Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതരെ അക്രമത്തിനാഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി ; ശ്രീരാമന്‍ ജീവിച്ചിരുന്നതിനെ ചോദ്യം ചെയ്തും വീര്‍ സവര്‍ക്കറെ തെറ്റായി ഉദ്ധരിച്ചും വിവാദപ്രസംഗം

അക്രമത്തിലൂടെ തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പകരം വീട്ടാന്‍ ദളിതരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉനയില്‍ ദളിതുകള്‍ക്കെതിരെ നടന്ന അക്രമത്തിന്റെ കഥ പറഞ്ഞാണ് രാഹുല്‍ ഗാന്ധി അക്രമത്തിന് ആഹ്വാനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 09:11 pm IST
inIndia

ലഖ്‌നോ:  അക്രമത്തിലൂടെ തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പകരം വീട്ടാന്‍ ദളിതരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉനയില്‍ ദളിതുകള്‍ക്കെതിരെ നടന്ന അക്രമത്തിന്റെ കഥ പറഞ്ഞാണ് രാഹുല്‍ ഗാന്ധി അക്രമത്തിന് ആഹ്വാനം ചെയ്തത്.

താനാണ് അവരുടെ സ്ഥാനത്തെങ്കില്‍ തന്നെ പീഡിപ്പിച്ചവരെ കുത്തിക്കൊന്ന് ആത്മഹത്യ ചെയ്‌തേനെ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിശദീകരണം. നിരവധി ദളിത് യുവാക്കളെ ഗുജറാത്തില്‍ ആള്‍ക്കൂട്ടം തല്ലിയ ഉന സംഭവം എടുത്തിട്ടായിരുന്നു രാഹുല്‍ ദളിതരെ അക്രമത്തിന് ആഹ്വാനം ചെയ്തത്. ഈ അക്രമസംഭവത്തില്‍ ഇരയായ യുവാവിന്റെ വീട് സന്ദര്‍ശിച്ച കഥ പങ്കുവെച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞത് ഇതാണ്: ‘അക്രമിയെ അറിയാമെങ്കില്‍, ഒരു കത്തി കിട്ടുമെങ്കില്‍ തന്റെ സഹോദരനെ കൊന്നവരെ എന്തുകൊണ്ട് കൊന്നില്ല എന്ന് ഞാന്‍ ചോദിച്ചു.’. അക്രമത്തിന് തുറന്നാഹ്വാനം ചെയ്യുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതുവഴി ഹിന്ദുമതത്തിനകത്ത് വിഭാഗീയത ആളിക്കത്തിക്കാനുള്ള  ശ്രമമായിരുന്നു രാഹുല്‍ നടത്തിയത്. വ്യക്തമായ ആസൂത്രണത്തോടെയുള്ള പ്രസംഗമാണിതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

അടുത്തത് തനിക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള വ്യാജശ്രമമായിരുന്നു രാഹുല്‍ നടത്തിയത്. രാജ്യത്തിന്റെ രാഷ്ടീയത്തിന്റെ നടുക്കാണ് പിറന്നുവീണതെങ്കിലും തനിക്ക് അധികാരത്തോട് താല്‍പര്യമില്ലെന്നായിരുന്നു രാഹുല്‍പ്രസംഗിച്ചത്. ഇതുവരെ കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി വിട്ടൊഴിഞ്ഞിട്ടും പഞ്ചാബില്‍ അമരീന്ദര്‍സിങ്ങിനെ മാറ്റി ഛന്നിയെ പ്രതിഷ്ഠിച്ചതുള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇപ്പോഴും എടുക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നത് മറച്ചുപിടിച്ചുകൊണ്ടായിരുന്നു ഈ വീരവാദം. അമ്മ, മകന്‍, മകള്‍ എന്ന ത്രിമൂര്‍ത്തികളാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ അധികാരത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തുന്നതെന്ന് ഏത് കോണ്‍ഗ്രസുകാരനുമറിയാം.  

മായാവതിയെക്കുറിച്ച് സ്വബോധമില്ലാത്ത പ്രസംഗം

ഇഡിയെയും സിബി ഐയെയും ഭയപ്പെടുന്നതുകൊണ്ടാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ചെന്നിട്ടും മായാവതി സമ്മതിക്കാതിരുന്നതെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറ്റൊരു അവകാശവാദം. ഇതിനോട് മായാവതി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, രണ്ട് സീറ്റും വെറും 2.3 ശതമാനം വോട്ടും മാത്രം കിട്ടിയ,  97 ശതമാനത്തോളം സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടമായ കോണ്‍ഗ്രസുമായി ഏത് സ്വബോധമുള്ള നേതാവാണ് ഒരു സഖ്യത്തിന് തയ്യാറാവുക എന്ന കാര്യം മറന്ന് ഏതോ മായാലോകത്ത് നിന്നുള്ള പ്രസംഗമായിരുന്നു രാഹുല്‍ ഗാന്ധിയുടേത്. മായാവതിയുടെ ബിഎസ്പിയ്‌ക്കും 403 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 290 സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടമായി. 400 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് ബിഎസ്പി വിജയിച്ചത്.

വീര്‍ സവര്‍ക്കറെക്കുറിച്ച് കല്ലുവെച്ച നുണ  

പ്രസംഗത്തിനിടെ വീര്‍ സവര്‍ക്കറെ തെറ്റായി ഉദ്ധരിക്കാനും രാഹുല്‍ ഗാന്ധി മറന്നില്ല. ദളിതരെ വീണ്ടും അക്രമത്തിന് പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ നീക്കവും. താനും കൂട്ടുകാരും കൂടി പുറത്തുപോയി ഒരു മുസ്ലിം കുട്ടിയെ തല്ലാന്‍ കഴിഞ്ഞാല്‍ അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമെന്ന് വീര്‍ സവര്‍ക്കര്‍ പറഞ്ഞുവെന്ന തെറ്റായ ഉദ്ധരണിയാണ് രാഹുല്‍ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. അതേ സമയം ഈയിടെ പുറത്തിറങ്ങിയ വിക്രം സമ്പത്ത് എഴുതിയ വീര്‍ സവര്‍ക്കറിനെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇന്ദിരാഗാന്ധി സവര്‍ക്കറെ പ്രശംസിച്ച് പ്രസംഗിച്ചതായി പറയുന്നുണ്ട്.  രാഹുലിനേക്കാള്‍ എത്രയോ അറിവും വായനാപരിചയവും ഉള്ള നേതാവാണ് ഇന്ദിരാഗാന്ധി.  ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ വീര്‍ സവര്‍ക്കര്‍ നടത്തിയ പോരാട്ടത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഏടുകളില്‍ അതിന്‍റേതായ പ്രധാന്യമുണ്ടെന്നായിരുന്നു ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം. വീര്‍ സവര്‍ക്കറുടെ സ്മാരകം നിര്‍മ്മിക്കാന്‍ അന്ന് സ്വന്തം നിലിയില്‍ 11000 രൂപ സംഭാവന ചെയ്ത നേതാവാണ് ഇന്ദിരാഗാന്ധി. 1920 മെയ് 28ന് വീര്‍ സവര്‍ക്കറുടെ ജന്മദിനത്തില്‍ സ്വാതന്ത്ര്യസമരസേനാനിയോടുള്ള ആദരസൂചകമായി പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.

ശ്രീരാമന്‍ ജീവിച്ചിരുന്നില്ലെന്ന വരുത്തിതീര്‍ക്കാന്‍ ശ്രമം  

ശ്രീരാമന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശവും രാഹുല്‍ നടത്തി. പാര്‍ലമെന്‍റില്‍ കണ്ടുമുട്ടിയ ഒരു ബിജെപി നേതാവുമായുള്ള സംഭാഷണം പങ്കുവെച്ചുകൊണ്ടാണ് ശ്രീരാമന്റെ അസ്തിത്വത്തെ രാഹുല്‍ ചോദ്യം ചെയ്തത്. ‘ബിജെപി നേതാവിനോട് താങ്കള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം ഇല്ല എന്ന് മറുപടി പറഞ്ഞു. പിന്നെ താങ്കള്‍ എങ്ങിനെയാണ് ശ്രീരാമനില്‍ വിശ്വസിക്കുന്നത് എന്ന് ഞാന്‍ തിരിച്ചുചോദിച്ചു’- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. ബിജെപി നേതാവുമായി രാഹുല്‍ഗാന്ധി പങ്കുവെച്ച് ഈ അനുഭവം കെട്ടിച്ചമച്ചതാണോ എന്ന് അറിയില്ല.

ഇതിന് മുന്‍പും ശ്രീരാമന്റെ നിലനില്‍പിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തിട്ടുണ്ട്. 2020ല്‍ കോണ്‍ഗ്രസ് നേതാവ് കുമാര്‍ കേത്കര്‍ ശ്രീരാമന്റെ ചരിത്രപരമായ നിലനില്‍പിനെ നിഷേധിച്ചിട്ടുണ്ട്. ശ്രീരാമന്‍ വെറും കഥകളിലെ ഒരു കഥാപാത്രം മാത്രമെന്നായിരുന്നു ഈ നേതാവിന്റെ കണ്ടെത്തല്‍. ‘ശ്രീരാമന്‍ നിലനില്‍ക്കുന്നത് രാമായണം കാരണമാണ്. ശ്രീരാമന്‍ സാഹിത്യത്തിന്റെ അതോ ചരിത്രത്തിന്റെ സൃഷ്ടിയാണോ എന്ന കാര്യം ഇനിയും തീരുമാനിക്കേണ്ടതായുണ്ട്. വാല്‍മീകി മികച്ച ഒരു ഇതിഹാസം രചിച്ചു. അതിന്റെ പ്രത്യാഘാതം ഇന്ത്യയിലും വിദേശത്തും പ്രതിഫലിച്ചു. ശ്രീരാമന്‍ ചരിത്രത്തില്‍ ജീവിച്ചയാളാണോ എന്ന കാര്യം എനിക്കറിയില്ല.’- ഇതായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാവ് കുമാര്‍ കേതകര്‍ നടത്തിയ പ്രസംഗം.

Tags: സവര്‍ക്കര്‍വീരസവര്‍ക്കര്‍DalitsRahul Gandhiരാഹുല്‍ ഗാന്ധിശ്രീരാമന്‍മായാവതിരാമായണംഅംബേദ്ക്കര്‍ഉത്തര്‍പ്രദേശ്വാല്‍മീകിviolenceജാതി രാഷ്ട്രീയംപ്രസംഗംദളിത് സത്യംupBSP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

ചിന്ത ജെറോം പെട്ടു! പി എച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.