Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാര്‍ട്ടി ഗ്രാമത്തിലെ പൈശാചികത

പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ഈ പൈശാചിക സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം സിപിഎമ്മുകാരാണ്. ബോംബെറിഞ്ഞയാളും ഏറുകൊണ്ട് കൊല്ലപ്പെട്ടയാളും സിപിഎമ്മുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 06:00 am IST
in Editorial

കണ്ണൂരിലെ തോട്ടടയില്‍ വിവാഹ സംഘത്തിലേക്ക് ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ഒരു യുവാവിന് ജീവന്‍ നഷ്ടമായ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. കല്യാണ വീട്ടില്‍ പാട്ടുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ തലേദിവസമുണ്ടായ വാക്കുതര്‍ക്കത്തിന്റെയും കയ്യാങ്കളിയുടെയും തുടര്‍ച്ചയായാണ് പിറ്റേന്ന് സംഘടിച്ചെത്തിയ വിഭാഗം എതിര്‍ചേരിക്ക് നേരെ ബോംബെറിഞ്ഞത്. ഏറു പിഴച്ച് കൂട്ടത്തിലുള്ളയാളുടെ തല ചിതറിത്തെറിക്കുകയായിരുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ഈ പൈശാചിക സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം സിപിഎമ്മുകാരാണ്. ബോംബെറിഞ്ഞയാളും ഏറുകൊണ്ട് കൊല്ലപ്പെട്ടയാളും സിപിഎമ്മുകാര്‍. കുറ്റം സമ്മതിച്ച ഒന്നാം പ്രതിയുള്‍പ്പെടെ അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളവരും ഒളിവില്‍ പോയിട്ടുള്ളയാളും ഇതേ പാര്‍ട്ടിക്കാര്‍ തന്നെ. ഈ കൊലപാതകത്തെ ബിജെപിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശക്തമായി അപലപിച്ചപ്പോള്‍ സംഭവത്തെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാവാത്തത് ജനങ്ങളെ അമ്പരിപ്പിച്ചിരിക്കുകയാണ്. പതിവുപോലെ ഒറ്റപ്പെട്ട സംഭവമാണിതെന്ന ഭാഷ്യമാണ് സിപിഎം നല്‍കുന്നത്. ഇങ്ങനെ നിസ്സാരവല്‍ക്കരിക്കുന്നത് എന്തുകൊണ്ടാണെന്ന് സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം കണ്ണൂര്‍ ജില്ലയില്‍ പ്രത്യക്ഷപ്പെടുന്നത് ഏതുരൂപത്തിലൊക്കെയാണെന്ന് അറിയാവുന്നവരെ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല.

വ്യക്തികള്‍ തമ്മിലെ വാക്കുതര്‍ക്കത്തിന്റെ ഭാഗമായി സംഭവിച്ചുപോയതാണ് ഈ മരണമെന്ന് കരുതുന്നത് കണ്ണടച്ചിരുട്ടാക്കുന്നതിന് തുല്യമായിരിക്കും. സിപിഎം നിയന്ത്രിക്കുന്ന പാര്‍ട്ടി ഗ്രാമത്തില്‍ അരങ്ങേറിയ ഒരു കൊലപാതകമായിത്തന്നെ ഇതിനെ കാണേണ്ടിയിരിക്കുന്നു. കല്യാണ വീട്ടിലെ വഴക്ക് അതിന് നിമിത്തമായെന്നു മാത്രം. പ്രതികള്‍ തലേദിവസം ബോംബേറ് പരിശീലിച്ചെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ബോംബ് കൈകാര്യം ചെയ്തയാള്‍ സജീവ സിപിഎമ്മുകാരനാണെന്നും ഇയാള്‍ ഒളിവിലാണെന്നും അറിയുമ്പോള്‍ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. സമാനമായ നിരവധി സംഭവങ്ങള്‍ കണ്ണൂരില്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബു നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് പച്ചമനുഷ്യരുടെ ശരീരഭാഗങ്ങള്‍ ചിതറിപ്പോയിട്ടുള്ളതും, മരണപ്പെട്ടിട്ടുള്ളതുമായ എത്രയോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. പലതും പാര്‍ട്ടി ഗ്രാമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി പുറംലോകം അറിയാതെ പോയിട്ടുമുണ്ട്. രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താന്‍ നിര്‍മിച്ചുവച്ചിട്ടുള്ള ബോംബുകള്‍ അപ്രതീക്ഷിതമായി പൊട്ടിയാല്‍ അത് വിഷുവിന് പൊട്ടിക്കാന്‍ വാങ്ങിവച്ച പടക്കമാണെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ ഒരു മടിയും കാണിക്കാത്തവരാണ് സിപിഎം നേതാക്കള്‍. ഇതു സംബന്ധിച്ച പോലീസ് അന്വേഷണങ്ങളും സിപിഎം നേതൃത്വം പറയുന്നതിനപ്പുറം ഒരിഞ്ചുപോലും നീങ്ങില്ല.

തങ്ങള്‍ തീരുമാനിച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍പോലും ബോംബു നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചയാളാണല്ലോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇങ്ങനെ പറഞ്ഞയാള്‍ പിന്നീട് സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയുമായി. അക്രമരാഷ്‌ട്രീയത്തിന്റെ ഭാഗമായി സിപിഎം നിയന്ത്രിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ കുടില്‍ വ്യവസായം പോലെ പടര്‍ന്നിരിക്കുകയാണ് ബോംബു നിര്‍മാണം. വലിയൊരു വിഭാഗം യുവാക്കളെ വിദ്യാഭ്യാസം നിഷേധിച്ച് ചാവേറുകളായി ഇതിനുപയോഗിക്കുകയാണ്.  ജീവിതം മാത്രമല്ല, ജീവനും നഷ്ടമാകുന്ന ഈ നരമേധ രാഷ്‌ട്രീയത്തിന്റെ ബലിയാടുകളായി മാറാനാണ് ഇവരില്‍ പലരുടെയും വിധി. അപ്പോഴും സിപിഎം നേതൃത്വത്തിന് കുറ്റബോധമോ വീണ്ടുവിചാരമോ ഉണ്ടാകാറില്ല. പാര്‍ട്ടി അവരെ രക്തസാക്ഷികളാക്കി മാറ്റും. സിപിഎമ്മിന്റെ ഈ പൈശാചിക രാഷ്‌ട്രീയത്തെ വേണ്ടപോലെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയ്യാറാവാറില്ല. വാര്‍ത്തകള്‍ എഴുതുമ്പോള്‍ പാര്‍ട്ടിയുടെ കാപ്‌സ്യൂള്‍ നിര്‍ദേശങ്ങള്‍ കണക്കിലെടുക്കും. ഒരു യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ തോട്ടട സംഭവത്തെയും വെറും കല്യാണാഭാസമായി ചിത്രീകരിക്കുകയും, ഇത് മറ്റിടങ്ങളിലും പതിവാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന കഥകള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പോലീസ് ഈ പാര്‍ട്ടി ഭാഷ്യത്തില്‍ വീഴാന്‍ പാടില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും, അതില്‍ ഉള്‍പ്പെട്ടവരുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുകൊണ്ടുവരികയും വേണം. നിയമം അതിന്റെ വഴിക്ക് നീങ്ങുകയും, കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം.

Tags: kannurകേസ്വിവാഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

Kerala

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

Kerala

കോളജില്‍ മതവിവേചനവും വിഷുവിന് അവധി നല്‍കിയില്ല, റംസാനും ഈസ്റ്ററിനും ദിവസങ്ങളോളം അവധി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.