Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ മാറി നല്‍കി; തിരിച്ചറിഞ്ഞത് സംസ്‌കാരം കഴിഞ്ഞ ശേഷം, രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് സസ്‌പെൻഷൻ

ചിതാഭസ്മമെങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ നിലപാടെടുത്തു. സഹദേവന്റെ വീട്ടുകാര്‍ ഇത് അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവന്റെ വീട്ടിലെത്തി സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 10:12 am IST
in Thrissur

തൃശ്ശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതില്‍ ഗുരുതര വീഴ്ച.  കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. ചേറ്റുവ സ്വദേശി മുത്തണ്ടാശേരി സഹദേവന്റെയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റെയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. സഹദേഹന്റെ (89) മൃതദേഹത്തിന് പകരം ഇയാളുടെ ബന്ധുക്കള്‍ക്ക് ആളു മാറി സെബാസ്റ്റ്യന്റെ (58) മൃതദേഹം നല്‍കുകയായിരുന്നു. സംസ്‌കാരത്തിന് ശേഷമാണ് മൃതദേഹം മാറിയ കാര്യം തിരിച്ചറിഞ്ഞത്.

മൃതദേഹങ്ങള്‍ മാറി നല്‍കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍മാരായ അബ്ദുള്‍ഖാദര്‍, ജിഷ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.  

ഇന്നലെ പുലര്‍ച്ചെ 5.30നാണ് സെബാസ്റ്റ്യനും സഹദേവനും മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഹദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് ഉച്ചയ്‌ക്ക് 12ന് വിട്ടുകൊടുത്തു. തുടര്‍ന്ന് സഹദേവനാണെന്ന് കരുതി സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മൃതദേഹം ഹൈന്ദവാചാര പ്രകാരം ദഹിപ്പിച്ചു. മോര്‍ച്ചറിയിലെ 305-ാം നമ്പറുള്ള റാക്കിലായിരുന്നു സഹദേവന്റെ മൃതദേഹം. എന്നാല്‍ 310-ാം നമ്പര്‍ റാക്കിലെ സെബാസ്റ്റ്യന്റെ മൃതദേഹം മാറി നല്‍കുകയായിരുന്നു.  

 ടോക്കണ്‍ പ്രകാരം ഉച്ചതിരിഞ്ഞ് മൂന്നിന് രണ്ടാമത് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ സെബാസ്റ്റ്യന്റെ ബന്ധുക്കളാണ് മൃതദേഹങ്ങള്‍ മാറിപ്പോയെന്ന വിവരം കണ്ടെത്തിയത്. ഇതോടെ ആശുപത്രി സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും സെബാസ്റ്റ്യന്റെ ബന്ധുക്കളും സഹദേവന്റെ വീട്ടിലേക്കെത്തി. ഏങ്ങണ്ടിയൂരില്‍ പഞ്ചായത്ത് ക്രിമിറ്റോറിയത്തിലായിരുന്നു സംസ്‌കാരം. ഇവിടെയെത്തുമ്പോഴേക്കും ചിതയ്‌ക്ക് തീ കൊളുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയത് സംഘര്‍ഷാവസ്ഥക്കിടയാക്കി.  

 ഏറെ നേരത്തേ വാക്കുതര്‍ക്കത്തിനിടയില്‍ ചിതാഭസ്മമെങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ നിലപാടെടുത്തു. സഹദേവന്റെ വീട്ടുകാര്‍ ഇത് അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവന്റെ വീട്ടിലെത്തി സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി. മൃതദേഹം മാറി നല്‍കിയെന്ന് വ്യക്തമായതോടെ സഹദേവന്റെ മൃതദേഹം ഇയാളുടെ ബന്ധുക്കള്‍ക്ക് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ പിന്നീട് വിട്ടു നല്‍കി. വൈകിട്ടോടെ മെഡിക്കല്‍ കോളേജിലെത്തി സഹദേവന്റെ മൃതദേഹം ചേറ്റുവയിലേക്ക് ഇയാളുടെ ബന്ധുക്കള്‍ കൊണ്ടു പോയി.

Tags: ThrissurMedical Collegeകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.