Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് 42 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പത്രം

2020 മേയില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറി ചൈനീസ് സേന തുടക്കമിട്ട സംഘര്‍ഷം ജൂണ്‍ 15നു രാത്രിയാണു രക്തച്ചൊരിച്ചിലില്‍ കലാശിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 09:57 am IST
in Defence

ന്യൂഡല്‍ഹി:  ലഡാക്കിലെ ഗല്‍വാനില്‍  ഇന്ത്യയുമായുള്ള  ഏറ്റുമുട്ടലില്‍ കുറഞ്ഞത് 42 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി  ഓസ്‌ട്രേലിയന്‍ പത്രം. നാലു പേര്‍മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ചൈന  പരസ്യമായി പറയുന്നത്. ഏറ്റുമുട്ടലില്‍ ചൈന അവകാശപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ സൈനികര്‍ മരിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പത്രമായ ‘ക്ലാക്‌സന്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് പിന്‍വാങ്ങിയ 39 ചൈനീസ് സൈനികര്‍ ഗല്‍വാന്‍ നദി കടക്കുന്നതിനിടെ മരിച്ചതായാണു റിപ്പോര്‍ട്ട്. നദിയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒഴുക്കില്‍പെട്ടും തണുപ്പേറ്റുമായിരുന്നു മരണം.  

2020 മേയില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറി ചൈനീസ് സേന തുടക്കമിട്ട സംഘര്‍ഷം ജൂണ്‍ 15നു രാത്രിയാണു രക്തച്ചൊരിച്ചിലില്‍ കലാശിച്ചത്. ഏറ്റുമുട്ടലില്‍ കേണല്‍ സന്തോഷ് ബാബു അടക്കം 20 ഇന്ത്യന്‍ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു. ചൈനയുടെ 4 സൈനികര്‍ മരിച്ചതായാണ് 8 മാസത്തിനു ശേഷം അവര്‍ ഔദ്യോഗികമായി അറിയിച്ചത്.

ചൈന സ്ഥിരീകരിച്ച നാല് സൈനികരില്‍ ഒരാള്‍ മാത്രമാണ്  മുങ്ങി മരിച്ചത്.  ജൂനിയര്‍ സര്‍ജന്റ് വാങ് ഷുറാന്‍. മറ്റ് മൂന്ന്, പിഎല്‍എ ബറ്റാലിയന്‍ കമാന്‍ഡര്‍ മേജര്‍ ചെന്‍ ഹോങ്ജുന്‍, െ്രെപവറ്റ് ചെന്‍ സിയാങ്‌ഗ്രോംഗ്, ജൂനിയര്‍ സര്‍ജന്റ് സിയാവോ സിയുവാന്‍,   എന്നിവരെ ഇന്ത്യന്‍ സൈന്യം വധിച്ചതായാണ് ചൈന പറഞ്ഞത്. എന്നാല്‍ വാങ് ഷുറാന്‍ ഉള്‍പ്പെടെ 39 പേര്‍ നദിയില്‍ മുങ്ങി മരിച്ചതായാണ്  ക്ലാക്‌സന്‍  പത്രം പറയുന്നത്.

അതിര്‍ത്തി മേഖലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍, ചൈനീസ് ബ്ലോഗര്‍മാര്‍ എന്നിവരില്‍നിന്നുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ച് ഒരു വര്‍ഷത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്ലാക്‌സന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.  

റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.

ജൂണ്‍ 15 ന് നടന്ന മാരകമായ യുദ്ധം ഒരു താല്‍ക്കാലിക പാലത്തിന് മുകളിലാണ് ആരംഭിച്ചത്.  മൂന്ന് ആഴ്ച മുമ്പ് മെയ് 22 ന് ഇന്ത്യന്‍ സൈനികര്‍ ഗാല്‍വന്‍ നദിയുടെ അരുവിക്ക് കുറുകെ സ്ഥാപിച്ച പാലമാണത്

വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍  അതിര്‍ത്തിയില്‍ ഒരു ‘ബഫര്‍ സോണ്‍’ സ്ഥാപിക്കാന്‍ ഇന്ത്യന്‍, ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ അടുത്തിടെ സമ്മതിച്ചിരുന്നു. പരസ്പര ഉടമ്പടി ലംഘിച്ച് ചൈന ഈ ബഫര്‍ സോണില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും  2020 ഏപ്രില്‍ മുതല്‍ ബഫര്‍ സോണിനുള്ളില്‍ പട്രോളിംഗ് പരിധി വിപുലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സോണിനുള്ളില്‍ ചൈന ‘നിയമവിരുദ്ധമായ അടിസ്ഥാന സൗകര്യങ്ങള്‍’ നിര്‍മ്മിക്കുകയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച്  പറഞ്ഞിട്ടും ടെന്റുകള്‍ സ്ഥാപിക്കുന്നതും കുഴികള്‍ സൃഷ്ടിക്കുന്നതും ഉള്‍പ്പെടെ കനത്ത യന്ത്രസാമഗ്രികള്‍ പ്രദേശത്തേക്ക് നീക്കി

മെയ് 22 ന് ബീഹാറിലെ 16ആം റെജിമെന്റ് കമാന്‍ഡര്‍ കേണല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സൈനികരെ പോകുന്നതിനായി ഗാല്‍വന്‍ നദിയുടെ ഒരു അരുവിക്ക് മുകളിലൂടെ താല്‍ക്കാലിക നടപ്പാത പാലം പണിതു. ഇന്ത്യന്‍ സൈനികര്‍ ഒരു താല്‍ക്കാലിക പാലം നിര്‍മ്മിച്ചത് ചൈനയുടെ ശക്തമായ എതിര്‍പ്പിന് കാരണമായി . ചൈനീസ് സൈനികര്‍ പാലം പൊളിക്കാന്‍ വന്നു. ഏകദേശം ഇന്ത്യന്‍ 100 സൈനികര്‍ അതിനെ പ്രതിരോധിക്കാന്‍ എത്തി. തുടര്‍ന്ന് ‘ബഫര്‍ സോണ്‍ ലൈന്‍ കടന്ന എല്ലാവരേയും പിന്‍വലിക്കാനും’ ‘രേഖ കടന്ന എല്ലാ സൗകര്യങ്ങളും പൊളിക്കാനും’ ഇരുവശത്തുമുള്ള ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.എന്നാല്‍ കരാര്‍ പാലിക്കുന്നതില്‍ ചൈന പരാജയപ്പെട്ടു. വാഗ്ദാനം പാലിച്ചില്ലന്നുമാത്രമല്ല കൂടാതെ സമ്മതിച്ചതുപോലെ സ്വന്തം അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുപകരം, ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ച താല്‍ക്കാലിക പാലം രഹസ്യമായി പൊളിക്കുകയുംു ചെയ്ത

ചൈനീസ് സേനയെ നയിച്ചത് കേണല്‍ ക്വി ഫാബാവോ ആയിരുന്നു.

2020 ജൂണ്‍ 15ന്, കേണല്‍ സന്തോഷ് ബാബു തന്റെ സൈനികരുമായി രാത്രിയില്‍ ഗാല്‍വന്‍ താഴ്‌വരയിലെ തര്‍ക്ക പ്രദേശത്തേക്ക് പോയി. അവിടെ 150 ഓളം സൈനികര്‍ക്കൊപ്പം കേണല്‍ ക്വി ഫാബാവോ  ഉണ്ടായിരുന്നു. പശ്‌നം ചര്‍ച്ച ചെയ്യുന്നതിനുപകരം, ഒരു യുദ്ധത്തിന് തയ്യാറാകാന്‍  ഫാബാവോ തന്റെ സൈനികരോട് ഉത്തരവിട്ടു.’കേണല്‍ ഫാബാവോ ആക്രമിച്ച നിമിഷം തന്നെ ഇന്ത്യന്‍ സൈന്യം അദ്ദേഹത്തെ ഉപരോധിച്ചു.

‘അദ്ദേഹത്തെ രക്ഷിക്കാന്‍, ബറ്റാലിയന്‍ കമാന്‍ഡര്‍ ചെന്‍ ഹോങ്ജുനും സൈനികന്‍ ചെന്‍ സിയാങ്‌ഗ്രോങ്ങും ഇന്ത്യന്‍ സൈന്യത്തിന്റെ വലയത്തില്‍ പ്രവേശിച്ചു. സ്റ്റീല്‍ പൈപ്പുകളും വടികളും കല്ലുകളും ഉപയോഗിച്ച് അവരുടെ കമാന്‍ഡര്‍ക്ക് രക്ഷപ്പെടാന്‍ മറയുണ്ടാക്കാന്‍ തുടങ്ങി. ഇന്ത്യയുടെ കേണല്‍ സന്തോഷ് ബാബു പോരാട്ടത്തില്‍ കൊല്ലപ്പെട്ടു.

‘കേണല്‍ ഫാബാവോ രംഗം വിട്ടതിനുശേഷം’, ‘മേജര്‍ ചെന്‍ ഹോങ്‌റൂണ്‍, ജൂനിയര്‍ സാര്‍ജന്റ് സിയാവോ സിയാന്‍, െ്രെപവറ്റ് ചെന്‍ സിയാന്റോംഗ് എന്നിവരുടെ മൃതദേഹങ്ങള്‍ വീക്ഷിക്കുമ്പോള്‍’ ചൈനീസ്, സൈനികര്‍ പരിഭ്രാന്തരായി . ഇരുട്ടില്‍ നദിയിലെ മഞ്ഞുമൂടിയ വെള്ളം കടക്കാന്‍ അവര്‍ തീരുമാനിച്ചു. സൈനികര്‍ക്ക് വാട്ടര്‍ പാന്റ് ധരിക്കാന്‍ പോലും സമയമില്ല. നദി പൊടുന്നനെ ഉയര്‍ന്നു, പരിക്കേറ്റ സൈനികര്‍ വഴുതി വീഴുകയുംതാഴേക്ക് ഒഴുകുകയും ചെയ്തു.വാങ്ങിനൊപ്പം കുറഞ്ഞത് 38 പിഎല്‍എ സൈനികരും അന്ന് രാത്രി ഒലിച്ചുപോയി.സംഭവത്തിന് ശേഷം, സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം ഷിക്വാന്‍ഹെ രക്തസാക്ഷി സെമിത്തേരിയിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ പ്രാദേശിക പട്ടണങ്ങളില്‍ പ്രാദേശിക ചടങ്ങുകള്‍ നടത്തി,’  

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംGalwan Valleyകേണല്‍ സന്തോഷ് ബാബു'ക്ലാക്‌സന്‍'കേണല്‍ ക്വി ഫാബാവോ'ബഫര്‍ സോണ്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

India

ഇന്ത്യ-ചൈന ബന്ധം സാധാരണമാകാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും അനിവാര്യമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍
India

കടന്നു കയറിയ ചൈനക്കാരെ കടന്നാക്രമിച്ച് ഇന്ത്യന്‍ സൈനികര്‍; ഗല്‍വാനിലെ ജീവത്യാഗത്തിന് മൂന്നു വയസ്

രേഖാസിങ്ങിനെ മെഡല്‍ അണിയിക്കുന്നു.; ലഡാക്കില്‍ കൊല്ലപ്പെട്ട ഭര്‍ത്താവ് ദീപക് സിങ്ങ്
India

വീരാംഗന….ഗാല്‍വനിലെ ധീര ബലിദാനി പരംവീര്‍ചക്ര നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖ സിങ്ങ് സൈന്യത്തിലേക്ക്

India

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മികച്ചതാകണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച രാജ്നാഥ് സിങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.