Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയും അമ്മയുമായ ഈശ്വരന്‍

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 06:00 am IST
in Samskriti

ഡോ. പി.പി. സൗഹൃദന്‍

കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ പ്രതിധ്വനിക്കുന്ന ഏറ്റവും ലളിതമായ ഭഗവതീസ്തുതിയായ ”അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ’ എന്ന മന്ത്രത്തില്‍ തന്നെ ദേവിയും നാരായണനും തമ്മിലുള്ള അഭേദ്യമായ ചൈതന്യബന്ധം സുസ്പഷ്ടമാണ്. സ്ത്രീലിംഗസംബോധന, പുല്ലിംഗ നാമത്തില്‍ പൂര്‍ണമാകുന്ന വിസ്മയംചതുര്‍വേദവുമായി കൈകോര്‍ക്കുന്ന മഹാവാക്യങ്ങളായ ‘അഹം ബ്രഹ്മാസ്മി’, ‘തത്ത്വമസി’ ”അയമാത്മാ ബ്രഹ്മ’, ‘പ്രജ്ഞാനം ബ്രഹ്മ, സര്‍വം ഖല്വിദം ബ്രഹ്മ’ എല്ലാറ്റിനും ഏതാണ്ട് ഒരേ അര്‍ഥമാണ്. അവ യഥാക്രമം, ‘ഞാന്‍ ബ്രഹ്മമാകുന്നു; ‘നീ ബ്രഹ്മമാകുന്നു;’ഈ ജീവാത്മാവ് ബ്രഹ്മമാണ്’, പ്രജ്ഞാനം’ (ആത്യന്തികമായ അറിവ്) ബ്രഹ്മമാണ്, ഇവിടെ കാണുന്നത് എല്ലാം ബ്രഹ്മമാണ് എന്നിങ്ങനെ അര്‍ത്ഥമാക്കുന്നു. ഈ വാക്യങ്ങളെല്ലാം പറയുന്നത് ജീവാത്മാവ് അഥവാ വ്യക്തിഗതമായ ആത്മാവ് (കിറശ്ശറൗമഹ ടീൗഹ)  വിശ്വവ്യാപകമായ പരബ്രഹ്മത്തിന്റെ (ടൗുൃലാല ടീൗഹ) അംശമോ പ്രതിഫലനമോ ആണെന്നാണ്.

”ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണുഃ

ഗുരുര്‍ ദേവോ മഹേശ്വരഃ

ഗുരുര്‍സാക്ഷാത് പരബ്രഹ്മഃ  

തസ്‌മൈ ശ്രീ ഗുരവേ നമഃ

(പരമഗുരു പരബ്രഹ്മമാണ്. അത് തന്നെയാണ് വിഷ്ണുവും പരമ ശിവനും. അതിനാല്‍ ഗുരുവിനു നമസ്‌കാരം)

ഗുരുകൃപ നേടിയാലേ ഈശ്വരകൃപ ലഭിക്കൂ. ഗുരു (ുൃലരലുീേൃ), ദൈവം (ഏീറ), ധര്‍മം (ൃശഴവലേീൗിലെ)ൈ എന്നിവയുടെ യഥാര്‍ഥ അര്‍ഥവും നാനാര്‍ഥവും നാം എപ്പോഴും അന്വേഷിക്കണം. ‘ഗുരു’ ആചാര്യനും അജ്ഞാനമാകുന്ന ഇരുട്ടകറ്റുന്നവനുമാണ്. ദൈവം(ഏീറ) ഒരു പ്രതിഭാസം (ുവലിീാലിീി) ആണ്, ദേവന്‍, ഈശ്വരന്‍ എന്ന അര്‍ഥങ്ങള്‍ക്കപ്പുറം – ഊര്‍ജവും ചൈതന്യവും സങ്കല്പവും അദൃശ്യവും ദൃശ്യവുമായ ശക്തിയാണത്. ‘ധര്‍മത്തെ സദാചാരതത്ത്വസംഹിത’ എന്നു പറയാം. അതില്‍ നീതി, നിയമവ്യവസ്ഥ, കീഴ്‌വഴക്കം, കര്‍ത്തവ്യം എല്ലാം ഉള്‍പ്പെടുന്നു.  

യതോ ധര്‍മസ്തതോ ജയഃ’ (എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ട് എന്ന വ്യാസമുദ്രാവാക്യം, മഹാഭാരതം എന്ന ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസത്തിന്റെ ആത്മസത്തയാണ്.

ഒരു ധാര്‍മിക ജീവിതം നയിച്ച്, രാഷ്‌ട്രത്തോടുള്ള കടമ നിറവേറ്റി, ആയിരത്താണ്ടുകളുടെ വേദോപനിഷത്ത് സംസ്‌കാരത്തിന്റെ സനാതന പാരമ്പര്യമുള്ള ഈ ആര്‍ഷ ഭാരതത്തിന് ആധുനിക ശാസ്ത്രത്തിന്റെ തേജസ് ആര്‍ജിച്ച് നവധന്യമായ ഒരു വ്യക്തിത്വം സാക്ഷാത്ക്കരിക്കാന്‍ യുവാക്കള്‍ക്ക് ലളിതാസഹസ്രനാമം ഒരു പ്രചോദനമാകട്ടെ.

തമിഴിലെ  ദശവചസ്സുകള്‍ നോക്കുക; അന്‍പേ ശിവം (സ്‌നേഹമാണ് ഈശ്വരന്‍), അന്‍പാക പേശു (സ്‌നേഹമായി പറയുക), ഇനിമയാക പേശു (മധുരമായി പറയുക), ഉണ്‍മയേ പേശു (സത്യം പറയുക), നന്‍മെയേ പേശു (നന്മയോടെ പറയുക), മെതുവാക പേശു (ശാന്തമായി പറയുക), ചിന്തിത്തു പേശു (ചിന്തിച്ചു പറയുക), സമയമറിനു പേശു (സമയമറിഞ്ഞു പറയുക), സഭയറിന്തു പേശു (സഭയറിഞ്ഞു പറയുക), പേശാതിരുന്തും പഴകു (മൗനവും ശീലിക്കുക). ഈ ദശവചസ്സുകളുടെ തേജസ് ആര്‍ജിക്കാന്‍ നമ്മുടെ സഹസ്രനാമങ്ങളേതും പര്യാപ്തമാണ്.

മഹാഭാരതയുദ്ധകാലത്ത് ശരശയ്യയില്‍ കിടന്ന ഭീഷ്മപിതാമഹനില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ ധര്‍മപുത്രരെ ഭഗവാന്‍ കൃഷ്ണന്‍ പ്രേരിപ്പിക്കുന്നു. ശ്രീകൃഷ്ണസ്തുതിയായും ധര്‍മപുത്രര്‍ക്ക് ദിനവും ചൊല്ലാനുള്ള സ്‌തോത്രമായും ഭീഷ്മര്‍ വിഷ്ണുസഹസ്രനാമം ചൊല്ലി. അത് നകുലന്‍ പിന്നീട് ഓര്‍മ്മയില്‍ നിന്നെടുത്ത്  രേഖയാക്കി.

ഈശ്വരന്‍ ഒരേസമയം പ്രകൃതിയും അമ്മയുമാണ്. വിഷ്ണുസഹസ്രനാമത്തിലെ ‘വൃക്ഷായ നമഃ’ (556), കൃഷ്ണനെ വൃക്ഷമായി സങ്കല്പിച്ച് നമസ്‌കാരം. കൃഷ്ണന്‍ മരപ്രഭുവും അമരപ്രഭുവും ആണെന്ന് ”നാരായണ ഭട്ടതിരിയോട് ഭക്തനായ പൂന്താനത്തെ രക്ഷിക്കാന്‍ ഗുരുവായുപുരേശന്‍ പറഞ്ഞത് നമുക്കോര്‍ക്കാം.  

(തുടരും)

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.