Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഓപ്പറേഷന്‍ ഗംഗ വിജയപഥത്തില്‍

റഷ്യന്‍-ഉക്രൈന്‍ യുദ്ധത്തില്‍ വളരെ സങ്കീര്‍ണമായ നയതന്ത്ര നിലപാട് സ്വീകരിക്കേണ്ടിവരുന്ന രാജ്യമാണ് ഭാരതം. യുദ്ധത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഉക്രൈനിലെ പ്രത്യക്ഷ ആക്രമണകാരിയായ റഷ്യയെ തള്ളിപ്പറയാന്‍ ഭാരതത്തിനാവില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 28, 2022, 05:00 am IST
in Editorial

ചെറിയ ഒരു ഇടവേളയ്‌ക്കുശേഷം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ മറ്റൊരു രക്ഷാദൗത്യത്തിന്റെ ഒത്തനടുവിലാണ് ഭാരതം. റഷ്യ, ഉക്രൈനെ ആക്രമിച്ച് മുന്നേറുന്നതിനിടെ അവിടുത്തെ ഭാരത പൗരന്മാരെ രാജ്യത്ത് സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്ന ദൗത്യമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരവാദികള്‍ അധികാരം പിടിച്ചതിനെത്തുടര്‍ന്ന് അവിടുത്തെ ഭാരതീയരെ യുദ്ധകാലാടിസ്ഥാനത്തില്‍ മടക്കിക്കൊണ്ടുവരുന്നതിനുവേണ്ടി ഓപ്പറേഷന്‍ ദേവീശക്തി എന്നു പേരിട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ രക്ഷാദൗത്യം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. താലിബാനെ അംഗീകരിക്കാത്ത രാജ്യങ്ങളിലൊന്നാണ് ഭാരതം. ശത്രുതാപരമായാണ് അവര്‍ നമ്മോട് പെരുമാറിക്കൊണ്ടിരുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വാഴ്ചയെ അംഗീകരിക്കുകയാണ് വേണ്ടതെന്നും, എങ്കില്‍ മാത്രമേ അവിടെനിന്നുള്ള ഭാരത പൗരന്മാരെ മടക്കിക്കൊണ്ടുവരാന്‍ കഴിയൂ എന്നും പല കോണുകളില്‍നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊരു വിട്ടുവീഴ്ച ചെയ്യാതെതന്നെ അവസാനത്തെയാളെയും രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ ദേവീശക്തി മിഷനിലൂടെ കഴിഞ്ഞു. മോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രമകരമായ ഒരു നയതന്ത്രദൗത്യം കൂടിയായിരുന്നു ഇത്. ഈ രക്ഷാദൗത്യം സമ്പൂര്‍ണ വിജയമായതോടെ ദേവീശക്തി മിഷന്റെ വിമര്‍ശകര്‍ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു.

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഉക്രൈനിലേതെങ്കിലും ഭാരതം നേരിടുന്ന വെല്ലുവിളികള്‍ക്ക് സമാനതകളുണ്ട്. റഷ്യ നടത്തുന്ന യുദ്ധത്തെ അപലപിക്കാത്തതിനാല്‍ ഉക്രൈനിലെ ഭരണസംവിധാനത്തിന്റെ അനുഭാവം പൂര്‍ണമായ തോതില്‍ ഭാരതത്തിനില്ല. റഷ്യയ്‌ക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു ഭാരതം. ഉക്രൈനിലെ സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടുവരുന്നതിന് ഇത് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിങ്ങളുടെ രാജ്യം ഞങ്ങളെ പിന്തുണയ്‌ക്കുന്നില്ല, പിന്നെ ഞങ്ങളെന്തിന് നിങ്ങളെ സഹായിക്കണം എന്നാണത്രേ ഉക്രൈന്‍ സേന ഭാരത പൗരന്മാരോട് ചോദിക്കുന്നത്. യുദ്ധത്തിന്റെ നടുവിലായിരിക്കുന്നതിനാല്‍ ഉക്രൈനില്‍നിന്ന് നേരിട്ട് വിമാനമാര്‍ഗം ആളുകളെ കൊണ്ടുവരാനാവില്ല. ഉക്രൈന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, റുമാനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ എത്തിച്ചശേഷം അവിടങ്ങളിലേക്ക് വിമാനങ്ങളയച്ചാണ് രക്ഷാദൗത്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷന്‍ ഗംഗ എന്ന പേരിലുള്ള ഈ ദൗത്യം വഴി ഇതിനകം മലയാളികളടക്കം നിരവധിയാളുകളെ രാജ്യത്ത് എത്തിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ചെലവിലാണ് ഇത്. ഉക്രൈനിലുള്ള ഭാരത പൗരന്മാര്‍ കാല്‍നടയായും അല്ലാതെയും അയല്‍രാജ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലെ എംബസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സഹമന്ത്രിയായ വി. മുരളീധരനും നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.

റഷ്യന്‍-ഉക്രൈന്‍ യുദ്ധത്തില്‍ വളരെ സങ്കീര്‍ണമായ നയതന്ത്ര നിലപാട് സ്വീകരിക്കേണ്ടിവരുന്ന രാജ്യമാണ് ഭാരതം. യുദ്ധത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഉക്രൈനിലെ പ്രത്യക്ഷ ആക്രമണകാരിയായ റഷ്യയെ തള്ളിപ്പറയാന്‍ ഭാരതത്തിനാവില്ല. നമ്മുടെ പ്രതിരോധ താല്‍പര്യം സംരക്ഷിയ്‌ക്കാനായി സുഹൃത് രാജ്യമായ റഷ്യയെ പിണക്കാതിരിക്കുന്നത് ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ചിന്തിക്കുന്ന നയതന്ത്ര വിദഗ്ധരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യം മനസിലാക്കാന്‍ കൂട്ടാക്കാതെ ഭാരതത്തിന്റെ രക്ഷാദൗത്യം വഷളാക്കാനാണ് ചിലര്‍ നോക്കുന്നതെന്ന് പറയാതെവയ്യ. ഇത് എങ്ങനെയെങ്കിലുമൊന്ന് പരാജയപ്പെട്ട് കിട്ടിയാല്‍ മതി എന്നാണ് ഇക്കൂട്ടരുടെ ഉള്ളിലിരിപ്പ്. 20,000-ലേറെ ഭാരത പൗരന്മാരാണ് ഉക്രൈനിലുള്ളത്. ഇവരില്‍ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളുമാണ്. യുദ്ധഭൂമിയില്‍ പലതരം പ്രതിസന്ധികളും വിഷമതകളുമാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. എംബസിയുടെ നിര്‍ദ്ദേശമില്ലാതെ ആരുംതന്നെ അതിര്‍ത്തിയിലേക്ക് നീങ്ങരുതെന്ന അറിയിപ്പ് പലരും അവഗണിച്ചത് പ്രശ്നമായി. പിന്നീട് ഭാരതത്തിന്റെ ദേശീയപതാകയുമായി നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബങ്കറിലും ഉക്രൈനിന്റെ അതിര്‍ത്തിയിലും കഴിയുന്നവരെ ഫോണ്‍ വഴിയും മറ്റും ബന്ധപ്പെട്ട് ആകെ പ്രശ്നമാണെന്നും, സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും മറ്റും വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചത് അപലപനീയമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഭാരതത്തെ വലിച്ചിഴച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വെമ്പല്‍കൊള്ളുന്ന ശക്തികളാണ് ഇതിനു പിന്നില്‍. ഇവരെ നിരാശപ്പെടുത്തിക്കൊണ്ട് ഓപ്പറേഷന്‍ ഗംഗ വിജയകരമായി മുന്നേറുന്നതില്‍ ഓരോ പൗരനും അഭിമാനിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)
India

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.
India

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

India

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.