Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദത്തിനിടയില്‍ ട്വിറ്റര്‍ പേജുമായി തീവ്രവാദ സംഘടനയായ തെഹ് രീക് ഇ താലിബാന്‍ ഇന്ത്യ; പഷ്തൂണ്‍ സായുധസംഘടനയുടെ ഇന്ത്യന്‍ പതിപ്പ്

ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടയില്‍ തെഹ് രീക് ഇ താലിബാന്‍ ഇന്ത്യ(ടിടി ഐ) എന്ന പുതിയ ഭീകരസംഘടനയുടെ പേജ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഇത് പാകിസ്ഥാന് തലവേദനയായ തെഹ് രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയുടെ ഇന്ത്യന്‍ പതിപ്പാണെന്ന് പറയപ്പെടുന്നു. തെഹ് രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ തന്നെയാണ് തങ്ങളുടെ ഇന്ത്യന്‍ ശാഖ ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 04:13 pm IST
in India

ന്യൂദല്‍ഹി: ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടയില്‍ തെഹ് രീക് ഇ താലിബാന്‍ ഇന്ത്യ(ടിടി ഐ) എന്ന പുതിയ ഭീകരസംഘടനയുടെ പേജ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഇത് പാകിസ്ഥാന് തലവേദനയായ തെഹ് രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയുടെ ഇന്ത്യന്‍ പതിപ്പാണെന്ന് പറയപ്പെടുന്നു. തെഹ് രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ തന്നെയാണ് തങ്ങളുടെ ഇന്ത്യന്‍ ശാഖ ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ടിടി ഐയുടെ ട്വിറ്റര്‍ പേജ് നിരോധിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ട്വിറ്റര്‍ ഈ സംഘടനയുടെ അക്കൗണ്ട് അഡ്മിനെ അറിയിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പൊരുതുന്ന സംഘടനയാണ് ടിടിപി. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന പഷ്തൂണ്‍ വംശജരായ സായുധ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പാണിത്. അല്‍ ക്വെയ്ദയാണ് ടിടിപിയ്‌ക്ക് താത്വിക മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്. അല്‍ ക്വെയ്ദയുമായി അടുത്ത ബന്ധമുണ്ട്. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സായുധ വിദ്യാര്‍ത്ഥി സംഘടനയുടെ മാതൃസംഘടന കൂടിയാണ് ടിടിപി. ടിടിപി നേതാക്കളില്‍ അധികം പേരെയും പാകിസ്ഥാന്‍ സൈന്യം തന്നെയാണ് വകവരുത്തിയിരിക്കുന്നത്. ചില ടിടിപി തീവ്രവാദികള്‍ ഇസ്ലാമിക് സ്റ്റേറ്റിലും ചേര്‍ന്നിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാനില്‍ മാത്രം 3000 മുതല്‍ 4000 വരെ ടിടിപി തീവ്രവാദികളുണ്ട്.

ഏറ്റവുമൊടുവില്‍ പങ്കുവെച്ച ട്വീറ്റില്‍ ടിടി ഐ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ‘ഇന്ത്യയിലെ ഫാസിസ്റ്റ് സര്‍ക്കാരിന് തെഹ് രീക് ഇ താലിബാന്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ബ്ലോക് ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഞങ്ങളുടെ യുദ്ധത്തെ ആര്‍ക്കും തടയാനാവില്ല’- ഇതാണ് ടിടി ഐയുടെ ഒടുവിലത്തെ ട്വിറ്റര്‍ സന്ദേശം.

കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍  ഇന്ത്യയിലെ എമീറിനെ അഥവാ സംഘത്തലവനെ ഉടനെ പ്രഖ്യാപിക്കുമെന്ന് സംഘടന അവകാശപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം മൗലാന അല്‍ ഖുറേഷിയെ ഇന്ത്യയിലെ ആദ്യ എമീറായി അഥവാ സംഘത്തലവനായി തെരഞ്ഞെടുത്തതായി അറിയിച്ച് ട്വീറ്റ് പങ്കുവെച്ചു.  

ഹിജാബിനെ അനുകൂലിച്ചും സംഘടന ഒരു ട്വീറ്റ് നല്‍കിയിരുന്നു: ‘ഹിജാബ് ഹയ ആണ്, ഹയ ഇമാന്‍ ആണ്. ഞങ്ങള്‍ക്ക് മരിക്കാനാവും, എന്നാല്‍ കീഴടങ്ങാനാവില്ല. ഹിജാബ് ധരിച്ച പെണ്‍കുട്ടികളോടൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ‘

മറ്റൊരു ട്വീറ്റില്‍ ടിടി ഐ പറയുന്നത് താലിബാന്‍ എന്ന പേരിന് അഫ്ഗാനിസ്ഥാനിലെയോ പാകിസ്ഥാനിലെയോ താലിബാനുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ്. ‘ഇന്ത്യന്‍ താലിബാന്‍ സൃഷ്ടിക്കപ്പെട്ടത് മുസ്ലിം പണ്ഡിതരാല്‍ ആണ്. അത് ഇന്ത്യയിലും കശ്മീരിലും സമാധാനം സ്ഥാപിക്കാനാണ്. ഇതുവരെ ആയിരക്കണക്കിന് ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലിങ്ങള്‍ ചേര്‍ന്നിട്ടുണ്ട്,’- ‘ട്വീറ്റില്‍ പറയുന്നു.

ഫിബ്രവരി 12ന് ഇറക്കിയ ട്വീറ്റില്‍ ബൈഡനും യുഎസിനും എതിരെ ആഞ്ഞടിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പണം ബൈഡന്‍ മറ്റുള്ളവര്‍ക്ക് നല്‍കി. ഇതിന് പ്രത്യാഘാതമായി സംഘടനയില്‍ നിന്നും ഇന്ത്യയില്‍ ജീവിക്കുന്ന അമേരിക്കക്കാര്‍ക്ക് നല്ല തിരിച്ചടി കിട്ടുമെന്നും പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 700 കോടി ഡോളര്‍ തുക 9-11 തീവ്രവാദി ആക്രമണത്തില്‍ ഇരയായവര്‍ക്ക് അമേരിക്ക പങ്കുവെച്ച് നല്‍കിയെന്നാണ് ടിടി ഐ ആരോപിക്കുന്നത്.

ഫിബ്രവരി 13ന് ബിജാപൂരില്‍ ഒരു പൊലീസ് ഓഫീസറെ കൊന്നുവെന്നും മറ്റൊരു ട്വീറ്റിലൂടെ ടിടി ഐ അവകാശപ്പെട്ടിരുന്നു. ട്വീറ്റിനോടൊപ്പം നല്‍കിയ ഭൂപടത്തില്‍ ബിജാപൂര്‍ അടയാളപ്പെടുത്തിയിട്ടുള്ളത് കര്‍ണ്ണാടകയിലാണ്. എന്നാല്‍ ഒരു സിആര്‍പിഎഫ് ജവാന്‍ നക്‌സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് കര്‍ണ്ണാടകയിലെ ബിജാപൂരിലല്ല, ഛത്തീസ്ഗഡിലെ ബിജാപൂരിലാണ്.

ഈ ട്വിറ്റര്‍ അക്കൗണ്ടിലെ ലൊക്കേഷന്‍ നല്‍കിയിരിക്കുന്നത് ദല്‍ഹി എന്നാണ്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പൊതുവായുള്ള പഷ്‌തോ എന്ന ഭാഷയിലാണ് ലൊക്കേഷന്‍ എഴുതിയിട്ടുള്ളത്.

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംട്വിറ്റര്‍ വിലക്ക്ട്വീറ്റ്Hijabഅക്കൗണ്ട്ഹിജാബ് തര്‍ക്കംjoe bidenഹിജാബ് അവകാശംbidenലോപഷ്തൂണുകള്‍താലിബാന്‍തെഹ് രീക് ഇ താലിബാന്‍ ഇന്ത്യഅഫ്ഗാനിസ്ഥാന്‍തെഹ് രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ട്വിറ്റര്‍റോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.