Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരള-ഹിമാചല്‍ സാഹോദര്യത്തിന്റെ വഴി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പദ്ധതി വഴി സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാംസ്‌ക്കാരികമായ ഐക്യം ഊട്ടിയുറപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ''ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഭാരതത്തിന്റെ ഐക്യം സാധ്യമാക്കി. ഇനി ഈ രാഷ്‌ട്രത്തെ ശ്രേഷ്ഠമാക്കിത്തീര്‍ക്കേണ്ട ചുമതല 130 കോടി ജനങ്ങള്‍ക്കാണ്'', 2015ല്‍ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Apr 17, 2022, 06:00 am IST
in Article

വൈവിധ്യങ്ങളാല്‍ സമ്പന്നമായ, ആയിരക്കണക്കിന് ഭാഷകളും  ഭക്ഷണ രീതികളും വേഷങ്ങളും നിരവധി മതങ്ങളും മതഭേദങ്ങളും ജാതിവിഭാഗങ്ങളുമെല്ലാം ചേരുന്ന മഹത്തായ രാഷ്‌ട്രമാണ് ഭാരതം. വത്യാസങ്ങള്‍ക്കിടയിലും നമ്മെ ചേര്‍ത്തു നിര്‍ത്തുന്ന ആ സാംസ്‌ക്കാരിക ഐക്യത്തെ ഊട്ടിയുറപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതി വഴി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള രണ്ടു സംസ്ഥാനങ്ങളാണ് വിവിധങ്ങളായ പരിപാടികളിലൂടെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നത്. പശ്ചിമഘട്ടത്താല്‍ സംരക്ഷിക്കപ്പെടുന്ന കേരളവും മലയാളികളും ഹിമവാന്റെ മഞ്ഞിനാല്‍ നിറഞ്ഞ ഹിമാചല്‍ പ്രദേശിനെ അടുത്തറിയുന്നത് ഇങ്ങനെയാണ്.

ഇരു സംസ്ഥാനങ്ങളിലെയും ഭാഷാ പഠനം, സംസ്‌ക്കാരത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയുക, പാരമ്പര്യങ്ങളെപ്പറ്റി പഠിക്കുക, സംഗീതം, വിനോദ സഞ്ചാരം, ഭക്ഷണ രീതികള്‍, കായികവിനോദങ്ങള്‍, പരിസ്ഥിതി തുടങ്ങിയ നിരവധി വിഷയങ്ങളെപ്പറ്റി പരസ്പ്പരം പഠിക്കുകയും ആഴത്തില്‍ മനസ്സിലാക്കുകയുമാണ് ഏകഭാരതം ശ്രേഷ്ഠ ഭാരതം വഴി സാധ്യമാകുന്നത്. കേരളവും ഹിമാചല്‍ പ്രദേശുമാണ് സഹോദര സംസ്ഥാനങ്ങള്‍.

സഹോദര സംസ്ഥാനത്തെ വേഷവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഫാഷന്‍ ഷോകള്‍, ദേശീയതലത്തിലുള്ള ക്വിസ് പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, ബ്ലോഗെഴുത്ത്, സഹോദര സംസ്ഥാനത്ത് എന്‍എസ്എസ്, എന്‍സിസി ക്യാമ്പുകള്‍ നടത്തല്‍, അവാര്‍ഡ് ജേതാക്കളുടെ പ്രശസ്തമായ ബുക്കുകള്‍ അതാതു ഭാഷകളിലേക്ക് മൊഴിമാറ്റുക, എഴുത്തുകാരെയും കവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സാഹിത്യോല്‍സവങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലുമായി തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി മാത്രം നടന്ന ഇത്തരം പരിപാടികളെല്ലാം കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതോടെ ഇനി ജനങ്ങള്‍ക്ക് നേരിട്ട് കാണാനുമാവും.

രാജ്യത്തിന്റെ നാനാത്വത്തിലുള്ള വൈവിധ്യങ്ങള്‍ തിരിച്ചറിയുക, ഭാരതീയര്‍ക്കിടയിലെ അതിശക്തമായ വൈകാരിക ബന്ധങ്ങളെ കൂടുതല്‍ യോജിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, കായിക മന്ത്രാലയം, യുവജനക്ഷേമ മന്ത്രാലയം, സാംസ്‌ക്കാരിക മന്ത്രാലയം, ടൂറിസം മന്ത്രാലയം, പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങള്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയെല്ലാം ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

സഹോദര സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനവുമായി ദീര്‍ഘകാല ബന്ധങ്ങള്‍ സജീവമാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതി ലക്ഷ്യമിടുന്നു. ഒരു സംസ്ഥാനത്തെ ബന്ധിപ്പിക്കുന്നത് രാജ്യത്തിന്റെ നേരേ എതിര്‍വശത്തുള്ള മറ്റൊരു സംസ്ഥാനവുമായാണ്. ഇത്തരത്തിലാണ് കേരളം ഹിമാചല്‍ പ്രദേശുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ സഹോദര സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. തമിഴ്നാടിനെ ജമ്മു കശ്മീരുമായും കര്‍ണ്ണാടകയെ ഉത്തരാഖണ്ഡുമായും ബന്ധിപ്പിക്കുന്നു. തെക്കേന്ത്യന്‍ സംസ്ഥാനങ്ങളെ ഹിമാലയന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതു വഴി രാജ്യത്തെ തന്നെ കൂടുതല്‍ ഐക്യപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍.

വിവിധ പരിപാടികളിലൂടെ കേരളത്തെയും ഹിമാചല്‍ പ്രദേശിനെയും കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയാണ് ലക്ഷ്യം. ഇരു സംസ്ഥാനങ്ങളുടേയും സമ്പന്നമായ സംസ്‌ക്കാരവും പാരമ്പര്യവും കൂടുതല്‍ പ്രകാശിപ്പിക്കാന്‍ പദ്ധതിക്ക് സാധിക്കുന്നു. ഇരുസംസ്ഥാനങ്ങളിലും വിവിധ ഇടങ്ങളില്‍ നടത്തുന്ന സെമിനാറുകളിലൂടെയും കലാപരിപാടികളിലൂടെയും പ്രദര്‍ശിനികളിലൂടെയും സാംസ്‌ക്കാരിക വിവിധ്യങ്ങളെ ജനങ്ങളിലെത്തിക്കാന്‍ സാധിക്കുന്നു. ഹിമാചല്‍ പ്രദേശിന്റെ തനത് കലകളും സംഗീതവും വാദ്യോപകരണങ്ങളും ഭാഷാ രീതികളുമെല്ലാം സെമിനാറുകളിലും കലാപരിപാടികളിലും കേരളീയരെ പരിചയപ്പെടുത്തും. കേരളത്തിന്റെ കലകളായ മോഹിനിയാട്ടവും കൂടിയാട്ടവും പഞ്ചവാദ്യവും ഓണാഘോഷവും പൂരങ്ങളുമെല്ലാം വിശദമായി തന്നെ ഹിമാചലുകാരെ മനസ്സിലാക്കി നല്‍കാനുള്ള വേദികള്‍ പരിപാടികളുടെ ഭാഗമായി നടക്കും. കേരളത്തിന്റെ പ്രത്യേകതയായ ചുമര്‍ ചിത്രകല, കരളിപ്പയറ്റ്, വള്ളം കളികള്‍ എന്നിവയും ഹിമാചലിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

ഹിമാചലില്‍  വൈറലായി  ദേവികയുടെ പാട്ട്

ഹിമാചല്‍ പ്രദേശിന്റെ തനതു നാടോടി ഗാനം പാടി വൈറലായ ആളാണ് തിരുവനന്തപുരം തിരുമല സ്വദേശിനിയായ പത്താം ക്ലാസുകാരി ദേവിക. രണ്ടുവര്‍ഷം മുമ്പ് ഏകഭാരതം ശ്രേഷ്ഠഭാരതം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ‘ചംപ കിതനീ ദൂര്‍ ഹേ’  എന്ന ഹിമാചല്‍ ഗാനം പാടിയ ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂറും ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ദേവികയുടെ ശ്രുതിമധുരമായ ആലാപനം ഏകഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അന്തസത്തയെ ശക്തിപ്പെടുത്തുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള ട്വീറ്റ്.

Tags: keralaഹിമാചല്‍ പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.