Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐപിഎല്ലില്‍ മുഖം നഷ്ടപ്പെട്ട് രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയും; നാല് തോല്‍വികള്‍ ഏറ്റുവാങ്ങി ശോഭ മങ്ങി ഇന്ത്യന്‍ ക്യാപ്റ്റനും മികച്ച ഓള്‍ റൗണ്ടറും

ഐപിഎല്‍ ചരിത്രത്തിലെ മികച്ച രണ്ട് ടീമുകളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഒരു വിജയം പോലും നേടാന്‍ കഴിയാതെ വിഷമിക്കുകയാണ്. ഇതോടെ ഈ രണ്ട് ടീമുകളെയും നയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കും രവീന്ദ്ര ജഡേജയ്‌ക്കും മുഖം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 08:13 pm IST
inCricket

മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ മികച്ച രണ്ട് ടീമുകളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഒരു വിജയം പോലും നേടാന്‍ കഴിയാതെ വിഷമിക്കുകയാണ്. ഇതോടെ ഈ രണ്ട് ടീമുകളെയും നയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കും രവീന്ദ്ര ജഡേജയ്‌ക്കും മുഖം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ്.  

ചെന്നൈ നാല് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായിട്ടുണ്ടെങ്കില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ചാമ്പ്യന്‍മാരായി. നാല് തവണയാണ് ഈ രണ്ട് ടീമുകളും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്. എന്നാല്‍ ഈ ഐപിഎല്ലിലെ ആദ്യ നാല് കളികളിലും ഇരു ടീമുകളും തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.  

രണ്ട് ടീമുകളും തകര്‍ച്ചയെ നേരിടുകയാണ്. ഇതോടെ പ്ലേ ഓഫില്‍ എത്തുക എന്ന ലക്ഷ്യം കൂടി ഇരുടീമുകള്‍ക്കും നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ഇപ്പോഴത്തെ പ്രകടനമനുസരിച്ച് രണ്ട് ടീമുകള്‍ക്കും ഇനി ഒരു ഐതിഹാസിക മടങ്ങിവരവ് അസാധ്യമാണ്. ഇനി രണ്ടു ടീമുകളെയും വിലയിരുത്താം

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഇക്കഴിഞ്ഞ നാല് കളികളില്‍ ശിവം ദുബെ (112 റണ്‍സ്) ആണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ചെന്നൈയില്‍ തിളങ്ങിയിരിക്കുന്നത്. ബൗളര്‍ എന്ന നിലയില്‍ വെയ്ന്‍ ബ്രാവോയും (ആറ് വിക്കറ്റ്).

ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ ദയനീയ പരാജയമാണ്. ഇക്കുറി ലേലം വിളിയില്‍ തുടങ്ങി ചെന്നൈയുടെ പരാജയം എന്ന് പറയപ്പെടുന്നു. മികച്ച ഓപ്പണറായ ഫാഫ് ഡു പ്ലെസിസിനെ ലേലത്തിലെടുക്കാന്‍ കഴിയാത്തത് ചെന്നൈയ്‌ക്ക് പിഴച്ചു.

ലഖ്‌നോ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ മാത്രമാണ് ചെന്നൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.- 210 റണ്‍സ്. മറ്റെല്ലാ കളികളിലും സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ ചെന്നൈ പരാജയപ്പെട്ടു- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 131 റണ്‍സും പഞ്ചാബ് കിംഗ്‌സിനെതിരെ 126 റണ്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 154 റണ്‍സുമാണ് നേടാനായത്. മാത്രമല്ല, ലഖ്‌നോ സൂപ്പര്‍ ജയന്‍റ്സിനെതിരെ 210 റണ്‍സ് പടുത്തുയര്‍ത്തിയിട്ടും എതിരാളികളെ കുറഞ്ഞ സ്‌കോറിന് പുറത്താക്കാന്‍ കഴിയാത്തത് ചെന്നൈയുടെ ബൗളിംഗ് മേഖലയിലെ ദൗര്‍ബല്യമാണ് പുറത്തുകൊണ്ടുവന്നത്. മികച്ച ബാറ്റിംഗ് പുറത്തെടുക്കുമെന്ന ചെന്നൈ പ്രതീക്ഷിച്ചിരുന്ന റുതുരാജ് ഗെയ്‌ക് വാദ് തികഞ്ഞ പരാജയമായി. 2021ലെ ഓറഞ്ച് ക്യാപ് വാങ്ങിയ ബാറ്റ്‌സ്മാന്‍ ആകെ നാല് മത്സരത്തില്‍ നിന്നും എടുത്തത് 18 റണ്‍സ് മാത്രമാണ്. റോബിന്‍ ഉത്തപ്പയെ ഓപ്പണിംഗിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചതും ഫലം കണ്ടില്ല.

ബൗളിംഗില്‍ ദീപക് ചാഹറിന്റെ അസാന്നിധ്യം എതിരാളികളുടെ ആദ്യ വിക്കറ്റുകള്‍ എടുക്കുന്നതില്‍ നിന്നും ചെന്നൈയെ തടയുന്നു. മറ്റ് ബൗളര്‍മാര്‍ തികഞ്ഞ പരാജയമാണ്. ഫീല്‍ഡിംഗിലും ചെന്നൈ ഏറെ പിഴവുകള്‍ വരുത്തുന്നു.  

ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ മൂന്ന് ഡിപാര്‍ട്ട്‌മെന്റുകളില്‍ (ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും) കാതലായ മാറ്റം വരുത്താന്‍ ചെന്നൈയ്‌ക്ക് സാധിക്കുമോ എന്നത് സംശയമാണ്. ഇതോടെ ക്യാപറ്റന്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജ പരാജയമാകുകയാണ്.

മഹേന്ദ്രസിങ്ങ് ധോണി നാല് തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ചത്. ഒമ്പത് തവണ ധോണി ചെന്നൈയെ ഐപിഎല്‍ ഫൈനലിലും 11 തവണ പ്ലേ ഓഫിലും എത്തിച്ച ക്യാപ്റ്റനാണ്. ആ ധോണിയുടെ റോള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ രവീന്ദ്ര ജഡേജയ്‌ക്ക് ഏറെ സംശയങ്ങളുണ്ടായിരുന്നു. 2012 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനോടൊപ്പമുണ്ടായിരുന്ന താരമാണ് രവീന്ദ്ര ജഡേജ. അതിനാല്‍ ധോണിയുടെ തന്ത്രങ്ങളെല്ലാം ജഡേജയ്‌ക്ക് ഹൃദിസ്ഥമാണ്. മാത്രമല്ല കളിക്കാരനായി ധോണി ഒപ്പമുണ്ടുതാനും. ഇനി എന്തെങ്കിലും കിരീട സാധ്യത നിലനിര്‍ത്തണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചുവന്നേ മതിയാവൂ. അടുത്ത മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായാണ്.

തൂടര്‍ച്ചയായി നാല് തവണ തോല്‍ക്കുക എന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചരിത്രത്തില്‍ ആദ്യമാണ്. നാല് തവണ തോറ്റ ഒരു ടീമിന് മത്സരത്തിലേക്ക് മടങ്ങിവരിക എന്നത് അസാധ്യം തന്നെയാണ്. മാത്രമല്ല പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സ്ഥാനം. വ്യക്തിപരമായി ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഒടുവിലത്തെ മത്സരത്തില്‍ രവീന്ദ്ര ജഡേജ പ്രകടനം പുറത്തെടുത്തുവെങ്കിലും പൊതുവേ പരാജയമാണ്. ക്യാപ്റ്റന്‍ എന്ന രീതിയില്‍ ടീമിനെ പ്രചോദിപ്പിക്കുന്നതിലും ജഡേജ പരാജയപ്പെടുകയാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സില്‍ ഇഷാന്‍ കിഷന്‍ ആണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തിളങ്ങിയത് (175 റണ്‍സ്). ബൗളര്‍ എന്ന നിലയില്‍ ടൈമല്‍ മില്‍സ് ബൗളര്‍ എന്ന നിലയില്‍ ആറ് വിക്കറ്റെടുത്ത് തിളങ്ങി. എന്നാല്‍ രണ്ട് കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് തളരുകയാണ്- മധ്യനിര ബാറ്റിംഗിലും ബൗളിംഗിലും.

ഓപ്പണിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ്മ തികഞ്ഞ പരാജയമാണ്. ഒരു കളിയില്‍ 41 റണ്‍സെടുത്തത് മാത്രമാണ് എടുത്തു പറയാനുള്ളത്. തിലക് വര്‍മ്മയും സൂര്യകൂമാര്‍ യാദവും ഒരുവിധം തിളങ്ങുന്നു. എങ്കിലും കിരണ്‍ പൊള്ളാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ നല്ല പ്രകടനം പുറത്തെടുത്താലേ ഇനി രക്ഷയുള്ളൂ.

ബൗളിംഗ് ഡിപാര്‍ട്‌മെന്‍റില്‍ ജസ്പ്രിത് ബുംറയും ടൈമല്‍ മില്‍സുമാണ് പ്രകടനം കാഴ്ചവെയ്‌ക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ മികച്ച ബൗളര്‍മാരില്ല. ജോഫ്ര ആര്‍ച്ചറെ സ്വന്തമാക്കാന്‍ പണം ചെലവഴിച്ചെങ്കിലും പരിക്ക് കാരണം കളിക്കാന്‍ കഴിയുന്നില്ല.

ടീമിനെ ക്യാപ്റ്റന്‍ എന്ന നിലയില്‍ മുന്നില്‍ നയിക്കുന്നതിലും തന്ത്രങ്ങള്‍ പുറത്തെടുക്കുന്നതിലും രോഹിത് ശര്‍മ്മ പരാജയപ്പെടുകയാണ്. സ്വന്തം നിലയില്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ തിളങ്ങാനും സാധിക്കുന്നില്ല. ഐപിഎല്ലിലെ തോല്‍വി കുറെ നാളത്തേക്ക് രോഹിത് ശര്‍മ്മയുടെ കരിയറിനെ വേട്ടയാടും. തീര്‍ച്ച.  

Tags: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്മുംബൈ ഇന്ത്യന്‍സ്ശിവം ദുബെIPLവെയ്ന്‍ ബ്രാവോരവീന്ദ്ര ജഡേജടൈമല്‍ മില്‍സ്ഇഷാന്‍ കിഷന്‍rohit sharmacareerധോണിഎം.എസ്. ധോണിmumbai indians
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.