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ശമ്പളം വൈകുന്നതിലൂടെ നിത്യജീവിതത്തിന് വഴിയടയുക മാത്രമല്ല ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. വൈദ്യുതി ബില്‍, വാട്ടര്‍ബില്‍, ബാങ്ക് ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, മരുന്നുകള്‍ എന്നുവേണ്ട നിരവധി പ്രശ്‌നങ്ങളാണ് ഓരോ കുടുംബവും നേരിടുന്നത്. മാസത്തിന്റെ ആദ്യ പത്തു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവയുടെയൊക്കെ അടവ് വരുന്നത്. ശമ്പളം വൈകുന്നതോടെ ഇതിന്റെയെല്ലാം പിഴയും കൂടുതലായി അടയ്‌ക്കേണ്ടിവരുന്നു. തിരിച്ചടവ് മുടങ്ങുമോയെന്ന ഭയത്താല്‍ ബാങ്കുകാര്‍ മാത്രമല്ല നാട്ടിലെ ചെറുകിട വായ്‌പ നല്‍കുന്നവരും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വായ്‌പ നല്‍കാന്‍ മടിക്കുകയാണ്.  

അവകാശ പോരാട്ടങ്ങളുടെ കണക്കു പറയാന്‍ നൂറു നാവുള്ളവര്‍ക്ക് ചെയ്ത ജോലിയുടെ കൂലി നല്‍കാന്‍ ഭരണത്തിലുണ്ടായിട്ടും കഴിയുന്നില്ല.

തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യുണിസ്റ്റ് സര്‍ക്കാരാണ് ചെയ്ത തൊഴിലിന്റെ കൂലിനല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ പട്ടിണി കിടത്തുന്നത്. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ തുക വര്‍ധിപ്പിക്കാനോ സമ്പാദ്യ ചിട്ടിയില്‍ മാസവരി അടയ്‌ക്കാനോ അല്ല. കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനുംഅരച്ചാണ്‍ വയറിന്റെ വിശപ്പടക്കാന്‍ റേഷനരി വാങ്ങാനുള്ള പണമാണ് ഒന്നരമാസം കഴിഞ്ഞിട്ടും നല്‍കാന്‍ തയ്യാറാകാത്തത്. മാസം തോറും കിട്ടുന്ന ശമ്പളം പാല്‍ക്കാരനും പത്രക്കാരനും മരുന്നിനും കറണ്ടു ബില്ലിനും അതുപോലെ നിരവധി ബില്ലുകള്‍ക്കും പങ്കുവച്ചു നല്‍കാനുള്ളതാണ്. അല്ലാതെ മിച്ചം പിടിച്ച് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനുള്ളതല്ല എന്നെങ്കിലും അധികാരികള്‍ ഓര്‍ക്കണം. ചെയ്ത ജോലിയുടെ കൂലിക്കായി നൂറു കണക്കിന് കുടുംബങ്ങളാണ് കാത്തിരിക്കുന്നത്. അവരുടെ ശാപം ഏറ്റുവാങ്ങിയാല്‍ താങ്ങാനുള്ള കരുത്ത് ഒരു സര്‍ക്കാരിനും ഒരു പാര്‍ട്ടിക്കും ഉണ്ടാകില്ല.

Tags: കെഎസ്ആര്‍ടിസിശമ്പളംതൊഴിലാളികൾ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

govt. of kerala
Thrissur

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും, സര്‍വ്വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.