Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആരോഗ്യമേഖല ഐസിയുവിലേക്ക്

അസാധാരണകാലത്ത് അസാധാരണമായ ഉള്‍ക്കാഴ്ചയും പ്രാഗത്ഭ്യവും പ്രകടിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മഹാമാരി അവസാനമില്ലാതെ പടരുമ്പോള്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഈ രംഗത്തെക്കുറിച്ച് ശരിയായ അറിവും അനുഭവസമ്പത്തുമുള്ള ആളുകളില്‍നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 06:00 am IST
in Editorial

അധികാരത്തുടര്‍ച്ച ലഭിച്ച ഇടതു സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്‌ക്കു തന്നെ ഗുരുതരമായ രോഗം ബാധിച്ചിരിക്കുകയാണ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാവാത്തതും, ഐസിയുവിന്റെയും വെന്റിലേറ്ററിന്റെയും സൗകര്യം ലഭിക്കുന്നതിനായി രോഗികളുടെ ബന്ധുക്കള്‍ക്ക് നെട്ടോട്ടമോടേണ്ടിവരുന്നതും സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നു. കൊവിഡ് രോഗികളുമായി ചെല്ലുന്നവരോട് മനുഷ്യത്വരഹിതമായാണ് പല ആശുപത്രി അധികൃതരും പെരുമാറുന്നത്. കൊവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകളും പരിചരിക്കാന്‍ ആളുകളും വേണ്ടിവരുമെന്നതിനാല്‍ ചെലവ് വര്‍ധിക്കുമെന്നാണ് ആശുപത്രിക്കാര്‍ പറയുന്നത്. കൊവിഡ് രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ മടിക്കുന്നതിനു പുറമെ ഇവരെ ചികിത്സിക്കുന്ന ആശുപത്രികളിലേക്ക് മറ്റ് രോഗികള്‍ വരില്ലെന്ന കാരണവും മുന്നോട്ടുവയ്‌ക്കുന്നു. ഇതുമൂലം യഥാസമയം ചികിത്സ കിട്ടാതെ കൊവിഡ് രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാവുന്ന സ്ഥിതിയാണുള്ളത്. കൊവിഡ് സ്ഥിതിവിശേഷം നേരിടാനും  

ചികിത്സ ലഭ്യമാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ജാഗ്രത പോര്‍ട്ടല്‍, ദിശ ഹെല്‍പ്പ് ലൈന്‍ എന്നിവ അവതാളത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആവശ്യത്തിന് എന്‍-95 മാസ്‌ക് ഇല്ല എന്നതുതന്നെ എത്ര പരിതാപകരമാണ്. കൊവിഡ് മൂലം മരിക്കുന്നവരുടെ ലിസ്റ്റിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പ് നിസ്സംഗത പുലര്‍ത്തുന്നു.

കൊവിഡ് കാലത്തെ ആശുപത്രി സംവിധാനങ്ങളുടെ അപര്യാപ്തതകളും വീഴ്ചകളും ആരോഗ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തെളിയിക്കുന്നുണ്ട്. തന്റെ വകുപ്പ് വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലയാകുന്ന മന്ത്രിയുടെ പ്രവൃത്തി ഇതിന് കടകവിരുദ്ധമാണെന്ന് പറയാതെ വയ്യ. കൊവിഡ് രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടാതെ വന്നപ്പോള്‍ രാത്രിയില്‍ മന്ത്രിയെ വിളിച്ചിട്ടും പ്രതികരിക്കാതിരുന്ന ദുരനുഭവം കഴിഞ്ഞ ദിവസം ഒരാള്‍ ഫേസ്ബുക്കില്‍ പങ്കുവയ്‌ക്കുകയുണ്ടായി. മറ്റൊരു മന്ത്രിയുടെ ഇടപെടലിലൂടെയാണ് രോഗിക്ക് ചികിത്സ ലഭിച്ചത്. അവശയായ ഒരു രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടാന്‍ മന്ത്രിമാരുടെ ശിപാര്‍ശ വേണമെന്നു വരുന്നതു തന്നെ ഒരു സംവിധാനത്തിന്റെ തകര്‍ച്ചയല്ലേ കാണിക്കുന്നത്? ഉന്നതങ്ങളില്‍ ബന്ധവും പിടിപാടുമില്ലാത്ത എത്ര സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു കാണും, ജീവന്‍ നഷ്ടപ്പെട്ടു കാണും എന്നൊക്കെ ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. അധികാരത്തിന്റെ ശീതളഛായയില്‍ കഴിഞ്ഞുകൂടിയാല്‍  പോരാ, സ്വന്തം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും കഴിയണം. ഇതിനുവേണ്ടത് ആത്മാര്‍ത്ഥതയും താല്‍പര്യവുമാണ്. കാര്യപ്രാപ്തിയില്ലെങ്കില്‍ അത് സ്വയം വളര്‍ത്തിയെടുക്കണം. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കണം. തിരുത്തേണ്ടത് തിരുത്താനുള്ള ആര്‍ജവം കാണിക്കണം. ലോട്ടറി അടിച്ചതുപോലെ എംഎല്‍എ സ്ഥാനവും ബംബറടിച്ചതുപോലെ മന്ത്രി പദവിയും ലഭിച്ചവര്‍ക്ക് ഇതിനൊന്നും മനസ്സും നേരവുമുണ്ടാവില്ല. പല കാര്യങ്ങളിലും മുന്‍ഗാമിയായ ശൈലജയെ അനുകരിക്കുന്നതാണ് വീണാ ജോര്‍ജില്‍ കണ്ടുവരുന്നത്. ഇതു മാറ്റി സ്വന്തം നിലയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങണം.

അസാധാരണകാലത്ത് അസാധാരണമായ ഉള്‍ക്കാഴ്ചയും പ്രാഗത്ഭ്യവും പ്രകടിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മഹാമാരി അവസാനമില്ലാതെ പടരുമ്പോള്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഈ രംഗത്തെക്കുറിച്ച് ശരിയായ അറിവും അനുഭവസമ്പത്തുമുള്ള ആളുകളില്‍നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയണം. പൊതുതാല്‍പര്യത്തിന് വഴങ്ങാത്തവരെ നേരിടണം. അതിനാണ് അധികാരം. കൊവിഡിനെ നേരിടുന്ന കേരളത്തില്‍ ഇതൊന്നും കാണുന്നില്ല. ഈ മഹാമാരിയുടെ മൂന്നാംതരംഗത്തെ രാജ്യം വിജയകരമായി അഭിമുഖീകരിക്കുമ്പോള്‍ കേരളം വളരെ പിന്നിലാണ്. മൂന്നാം തരംഗത്തില്‍ രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായിട്ടുള്ളത് കേരളത്തിലാണെന്നത് മറച്ചുവയ്‌ക്കാന്‍ കഴിയില്ല. രോഗബാധിതരുടെ എണ്ണം ഇരട്ടിയായ കാലയളവില്‍ മഹാരാഷ്‌ട്രയില്‍പ്പോലും കേരളത്തിലേതിനെക്കാള്‍ മരണസംഖ്യ കുറവാണ്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ് എന്നൊക്കെയുള്ള രാഷ്‌ട്രീയപ്രേരിതമായ അവകാശവാദങ്ങളില്‍നിന്ന് മോചനം നേടി ആരോഗ്യമേഖലയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കേരളത്തിലെ ഭരണാധികാരികള്‍ ഇറങ്ങി വരേണ്ടിയിരിക്കുന്നു. കൊവിഡിനെ നേരിടാന്‍ ആരോഗ്യ-ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണമായും സമയബന്ധിതമായും ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകണം. മഹാമാരിക്കാലത്ത് മനുഷ്യരുടെ ജീവന്‍ ഡോക്ടര്‍മാരുടെ കയ്യില്‍ മാത്രമല്ല ഇരിക്കുന്നത്. ഭരണാധികാരികളുടെ കാര്യക്ഷമതയിലുമാണ്.

Tags: keralaകേരള സര്‍ക്കാര്‍healthcovidOmicron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.