Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരള-ഹിമാചല്‍ സാഹോദര്യത്തിന്റെ വഴി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പദ്ധതി വഴി സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാംസ്‌ക്കാരികമായ ഐക്യം ഊട്ടിയുറപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ''ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഭാരതത്തിന്റെ ഐക്യം സാധ്യമാക്കി. ഇനി ഈ രാഷ്‌ട്രത്തെ ശ്രേഷ്ഠമാക്കിത്തീര്‍ക്കേണ്ട ചുമതല 130 കോടി ജനങ്ങള്‍ക്കാണ്'', 2015ല്‍ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Apr 17, 2022, 06:00 am IST
in Article

വൈവിധ്യങ്ങളാല്‍ സമ്പന്നമായ, ആയിരക്കണക്കിന് ഭാഷകളും  ഭക്ഷണ രീതികളും വേഷങ്ങളും നിരവധി മതങ്ങളും മതഭേദങ്ങളും ജാതിവിഭാഗങ്ങളുമെല്ലാം ചേരുന്ന മഹത്തായ രാഷ്‌ട്രമാണ് ഭാരതം. വത്യാസങ്ങള്‍ക്കിടയിലും നമ്മെ ചേര്‍ത്തു നിര്‍ത്തുന്ന ആ സാംസ്‌ക്കാരിക ഐക്യത്തെ ഊട്ടിയുറപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതി വഴി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള രണ്ടു സംസ്ഥാനങ്ങളാണ് വിവിധങ്ങളായ പരിപാടികളിലൂടെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നത്. പശ്ചിമഘട്ടത്താല്‍ സംരക്ഷിക്കപ്പെടുന്ന കേരളവും മലയാളികളും ഹിമവാന്റെ മഞ്ഞിനാല്‍ നിറഞ്ഞ ഹിമാചല്‍ പ്രദേശിനെ അടുത്തറിയുന്നത് ഇങ്ങനെയാണ്.

ഇരു സംസ്ഥാനങ്ങളിലെയും ഭാഷാ പഠനം, സംസ്‌ക്കാരത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയുക, പാരമ്പര്യങ്ങളെപ്പറ്റി പഠിക്കുക, സംഗീതം, വിനോദ സഞ്ചാരം, ഭക്ഷണ രീതികള്‍, കായികവിനോദങ്ങള്‍, പരിസ്ഥിതി തുടങ്ങിയ നിരവധി വിഷയങ്ങളെപ്പറ്റി പരസ്പ്പരം പഠിക്കുകയും ആഴത്തില്‍ മനസ്സിലാക്കുകയുമാണ് ഏകഭാരതം ശ്രേഷ്ഠ ഭാരതം വഴി സാധ്യമാകുന്നത്. കേരളവും ഹിമാചല്‍ പ്രദേശുമാണ് സഹോദര സംസ്ഥാനങ്ങള്‍.

സഹോദര സംസ്ഥാനത്തെ വേഷവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഫാഷന്‍ ഷോകള്‍, ദേശീയതലത്തിലുള്ള ക്വിസ് പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, ബ്ലോഗെഴുത്ത്, സഹോദര സംസ്ഥാനത്ത് എന്‍എസ്എസ്, എന്‍സിസി ക്യാമ്പുകള്‍ നടത്തല്‍, അവാര്‍ഡ് ജേതാക്കളുടെ പ്രശസ്തമായ ബുക്കുകള്‍ അതാതു ഭാഷകളിലേക്ക് മൊഴിമാറ്റുക, എഴുത്തുകാരെയും കവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സാഹിത്യോല്‍സവങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലുമായി തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി മാത്രം നടന്ന ഇത്തരം പരിപാടികളെല്ലാം കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതോടെ ഇനി ജനങ്ങള്‍ക്ക് നേരിട്ട് കാണാനുമാവും.

രാജ്യത്തിന്റെ നാനാത്വത്തിലുള്ള വൈവിധ്യങ്ങള്‍ തിരിച്ചറിയുക, ഭാരതീയര്‍ക്കിടയിലെ അതിശക്തമായ വൈകാരിക ബന്ധങ്ങളെ കൂടുതല്‍ യോജിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, കായിക മന്ത്രാലയം, യുവജനക്ഷേമ മന്ത്രാലയം, സാംസ്‌ക്കാരിക മന്ത്രാലയം, ടൂറിസം മന്ത്രാലയം, പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങള്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയെല്ലാം ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

സഹോദര സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനവുമായി ദീര്‍ഘകാല ബന്ധങ്ങള്‍ സജീവമാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതി ലക്ഷ്യമിടുന്നു. ഒരു സംസ്ഥാനത്തെ ബന്ധിപ്പിക്കുന്നത് രാജ്യത്തിന്റെ നേരേ എതിര്‍വശത്തുള്ള മറ്റൊരു സംസ്ഥാനവുമായാണ്. ഇത്തരത്തിലാണ് കേരളം ഹിമാചല്‍ പ്രദേശുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ സഹോദര സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. തമിഴ്നാടിനെ ജമ്മു കശ്മീരുമായും കര്‍ണ്ണാടകയെ ഉത്തരാഖണ്ഡുമായും ബന്ധിപ്പിക്കുന്നു. തെക്കേന്ത്യന്‍ സംസ്ഥാനങ്ങളെ ഹിമാലയന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതു വഴി രാജ്യത്തെ തന്നെ കൂടുതല്‍ ഐക്യപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍.

വിവിധ പരിപാടികളിലൂടെ കേരളത്തെയും ഹിമാചല്‍ പ്രദേശിനെയും കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയാണ് ലക്ഷ്യം. ഇരു സംസ്ഥാനങ്ങളുടേയും സമ്പന്നമായ സംസ്‌ക്കാരവും പാരമ്പര്യവും കൂടുതല്‍ പ്രകാശിപ്പിക്കാന്‍ പദ്ധതിക്ക് സാധിക്കുന്നു. ഇരുസംസ്ഥാനങ്ങളിലും വിവിധ ഇടങ്ങളില്‍ നടത്തുന്ന സെമിനാറുകളിലൂടെയും കലാപരിപാടികളിലൂടെയും പ്രദര്‍ശിനികളിലൂടെയും സാംസ്‌ക്കാരിക വിവിധ്യങ്ങളെ ജനങ്ങളിലെത്തിക്കാന്‍ സാധിക്കുന്നു. ഹിമാചല്‍ പ്രദേശിന്റെ തനത് കലകളും സംഗീതവും വാദ്യോപകരണങ്ങളും ഭാഷാ രീതികളുമെല്ലാം സെമിനാറുകളിലും കലാപരിപാടികളിലും കേരളീയരെ പരിചയപ്പെടുത്തും. കേരളത്തിന്റെ കലകളായ മോഹിനിയാട്ടവും കൂടിയാട്ടവും പഞ്ചവാദ്യവും ഓണാഘോഷവും പൂരങ്ങളുമെല്ലാം വിശദമായി തന്നെ ഹിമാചലുകാരെ മനസ്സിലാക്കി നല്‍കാനുള്ള വേദികള്‍ പരിപാടികളുടെ ഭാഗമായി നടക്കും. കേരളത്തിന്റെ പ്രത്യേകതയായ ചുമര്‍ ചിത്രകല, കരളിപ്പയറ്റ്, വള്ളം കളികള്‍ എന്നിവയും ഹിമാചലിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

ഹിമാചലില്‍  വൈറലായി  ദേവികയുടെ പാട്ട്

ഹിമാചല്‍ പ്രദേശിന്റെ തനതു നാടോടി ഗാനം പാടി വൈറലായ ആളാണ് തിരുവനന്തപുരം തിരുമല സ്വദേശിനിയായ പത്താം ക്ലാസുകാരി ദേവിക. രണ്ടുവര്‍ഷം മുമ്പ് ഏകഭാരതം ശ്രേഷ്ഠഭാരതം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ‘ചംപ കിതനീ ദൂര്‍ ഹേ’  എന്ന ഹിമാചല്‍ ഗാനം പാടിയ ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂറും ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ദേവികയുടെ ശ്രുതിമധുരമായ ആലാപനം ഏകഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അന്തസത്തയെ ശക്തിപ്പെടുത്തുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള ട്വീറ്റ്.

Tags: keralaഹിമാചല്‍ പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.