Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനുപ്രിയ പട്ടേല്‍: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ഇളകാത്ത കരുത്ത്; മത്സരിച്ച 20 സീറ്റുകളില്‍ 12ലും വിജയിച്ച് അനുപ്രിയ പട്ടേലിന്റെ അപ്നാദള്‍

2014 മുതല്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെയും യോഗിയുടെയും മോദിയുടെയും ഇളകാത്ത കരുത്താണ് അനുപ്രിയ പട്ടേല്‍ എന്ന അപ്നാദള്‍ പാര്‍ട്ടിയുടെ നേതാവ്. ഇത്തവണത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലാണ് അനുപ്രിയ പട്ടേലിന്റെ അപ്‌നാദള്‍ മത്സരിച്ചത്. ഇതില്‍ 12 സീറ്റുകളിളും ജയിച്ചു കയറി.

Janmabhumi Online by Janmabhumi Online
Mar 12, 2022, 04:37 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നോ: 2014 മുതല്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെയും യോഗിയുടെയും മോദിയുടെയും ഇളകാത്ത കരുത്താണ് അനുപ്രിയ പട്ടേല്‍ എന്ന അപ്നാദള്‍ പാര്‍ട്ടിയുടെ നേതാവ്.  ഇക്കുറി യുപിയില്‍ 273 സീറ്റുകള്‍ നേടിയ ബിജെപി ഒന്നാം സ്ഥാനത്തും 125 സീറ്റുകള്‍ നേടിയ സമാജ് വാദി രണ്ടാം സ്ഥാനത്തുമാണ്. സാധാരണ മൂന്നാം സ്ഥാനത്ത് വരുന്നത് മായാവതിയുടെ ബിഎസ്പിയാണ്. എന്നാല്‍ ഇക്കുറി മൂന്നാം സ്ഥാനം കയ്യടക്കിയത് 12 സീറ്റുകള്‍ നേടിയ അനുപ്രിയയുടെ അപ്നാദള്‍ ആണ്. 

ഇത്തവണത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലാണ്  അനുപ്രിയ പട്ടേലിന്റെ അപ്‌നാദള്‍ മത്സരിച്ചത്. ഇതില്‍ 12 സീറ്റുകളിളും ജയിച്ചു കയറി.  ബിജെപിയുടെ ഏറ്റവും വിശ്വസ്തമായ സഖ്യകക്ഷിയാണ്  അനുപ്രിയ പട്ടേലിന്റെ അപ്‌നാദള്‍. ഇവര്‍ക്ക് പിടിവാശിയില്ല, അനാവശ്യമായ വിലപേശലുകളില്ല. അതാണ് അനുപ്രിയയുടെ രീതി. പക്ഷെ മോദിയും യോഗിയും എല്ലാം കണ്ടറിഞ്ഞ് നല്‍കുന്നു. ഇക്കുറി സമാജ് വാദിയുടെ കോട്ടയായ യാദവ് മേഖല എന്നറിയപ്പെടുന്ന ബുന്ദേല്‍ ഖണ്ഡിലേക്കും അനുപ്രിയയുടെ അപ്നാദള്‍ വളര്‍ന്നു. അനുപ്രിയയുടെ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് പിന്നില്‍ ബിജെപിയുടെ കൃത്യമായ കണക്ക് കൂട്ടല്‍ ഉണ്ട്. ഇവിടനിന്നും രണ്ട് സീറ്റുകളാണ് അപ്നാദള്‍ നേടിയത്. 

2012ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തേക്ക് അനുപ്രിയ പട്ടേല്‍ എത്തുന്നത്. അന്ന് രണ്ട് സീറ്റില്‍ വിജയിച്ചു. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായി. രണ്ട് സീറ്റുകളില്‍ മത്സരിച്ചു, രണ്ടിലും ജയിച്ചു. ഇപ്പോള്‍ മോദി സര്‍ക്കാരില്‍ കേന്ദ്ര വാണിജ്യ സഹമന്ത്രിയാണ് അനുപ്രിയ പട്ടേല്‍.

2017 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ അപ്‌നാദള്‍ മത്സരിച്ചു. ഇതില്‍ ഒമ്പത് സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് പോലും 2017ല്‍ ഏഴ് സീറ്റുകള്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞപ്പോഴാണ് അനുപ്രിയയുടെ പാര്‍ട്ടി ഒമ്പത് സീറ്റുകളില്‍ വിജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മത്സരിച്ചു. രണ്ടിലും വിജയിച്ചു. പക്ഷെ ഇതിനിടയില്‍ അപ്‌നാദള്‍ രണ്ടായി പിളര്‍ന്നു. അനുപ്രിയ പട്ടേലിന്റെ അപ്‌നാദളും അമ്മ കൃഷ്ണപട്ടേലിന്റെ അപ്‌നാദളും. ഇതില്‍ കൃഷ്ണപ്രിയ പട്ടേല്‍ ഇക്കുറി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി.

കുര്‍മി സമുദായത്തെ കേന്ദ്രീകരിച്ച് രൂപപ്പെട്ട പാര്‍ട്ടിയാണ് അപ്‌നാദള്‍. അനുപ്രിയയുടെ അച്ഛന്‍ സോനെലാല്‍ പട്ടേലാണ് 1995ല്‍ പാര്‍ട്ടി രൂപീകരിച്ചത്. ബിഎസ്പി നേതാവ് കന്‍ഷിറാമുമായി ഇടഞ്ഞ് സോനെലാല്‍ പട്ടേല്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ് അപ്‌നാദള്‍.കുര്‍മി സമുദായത്തില്‍ പണ്ട് വിനയ കത്യാറെപ്പോലെ നേതാക്കള്‍ ബിജെപിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ രാഷ്‌ട്രീയ തന്ത്രമനുസരിച്ച് അനുപ്രിയ പട്ടേലല്ലാതെ വേറെ കുര്‍മി നേതാക്കളെ വളര്‍ത്തേണ്ടെന്ന നിലപാടും ബിജെപിക്കുണ്ട്. 

‘ജനങ്ങളുടെ സ്‌നേഹമാണ് ഞങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. ഞങ്ങളുടെ അച്ഛന്‍ വിശ്വിക്കുന്ന ആദര്‍ശങ്ങളോട് വിശ്വസ്തമായിരിക്കുന്നു ഞങ്ങള്‍. ‘- അനുപ്രിയ പറയുന്നു. 2022ല്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് വെറും രണ്ട് സീറ്റില്‍ ജയിച്ചപ്പോള്‍ അനുപ്രിയയുടെ അപ്‌നാദള്‍ 11 സീറ്റുകളിലാണ് വിജയിച്ചതെന്നറിയുക.

Tags: upയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022അനുപ്രിയപട്ടേല്‍അപ്നാദള്‍ബിജെപി വീണ്ടുംയോഗി വീണ്ടുംnarendramodiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്നരേന്ദ്രമോദി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

Kerala

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

Kerala

ബിന്ദുവിന്റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് മന്ത്രി വീണ ജോര്‍ജ്, കുടുംബത്തിന്റെ ദു:ഖം തന്റെയും ദു:ഖമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies