Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ലീഗിന്റെ താലിബാനിസത്തില്‍ മുന്നണികള്‍ക്ക് മൗനം

അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പ്രസംഗിച്ചതിന് പി.സി. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയും കോടതിയില്‍നിന്ന് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ വീണ്ടും കേസെടുക്കുകയും ചെയ്യുന്നവരാണ് മതത്തിന്റെ പേരുപറഞ്ഞ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും നീതി നിഷേധിക്കുകയും ചെയ്തവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറാവാത്തത്. സൗദി അറേബ്യപോലുള്ള ഇസ്ലാമികരാജ്യങ്ങള്‍പോലും സ്ത്രീകള്‍ക്കെതിരെയുള്ള മതപരമായ വിലക്കുകള്‍ നീക്കുമ്പോഴാണ് ഇവിടെ ഒരു മതേതര സമൂഹത്തില്‍ സ്ത്രീകളെ മതപരമായ അടിമത്വത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 12, 2022, 05:00 am IST
inEditorial

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസ പരിപാടിയില്‍ പുരസ്‌കാരം വാങ്ങാനെത്തിയ പത്താംക്ലാസ്സുകാരിയെ മുസ്ലിംലീഗിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മതപുരോഹിതന്മാരുടെ സംഘടനയായ സമസ്തയുടെ സംസ്ഥാന നേതാവ് വേദിയില്‍നിന്ന് അധിക്ഷേപിച്ച് ഇറക്കിവിട്ട സംഭവം വിവാദമായിരിക്കുകയാണല്ലോ. ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ മടിക്കുന്നതില്‍ നിന്ന് കേരളത്തിന്റെ പൊതുസമൂഹം രോഗഗ്രസ്ഥമാണെന്ന് തെളിയുന്നു. ‘ആരാടോ ഈ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതെ’ന്നും, ‘മേലില്‍ ഇങ്ങനെയുണ്ടായാല്‍ കാണിച്ചുതരാ’മെന്നുമാണ് മതപുരോഹിതന്‍ ഭീഷണിപ്പെടുത്തിയത്. ഭരണഘടന പുരുഷനൊപ്പം സ്ത്രീക്കു നല്‍കുന്ന അവകാശം നിഷേധിക്കുകയും നിന്ദിക്കുകയുമാണ് ഈ മതപുരോഹിതന്‍ ചെയ്തിട്ടുള്ളത്. ലിംഗനീതിയെ പുച്ഛിച്ചു തള്ളുന്ന നടപടിക്കെതിരെ ശബ്ദിക്കാന്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ വിമോചനത്തിന്റെ വക്താക്കളുമൊക്കെ തയ്യാറാവാത്തത് ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരെ വിമര്‍ശിക്കേണ്ടിവരുമെന്നതിനാലാണ്. പ്രതികരിക്കാന്‍ തയ്യാറായ ചിലരാകട്ടെ മതയാഥാസ്ഥിതിക ശക്തികള്‍ക്കു നേരെ കണ്ണടച്ച് ലിംഗനീതിയുടെ പ്രശ്‌നമായി ചുരുക്കിക്കാട്ടുകയും ചെയ്യുന്നു. മതമേധാവികളുടെ അനിഷ്ടം ക്ഷണിച്ചുവരുത്തേണ്ടെന്ന് കരുതിയാവാം, സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാനത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന മുഖ്യധാരാ പത്രങ്ങള്‍ ശരിയായ രീതിയില്‍ ഈ സംഭവം റിപ്പോര്‍ട്ടു ചെയ്യുകപോലും ഉണ്ടായില്ല. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒട്ടകപ്പക്ഷി നയം സ്വീകരിക്കുകയാണ്. പൊതുസമൂഹം മതാധിപത്യത്തിന് കീഴടങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

പാണക്കാട് കുടുംബത്തില്‍നിന്നുള്ള പ്രമുഖ മുസ്ലിംലീഗ് നേതാവ് ഉള്‍പ്പെടെ അണിനിരന്ന വേദിയില്‍നിന്നാണ് പെണ്‍കുട്ടിയെ ഒരു മുസ്ല്യാര്‍ ഇറക്കിവിട്ടത്. ലജ്ജാവഹമായ ഈ നടപടിയെ അനുകൂലിക്കുന്ന മനോഭാവം നേതാക്കള്‍ ഒന്നടങ്കം പ്രകടിപ്പിച്ചത് അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ഈ പ്രവൃത്തി ചെയ്ത മതനേതാവിനെ ന്യായീകരിച്ച് മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് രംഗത്തുവരികയുണ്ടായി. പാര്‍ട്ടി നേതാവില്‍നിന്ന് അധിക്ഷേപം നേരിട്ടതിനെ ചോദ്യം ചെയ്യുകയും പരാതിപ്പെടുകയും ചെയ്തതിന് സ്വന്തം വനിതാ വിഭാഗം നേതാക്കളെ പുറത്താക്കിയ മുസ്ലിംലീഗിന്റെ നടപടി അടുത്തിടെ വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതില്‍പ്പെട്ട ഒരു വനിത സമസ്തയുടെ വേദിയില്‍ പെണ്‍കുട്ടി കടുത്ത അധിക്ഷേപത്തിനിരയായതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ അഴിഞ്ഞുവീഴുന്നത് ലീഗിന്റെ മുഖംമൂടിയാണ്. മതത്തിന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയും വോട്ടുപിടിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ മതേതരത്വത്തിന്റെ വക്താക്കള്‍ ചമയുന്നതിന്റെ Â അസംബന്ധം ഒരു വശത്ത്. ഇതിനു പുറമെയാണ് വനിതാ വിമോചകരാണ് തങ്ങളെന്ന അവകാശവാദം. വനിതാ സംവരണമുള്ളതുകൊണ്ടു മാത്രം സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ നിര്‍ബന്ധിതരാവുന്ന ഇക്കൂട്ടര്‍ പോസ്റ്ററില്‍ അവരുടെ ചിത്രം പോലും അച്ചടിക്കാന്‍ മടിക്കുന്നു. വനിതകളാണ് എന്ന കാരണത്താല്‍ മതപരമായ പ്രചാരണം നടത്തി സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പോലും മുസ്ലിംലീഗിന് മടിയില്ല. ഈ സ്ത്രീവിദ്വേഷത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് പെരിന്തല്‍മണ്ണയില്‍ അരങ്ങേറിയത്. മതേതരത്വത്തിന്റെ മൊത്തക്കച്ചവടം നടത്തുന്ന കോണ്‍ഗ്രസ്സ് നേതൃത്വം ലീഗിനെ ഭയന്ന് മൗനത്തിലാണ്. Â

സ്ത്രീകളെ അടിമത്വത്തില്‍ തളച്ചിടുന്ന വേഷമാണ് പര്‍ദ്ദയെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ വേഷം ധരിച്ച മുസ്ലിം വനിതകളെ പങ്കെടുപ്പിച്ച് നവോത്ഥാന മതില്‍ സംഘടിപ്പിച്ചവരാണ് ഇടതുപക്ഷം. ഇതിലെ വിരോധാഭാസത്തിനു നേര്‍ക്ക് അവര്‍ ബോധപൂര്‍വ്വം കണ്ണടച്ചത് യഥാസ്ഥിതിക മുസ്ലിം നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയാണ്. യൂണിഫോമിനു പകരം ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും അംഗീകരിക്കാത്തവര്‍ കേരളം ഭരിക്കുമ്പോഴാണ് മതത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് തുല്യനീതി നിഷേധിച്ചിരിക്കുന്നത്. ഹിജാബ് ധരിക്കുന്നത് മുസ്ലിം പെണ്‍കുട്ടികളുടെ ഭരണഘടനാവകാശമാണെന്ന് പ്രഖ്യാപിച്ചവര്‍ ഇതിനെക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാന്‍ തയ്യാറല്ല. ചാനല്‍ ചര്‍ച്ചകളില്‍പ്പോലും പങ്കെടുക്കുന്നില്ല. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ തൊട്ടടുത്ത ജില്ലയിലാണ് ഒരു പെണ്‍കുട്ടിക്ക് ക്രൂരമായ പെരുമാറ്റം നേരിടേണ്ടിവന്നത്. എന്നിട്ടും കമ്മിഷന്‍ വിമര്‍ശനമുണ്ടെന്ന് വരുത്തുക മാത്രമാണ് ചെയ്യുന്നത്. അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പ്രസംഗിച്ചതിന് പി.സി. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയും കോടതിയില്‍നിന്ന് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ വീണ്ടും കേസെടുക്കുകയും ചെയ്യുന്നവരാണ് മതത്തിന്റെ പേരുപറഞ്ഞ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും നീതി നിഷേധിക്കുകയും ചെയ്തവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറാവാത്തത്. സൗദി അറേബ്യപോലുള്ള ഇസ്ലാമികരാജ്യങ്ങള്‍പോലും സ്ത്രീകള്‍ക്കെതിരെയുള്ള മതപരമായ വിലക്കുകള്‍ നീക്കുമ്പോഴാണ് ഇവിടെ ഒരു മതേതര സമൂഹത്തില്‍ സ്ത്രീകളെ മതപരമായ അടിമത്വത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത്. ഭരണസംവിധാനം ഇസ്ലാമിക മതശാസനയ്‌ക്ക് കീഴ്‌പ്പെട്ടിരിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

Tags: malappuramislamistsമത തീവ്രവാദംപെരിന്തല്‍മണ്ണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.