Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൈനകരി തങ്കരാജ് വാങ്ങി തന്ന ചൂടു ചായ

ഇതു രണ്ടും എവിടെയുണ്ടെങ്കിലും പോയി കാണും. ഇരുപത് കിലോമീറ്ററിലധികം സൈക്കിള്‍ ചവുട്ടി മാവേലിക്കരയിലും ചാരുംമൂട്ടിലുമൊക്കെ നാടകം കാണാന്‍ പോയിരുന്നു. പണ്ട് തഴവാ അമ്പലത്തിലും ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിന് എല്ലാ ദിവസവും നാടകം മാത്രം.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Apr 4, 2022, 01:38 pm IST
in Article

ഉത്സവപ്പറമ്പുകളില്‍ നാടകം കണ്ടു നടന്നിരുന്ന കാലമുണ്ടായിരുന്നു. ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ക്ക് ഉത്സവ പറമ്പില്‍ നാടകം കാണുന്നത് രസവും ആവേശവുമായിരുന്നു. ഏറ്റവും കൂടുതല്‍ നാടക സമിതികള്‍ ഉണ്ടായിരുന്ന നാടും ഓണാട്ടുകരയാണ്. ഇന്നും പ്രൊഫഷണല്‍ നാടകങ്ങളുടെ കേന്ദ്രം ഓച്ചിറയാണ്. ഓച്ചിറ നിളയും മഹിമയും ഓച്ചിറ നാടകരംഗവും അടക്കം എത്രയെത്ര നാടക സമിതികള്‍. കുറച്ച് വടക്കോട്ട് പോയാല്‍ കായംകുളത്ത് കെപിഏസി തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു വര്‍ഷം അന്‍പതിലധികം നാടകങ്ങള്‍ കണ്ട കാലമുണ്ടായിരുന്നു. നാട്ടിലെ ഉത്സവത്തിനെല്ലാം നാടകമായിരുന്നു പ്രധാന കലാപരിപാടി. ഒപ്പം കഥാപ്രസംഗവും.  

ഇതു രണ്ടും എവിടെയുണ്ടെങ്കിലും പോയി കാണും. ഇരുപത് കിലോമീറ്ററിലധികം സൈക്കിള്‍ ചവുട്ടി മാവേലിക്കരയിലും ചാരുംമൂട്ടിലുമൊക്കെ നാടകം കാണാന്‍ പോയിരുന്നു. പണ്ട് തഴവാ അമ്പലത്തിലും ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിന് എല്ലാ ദിവസവും നാടകം മാത്രം. ഒരിക്കല്‍ പത്തു ദിവസങ്ങളിലെ ഉത്സവത്തിന് 22 നാടകങ്ങള്‍. ഓരോന്നും ഓരോരുത്തരുടെ വക. നാടകം അവതരിപ്പിച്ചു തീര്‍ക്കാന്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടുതല്‍ ഉത്സവം നടത്തിയ ചരിത്രവും ഉണ്ട്. ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ നാടകമെന്ന മഹത്തായ കലയെ അത്രമേല്‍ സ്‌നേഹിച്ചു. സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു. കെ.ജി. ജോര്‍ജ് നാടക കലാകാരന്മാരുടെ ജീവിതത്തെ പശ്ചാത്തലമാക്കി യവനിക എന്ന സിനിമയൊരുക്കിയപ്പോള്‍ അതിലെ നാടക സംഘത്തിന് കൃഷ്ണപുരം നാടക സമിതി എന്ന് പേരിട്ടത് യാദൃശ്ചികമല്ല. ഓണാട്ടുകരയുടെ നാടക പ്രതാപത്തിനുള്ള ആദരവായിരുന്നു അത്.

ഞങ്ങള്‍ക്ക് നാടകത്തിലെ അഭിനേതാക്കളോടും ആദരവായിരുന്നു. നാടകം കഴിയുമ്പോള്‍ സ്‌റ്റേജിന് പിന്നിലെത്തി അഭിനേതാക്കളെ പരിചയപ്പെടുന്നത് പതിവായിരുന്നു. കുട്ടികള്‍ അഭിനേതാക്കളെ സ്പര്‍ശിച്ചും ആരാധനയോടെ നോക്കിയും നില്‍ക്കുമ്പോള്‍ മുതിര്‍ന്നവര്‍ അവരെ സല്‍ക്കാരത്തിന് ക്ഷണിക്കും. മിക്കവരും ക്ഷണം സ്വീകരിച്ച് ഏറെ നേരം നാട്ടുകാര്‍ക്കൊപ്പം ആഘോഷമാക്കും.

സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്താണ്, തഴവാ അമ്പലത്തില്‍ കെപിഎസി യുടെ ‘സിംഹമുറങ്ങുന്ന കാട്’ നാടകം. വീട്ടില്‍ നിന്ന് നേരത്തെ തന്നെ പോയി സ്‌റ്റേജിന് മുന്നിലിരുന്ന് കണ്ടു. അതില്‍ പോലീസുകാരന്റെ വേഷം അഭിനയിച്ച നടന്‍ തകര്‍ത്തു. നാടകം അവസാനിച്ചപ്പോള്‍ സ്‌റ്റേജിന് പിന്നിലേക്ക് നിരവധി ആരാധകരെത്തി. തിരക്കില്‍ നൂണ്ടുകയറി ഞാനും കണ്ടു ആ നടനെ. നിരവധി നാടകങ്ങളില്‍ അഭിനയ പാടവത്താല്‍ വിസ്മയിപ്പിച്ച കൈനകരി തങ്കരാജിനെ. ഇന്നത്തെ രൂപമായിരുന്നില്ല അന്ന്. വൃത്തിയുള്ള ചെറിയ മീശവച്ച ചെറുപ്പം. ആ കയ്യിലൊന്നു തൊടാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദം ഇന്നുമുണ്ട് മനസില്‍. നടനെ ആദരിക്കാന്‍ നാട്ടുകാര്‍ സല്‍ക്കാരത്തിന് ക്ഷണിച്ചെങ്കിലും ആ വലയില്‍ വീഴാതെ സ്‌നേഹത്തോടെ അദ്ദേഹമത് നിരസിച്ചു. കെപിഏസി യിലെ നടന്മാരുടെ അച്ചടക്കം കൂടിയായിരുന്നു അത്. കാലങ്ങള്‍ക്കു ശേഷം വീണ്ടും അദ്ദേഹത്തെ കാണാന്‍ ഭാഗ്യമുണ്ടായി. ഓച്ചിറ നിളയുടെ ഉടമസ്ഥന്‍ ചെറുന്നിയൂര്‍ ജയപ്രസാദിന്റെ ഭാര്യാ സഹോദരന്‍ മനോജ് എന്റെ സുഹൃത്തായിരുന്നു. മനോജായിരുന്നു നിളയുടെ മാനേജര്‍. സമയം കിട്ടുമ്പോഴൊക്കെ ഓച്ചിറ ഷാ ടൂറിസ്റ്റ് ഹോമിലുള്ള നിളയുടെ ഓഫീസില്‍ പോയിരിക്കുന്ന പതിവുണ്ടായിരുന്നു. ഷാ ടൂറിസ്റ്റ് ഹോമാണ് അന്ന് നാടകക്കാരുടെയെല്ലാം കേന്ദ്രം. 1989 അവസാനത്തില്‍ ഒരു ദിനം നിളയില്‍ ഇരിക്കുമ്പോള്‍ പുറത്തെ ചായ തട്ടില്‍ കൈനകരി തങ്കരാജ് ചായ കുടിക്കുന്നത് കണ്ടു.  വലിയ സന്തോഷവും ആവേശവുമാണ് തോന്നിയത്. തങ്കരാജിന്റെ സ്വന്തം നാടക സംഘമായ കൈനകരി തീയറ്റേഴ്‌സുമായുള്ള യാത്രക്കിടെ എത്തിയതാണദ്ദേഹം. വേഗം അടുത്തെത്തി പരിചയപ്പെട്ടു. അദ്ദേഹം അഭിനയിച്ച, ഞാന്‍ കണ്ട നാടകങ്ങളെ കുറിച്ചു പറഞ്ഞു. തഴവാ അമ്പലത്തില്‍ ‘സിംഹം ഉറങ്ങുന്ന കാട്’ അവതരിപ്പിച്ച ശേഷം പരിചയപ്പെടാന്‍ എത്തിയ കാര്യം പറഞ്ഞു. നാടക പ്രേമിയെ ഇഷ്ടപ്പെട്ടതിനാലാകാം, അദ്ദേഹം ചേര്‍ത്തു നിര്‍ത്തി കാര്യങ്ങള്‍ തിരക്കി. നിറഞ്ഞ ചിരി സമ്മാനിച്ചു. ഒപ്പം ഒരു ഗ്ലാസ് ചൂട് ചായയും.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഇ മ യൗ’ സിനിമ വന്നപ്പോള്‍ അതിലെ വാവച്ചന്‍ മേസ്തരി ഞാനറിയുന്ന കൈനകരി തങ്കരാജ് ആണെന്ന് മനസിലായിരുന്നില്ല. സിനിമ കൂടുതല്‍ ചര്‍ച്ചയായി കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. പിന്നീട് ലൂസിഫറിലും ഹോമിലും അടക്കം കുറച്ചു സിനിമകളില്‍ അദ്ദേഹത്തിന്റെ അഭിനയ പാടവം അറിയാനായി. നസീറും ജയനും കത്തി നിന്ന കാലം മുതല്‍ കൈനകരി തങ്കരാജ് സിനിമയിലുണ്ടായിരുന്നു. ക്ലിക്കുകളിലും ഉപജാപങ്ങളിലും പെടാതിരുന്നതിനാല്‍ അവിടെ അദ്ദേഹത്തിന് സ്ഥിരമായ സ്ഥാനമുണ്ടായില്ല. അതോ, നാടകമാണ് കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ അദ്ദേഹം സിനിമയെ  ആശ്ലേഷിക്കാതിരുന്നതോ. എന്തായിരുന്നാലും അര്‍ഹിക്കുന്ന സ്ഥാനമോ അംഗീകാരമോ ലഭിക്കാതെ കടന്നുപോയി കൈനകരി തങ്കരാജ് എന്ന മഹാനായ നടനും. ആദരാഞ്ജലികള്‍.

Tags: actorനാടകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

പുതിയ വാര്‍ത്തകള്‍

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.