Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കളങ്കമില്ലാത്ത വിശ്വാസം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

കെ.എന്‍.കെ.നമ്പൂതിരി by കെ.എന്‍.കെ.നമ്പൂതിരി
Feb 9, 2022, 05:00 am IST
in Samskriti

നരസിംഹമൂര്‍ത്തിയുടെ ഭക്തനായ ഒരു മുനിയുണ്ടായിരുന്നു. അദ്ദേഹം സമൂഹത്തില്‍നിന്നും വിട്ട് ഘോരവനത്തില്‍ നരസിംഹമൂര്‍ത്തിയുടെ ദര്‍ശനത്തിനായി തപസ്സു ചെയ്യവേ, ഒരു ദിവസം, ഒരു വേടന്‍ ഒരു മാനിനെ പിന്തുടര്‍ന്ന് ആ വഴി വന്നു. ഘോരവനത്തില്‍ ഒരു മുനി ഇരുന്ന് തപസ്സു ചെയ്യുന്നതു കണ്ട് അത്ഭുതം തോന്നിയ വേടന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് വന്ദിച്ചു.  

കണ്ണുതുറന്ന മുനിയോട് വേടന്‍ ചോദിച്ചു, ”മഹാത്മന്‍, അങ്ങ് ഈ വഴി ഒരു മാന്‍ ഓടിപ്പോകുന്നതു കണ്ടോ?” മുനി പറഞ്ഞു, ”ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നതുകൊണ്ട് കണ്ടില്ല.” വേടനു അപ്പോള്‍ ഒരു കൗതുകം തോന്നി. അയാള്‍ ചോദിച്ചു, ”അങ്ങ് എന്താണ് ഈ കാട്ടില്‍ വീട്ടുകാരെയെല്ലാം വിട്ട് ഒറ്റക്കു വന്നിരിക്കുന്നത്?” വിദ്യാഭ്യാസമില്ലാത്ത വേടനോട് വലിയ കാര്യങ്ങളൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നു കരുതി മുനി ഇങ്ങിനെ പറഞ്ഞു, ”നോക്ക് ഞാനും ഒരു വേടനാണ്. നരസിംഹം എന്ന ഒരു മൃഗം ഈ കാട്ടിലുണ്ട്. അതിനെ പിടിക്കാനായി അതിനെയും ധ്യാനിച്ച് ഇരിക്കുകയാണ്.” മുനി, എന്നിട്ട് ആ മൃഗത്തിന്റെ ഒരു ചിത്രം വാക്കുകള്‍കൊണ്ട് വിവരിച്ചു കൊടുത്തു. മുനിയുടെ വാക്കുകളില്‍ പരിപൂര്‍ണ്ണവിശ്വാസം തോന്നിയ വേടന്‍, ആ മൃഗത്തെ ഏതു വിധേനയും പിടിച്ചു കൊണ്ടുവരാമെന്ന് മുനിക്കു വാക്കു കൊടുത്തു. ആ മൃഗത്തെ പിടിക്കാനുള്ള ദൃഢനിശ്ചയത്തോടെ, വേടന്‍ കുന്നുകളും ഗുഹകളും വനാന്തര്‍ഭാഗങ്ങളും എന്നു വേണ്ട എല്ലായിടവും അരിച്ചു പെറുക്കി അന്വേഷിച്ചു. പക്ഷേ ഫലമണ്ടായില്ല. അയാളുടെ മനസ്സില്‍ സദാ സമയവും ആ മൃഗത്തിന്റെ ചിത്രമായിരുന്നു. ഊണും ഉറക്കവുമില്ലാതെ അയാള്‍ നരസിംഹമെന്ന മൃഗത്തെ അന്വേഷിച്ചു നടന്നു. എന്നിട്ടും കിട്ടാതെ വന്നപ്പോള്‍ നിരാശയിലാണ്ട അയാള്‍, അവസാന പ്രാത്ഥനയോടെ ജീവിതം അവസാനിപ്പിക്കാന്‍ നിശ്ചയിച്ചു.  

ആത്മഹത്യയുടെ വക്കിലെത്തിയ അയാളുടെ മുന്നില്‍. പെട്ടെന്ന്, ആ അസാധാരണ മൃഗം പ്രത്യക്ഷപ്പെട്ടു. തപസ്സുകൊണ്ടുപോലും കാണാനാവാത്ത പ്രപഞ്ചാധിനാഥനായ ഈശ്വരന്‍, ആ നിഷ്‌ക്കളങ്കനായ വേടന്റെ മുന്നില്‍ പ്രത്യക്ഷമായി. വേടന്‍ ആ മൃഗത്തെ ബന്ധനസ്ഥനാക്കി മുനിയുടെ മുന്നിലെത്തിച്ചു. മൃഗത്തിനെ കിട്ടിയ വിവരം അയാള്‍ മുനിയെ നിറഞ്ഞ സന്തോഷത്തോടെ അറിയിച്ചു. മുനി നോക്കിയപ്പോള്‍ വായുവില്‍ ഒരു കയറിന്റെ കെട്ടുമാത്രമേ കണ്ടുള്ളൂ. അതിന്റെ മറ്റേ ഭാഗം വേടന്റെ കയ്യിലുമുണ്ടായിരുന്നു. അപ്പോഴേക്കും ആകാശം മുഴങ്ങുമാറ് ഒരശരീരി കേട്ടു, ”അല്ലയോ മുനി,  ഈ അറിവു കുറഞ്ഞവനും, ഒരു ഗുരുവിന്റെ ഉപദേശംപോലും ലഭിക്കാത്തവനും, ധ്യാന ജപാദികള്‍ അറിയാത്തവനുമായ ഈ വേടനെ വിലകുറഞ്ഞവനായി അങ്ങു കണ്ടു. അങ്ങയുടെ ധ്യാനത്തേക്കാളും ജപത്തേക്കാളും വലുതാണ് അയാളുടെ വിശ്വാസം. അതുകൊണ്ടാണ് അയാള്‍ക്കു എന്നെ കാണാന്‍ കഴിഞ്ഞതും അങ്ങേക്കു കാണാന്‍ കഴിയാത്തതും. ഈശ്വരാന്വേഷണത്തിന്, വിശ്വാസവും, സരളതയും നിസ്വാര്‍ത്ഥതയുമാണ് വേണ്ടതെന്ന് മുനിക്കു മനസ്സിലായി.    

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.