Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാപ്പിമല എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ താവളമായി; ഭീതിയോടെ പ്രദേശവാസികള്‍, കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും നാശത്തിന്റെ വക്കിൽ

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 02:57 pm IST
in Kannur

ആലക്കോട്: ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭാഗമായുള്ള ആലക്കോട് എസ്റ്റേറ്റിലെ കാപ്പിമല എസ്റ്റേറ്റ് ഭൂമി വന്യമൃഗങ്ങളുടെ താവളമായി മാറിയത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നു. കാപ്പിമല ടൗണിനോട് ചേര്‍ന്നുള്ള 14 ഏക്കര്‍ ഭൂമിയാണ് കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും രാജവെമ്പാല ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെയും താവളമായത്.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന കാര്യത്തിലും കാട് വെട്ടിത്തെളിച്ച് വന്യമൃഗശല്യം തടയുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടുകയാണ്. കാപ്പിമല ഗവണ്‍മെന്റ് യുപി സ്‌കൂള്‍, അങ്കണവാടി, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് എസ്റ്റേറ്റിന് സമീപത്താണ്.

സ്‌കൂളിലേക്കും അങ്കണവാടിയിലേക്കും പോകുന്ന കുട്ടികളും പള്ളികളിലേക്ക് പോകുന്നവരും പുലര്‍ച്ചെ ക്ഷീരസംഘത്തില്‍ പാല്‍ അളക്കാന്‍ പോകുന്ന ക്ഷീരകര്‍ഷകര്‍ അടക്കമുള്ളവരും ഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. നിരവധി ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായി ഇപ്പോഴും ചികിത്സയിലാണ്. വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍ മലയിലേക്കും മഞ്ഞപുല്ലിലേക്കുള്ള പാതയും ഇതിനോട് ചേര്‍ന്നാണ്.

ആലക്കോട് പി.ആര്‍ രാമവര്‍മ രാജയുടെ ഉടമസ്ഥതയിലായിരുന്ന കാപ്പിത്തോട്ടം പതിറ്റാണ്ടണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റിന്റെ ഭാഗമാക്കിയതായിരുന്നു. പിന്നീട് 15 വര്‍ഷം മുമ്പ് ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ കാപ്പിമയിലെ എസ്റ്റേറ്റുമേറ്റെടുത്തത്. എന്നാല്‍ നാളിതുവരെയായിട്ടും ഒരു സെന്റ് ഭൂമിപോലും എസ്റ്റേറ്റില്‍ നിന്ന് ആദിവാസികള്‍ക്ക് നല്‍കിയിട്ടില്ല.  

പലവിധ ന്യായങ്ങള്‍ പറഞ്ഞ് ഭൂമി വിതരണത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമലര്‍ത്തുകയാണ്. എസ്റ്റേറ്റിലെ കാപ്പിത്തോട്ടം പരിചരണം ഇല്ലാതെ പൂര്‍ണമായും നശിച്ചു കഴിഞ്ഞു. കാപ്പിമലയുടെ പേരിനു തന്നെ കാരണമായ കാപ്പിത്തോട്ടമാണ് വിസ്മൃതിയിലായിക്കൊണ്ടണ്ടിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും എസ്റ്റേറ്റിലുണ്ടണ്ട്. സംരക്ഷണത്തിന് നടപടിയില്ലാതെ വന്നതോടെ ഇവയും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കാടുവെട്ടിത്തെളിച്ച് എസ്റ്റേറ്റ് സംരക്ഷിക്കുന്നതിനും വന്യമൃഗശല്യം തടയുന്നതിനും അര്‍ഹരായവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനും അധികൃതര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. 

Tags: kannurWild AnimalKapimala Estate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

പുതിയ വാര്‍ത്തകള്‍

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.