Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൂരത്തെ ഞെരുക്കാന്‍ ഭരണകൂടം; സര്‍ക്കാരിന്റെ സമാന്തര എക്‌സിബിഷന്‍, നികുതി വകുപ്പിന്റെ വേട്ടയാടല്‍, പോലീസിന്റെ ചെലവുകളും ദേവസ്വങ്ങളുടെ തലയില്‍

പ്രദര്‍ശന നഗരിയില്‍ വ്യാഴാഴ്ചയും ജിഎസ്ടി വിഭാഗം പരിശോധനക്ക് എത്തിയിരുന്നു പ്രദര്‍ശന സ്റ്റാളുകളില്‍ കയറി വിവരങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ സംഘാടകരും പി.ബാലചന്ദ്രന്‍ എംഎല്‍എയുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 04:28 pm IST
in Thrissur

തൃശ്ശൂര്‍: സര്‍ക്കാരിന്റെ സമാന്തര എക്‌സിബിഷന് പിന്നാലെ പൂരം പ്രദര്‍ശനത്തെ തകര്‍ക്കാന്‍ നികുതി വകുപ്പിന്റെ ഇടപെലും.പൂരം പ്രദര്‍ശന നഗരിയില്‍ ജിഎസ്ടി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന പതിവാകുന്നു. പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളില്‍ കയറിയുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വങ്ങള്‍. പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ മുതല്‍ തുടര്‍ച്ചയായുള്ള പരിശോധനയില്‍ വ്യാപാരികളും അമര്‍ഷത്തിലാണ്. പ്രദര്‍ശന നഗരിയില്‍ ജിഎസ്ടി വിഭാഗമെത്തി തുടര്‍ച്ചയായി പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പൂരത്തിന് മുന്നോടിയായുള്ള ഉന്നതതല പോലീസ് ആലോചന യോഗം ബഹിഷ്‌ക്കരിച്ചു. ദേവസ്വങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത്.  

പ്രദര്‍ശന നഗരിയില്‍ വ്യാഴാഴ്ചയും ജിഎസ്ടി വിഭാഗം പരിശോധനക്ക് എത്തിയിരുന്നു  പ്രദര്‍ശന സ്റ്റാളുകളില്‍ കയറി വിവരങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ സംഘാടകരും പി.ബാലചന്ദ്രന്‍ എംഎല്‍എയുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. പൂരം പ്രദര്‍ശന നഗരിയിലെ കച്ചവടക്കാര്‍ക്ക് ജിഎസ്ടിയുടെ പേരില്‍ വന്‍ പിഴ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി. പ്രദര്‍ശനത്തിലെ ലാഭംകൊണ്ടാണ് പൂരം നടത്തുന്നത്. ഈ സമയത്തുള്ള ജിഎസ്ടി ഉദ്യോഗസ്ഥരുടെ വേട്ടയാടല്‍ അംഗീകരിക്കാനാകില്ല. പൂരം നടത്തേണ്ടത് തങ്ങളുടെ മാത്രം ബാധ്യതയല്ലെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. പോലീസുമായുള്ള ഉന്നതതല യോഗം അടുത്ത ദിവസത്തേക്ക് മാറ്റിവയ്‌ക്കാന്‍ ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗം അടുത്ത ദിവസം നടക്കുമെന്നും കമ്മീഷണര്‍ ആര്‍.ആദിത്യ അറിയിച്ചു.  

ബാരിക്കേഡും പോലീസും  ദേവസ്വത്തിന്റെ ചെലവില്‍ വേണമെന്ന്

ജില്ലാ ഭരണകൂടം രണ്ടു ദിവസമായി സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ദേവസ്വങ്ങള്‍ വിമര്‍ശിക്കുന്നു. പൂരത്തിന് സ്വരാജ് റൗണ്ടില്‍ ബാരിക്കേഡ് ആര് കെട്ടുമെന്നതിനെ കുറിച്ച് കളക്ടര്‍ ഹരിതാ വി.കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തര്‍ക്കമുണ്ടായത് ഇതിനാലാണെന്നാണ്് ദേവസ്വം ഭാരവാഹികള്‍ പറയുന്നത്.  

ബാരിക്കേഡ് മാത്രമല്ല വടക്കുന്നാഥക്ഷേത്രത്തിലേക്കുള്ള റാമ്പ്, പോലീസ് കണ്‍ട്രോള്‍ റൂം, വിഐപി. ഗാലറി, പോലീസിന്റെ ഭക്ഷണം എന്നിവയെല്ലാം യോഗത്തില്‍ തര്‍ക്ക വിഷയമായി. ഇതെല്ലാം ദേവസ്വങ്ങളുടെ ചുമതലയാണെന്ന നിലപാടിലായിരുന്നു ജില്ലാഭരണകൂടം. ബാരിക്കേഡുകള്‍ നിര്‍മിക്കേണ്ട ബാധ്യത കഴിഞ്ഞ കാലങ്ങളില്‍ പി.ഡബ്ല്യൂഡി ആണ് നിര്‍വഹിച്ചിരുന്നത്. ഇത്തവണ ദേവസ്വം വഹിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കൊവിഡിനെ തുടര്‍ന്ന് അടച്ചിടലിന് ശേഷം തുറന്ന ക്ഷേത്രങ്ങളില്‍ വരുമാനമായിട്ടില്ലെന്ന പ്രയാസമറിയിച്ചെങ്കിലും നിഷേധാത്മ നിലാപാടാണ് ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. വരുമാനമില്ലെന്ന ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ എന്നാല്‍ പൂരം വേണ്ടെന്ന നിലപാട് വരെ ജില്ലാഭരണകൂടം സ്വീകരിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറയുന്നു.  

ഇങ്ങനെ അവഗണന സഹിച്ചുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ടു പോകാനാകില്ല. സര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മക നിലപാട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്ഥലം എംഎല്‍എ പി.ബാലചന്ദ്രനെ പൂരവുമായി ബന്ധപ്പെട്ട യോഗത്തിന് ജില്ലാഭരണകൂടം വിളിച്ചിട്ടില്ലെന്ന് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി.  

ദേവസ്വങ്ങള്‍ക്ക് അധിക ബാധ്യത അടിച്ചേല്‍പ്പിക്കരുതെന്ന് പൂരപ്രേമി സംഘം

പൂരത്തിന്റെ ഭാഗമായി പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ മേല്‍ അധിക ബാധ്യത വരുത്തുന്ന രീതി ആശാസ്യമല്ലെന്ന് പൂരപ്രേമി സംഘം. കൊവിഡിന്റെ പശ്ച്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പൂരം പ്രദര്‍ശനത്തില്‍ ദേവസ്വങ്ങള്‍ക്ക് കോടികളുടെ നഷ്ടമാണ് വന്നിട്ടുള്ളത്. രണ്ട് വര്‍ഷത്തിനു ശേഷം പൂര്‍ണ്ണ തോതില്‍ നടക്കുന്ന തൃശ്ശൂര്‍ പൂരം നടത്തിപ്പിന് കൂടുതല്‍ സാമ്പത്തിക ബാധ്യത ദേവസ്വങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മാഫിയയെ സര്‍ക്കാര്‍ കടിഞ്ഞാണിടണം. പൂരം എങ്ങിനെ ജനസൗഹൃദമായി നടത്താമെന്നതിന് പകരം പൂരം നടത്തിപ്പുകാരെ എങ്ങിനെ ബുദ്ധിമുട്ടിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും ജനപ്രതിനിധികളും ഇടപെടണമെന്ന് പൂരപ്രേമി സംഘം പ്രത്യേക യോഗം ആവശ്യപ്പെട്ടു. പൂരം നടത്തിപ്പിന് പൂരപ്രേമി സംഘത്തിന്റെ എല്ലാ സഹായങ്ങളും ദേവസ്വങ്ങള്‍ക്ക് നല്‍കും. പൂരപ്രേമി സംഘം രക്ഷാധികാരി നന്ദന്‍ വാകയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബൈജു താഴേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിനോദ് കണ്ടംകാവില്‍, സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, ട്രഷറര്‍ പി.വി അരുണ്‍, സജേഷ് കുന്നമ്പത്ത് എന്നിവര്‍ സംസാരിച്ചു

Tags: ThrissurPooramExhibition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.