Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെറ്റുകള്‍ തിരുത്തി കരുത്തോടെ മുന്നോട്ട്

നിരാശാജനകമായ ഈ ദുഃസ്ഥിതിക്ക് മാറ്റം വരണമെന്ന ജനങ്ങളുടെ അഭിവാഞ്ഛയാണ് 2014 ലെ ഭരണമാറ്റത്തില്‍ പ്രതിഫലിച്ചതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും. പിന്നീടുണ്ടായത് മൗലികവും നാടകീയവുമായ മാറ്റങ്ങളാണ്. ഭരണതലത്തിലെ അഴിമതികള്‍ക്ക് വലിയ തോതില്‍ അന്ത്യം കുറിക്കാന്‍ കഴിഞ്ഞു. ജനക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ സുതാര്യതയോടെ നടപ്പാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 06:00 am IST
in Editorial

ഭാരതം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായതിന്റെ എഴുപത്തിമൂന്നാം വാര്‍ഷികമാണ് ഇന്ന്. ഭരണഘടന നിലവില്‍ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ നിര്‍മാണ സഭ ഭരണഘടന അംഗീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് അത് പ്രാബല്യത്തിലായത്. 1950 ജനുവരി 26 ആയിരുന്നു  ആ സുദിനം. അന്നു മുതല്‍ നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചുവരികയാണ്. രാജ്യതലസ്ഥാനത്തെ രാജ്പഥില്‍നിന്ന് ആരംഭിച്ച് ഇന്ത്യാ ഗേറ്റില്‍ അവസാനിക്കുന്ന സൈനിക പരേഡാണ് റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും പ്രധാന പരിപാടി. സര്‍വ സൈന്യാധിപന്‍ രാഷ്‌ട്രപതി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ തുടക്കം കുറിക്കുന്ന പരേഡില്‍ രാഷ്‌ട്രത്തിന്റെ സൈനികമായ കരുത്തും, സാംസ്‌കാരിക പൈതൃകത്തിന്റെ വൈവിധ്യവും ഏകത്വവും ഒരേപോലെ പ്രകടമാകും. സമൂഹത്തിലെ വിശിഷ്ട വ്യക്തികള്‍ക്ക് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണല്ലോ. ഈ ബഹുമതികളുടെ തിളക്കം ഇപ്പോള്‍ വര്‍ധിച്ചുവരികയുമാണ്. ലോകത്തെ പ്രമുഖനായ ഒരു രാഷ്‌ട്രത്തലവന്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാറുണ്ടെങ്കിലും കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒന്നു രണ്ടുവര്‍ഷമായി ഈ പതിവ് തെറ്റിയിരിക്കുകയാണ്. ഭാരതത്തിലെ പൗരന്മാര്‍ അവരുടെ സ്വന്തം ഭരണകൂടത്തെ തെരഞ്ഞെടുത്തതിന്റെ അഭിമാനമാണ് ഓരോ റിപ്പബ്ലിക് ദിനാഘോഷത്തിലും പ്രകടമാകാറുള്ളത്. കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യം മോചനം നേടിയിട്ടില്ലെങ്കിലും ഈ റിപ്പബ്ലിക് ദിനത്തിലും ജനതയുടെ അഭിമാനത്തിന് ഒട്ടും കുറവു വന്നിട്ടില്ല.

വിധിയെ മുഖാമുഖം നേരിടുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ഭാരതം സ്വാതന്ത്ര്യത്തിലേക്ക് പിറന്നുവീണതെങ്കിലും തുടര്‍ന്നുള്ള കാലത്ത് അങ്ങനെ സംഭവിച്ചതായി കരുതാനാവില്ല. ശാസ്ത്രത്തിന്റെ പേരില്‍ ഊറ്റംകൊള്ളുകയും, വികസനത്തിന്റെയും പുരോഗതിയുടെയും പരകീയ മാതൃകകള്‍ മുന്‍നിര്‍ത്തി ആസൂത്രണം നടത്തുകയും ചെയ്‌തെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളുടെയും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനായില്ല. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഒരുക്കാന്‍ കഴിഞ്ഞില്ല. ഭരണാധികാരികളുടെ ലക്ഷ്യം അധികാരത്തില്‍ തുടരുകയെന്നത് മാത്രമായപ്പോള്‍ മുന്‍ഗണനകള്‍ മാറ്റിമറിക്കപ്പെട്ടു. ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് ന്യായീകരിച്ച് അഴിമതിയില്‍  പങ്കുപറ്റി പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് ജനപ്രതിനിധികളില്‍ ഏറെയും മാറി. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിതകാലം ജനങ്ങളെ മറന്ന് രാജ്യത്തിന്റെ  സമ്പത്ത് കൊള്ളയടിക്കാമെന്നായി. അട്ടയെപ്പോലെ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുന്നതിന് ഗാന്ധിയും ഖദറുമൊക്കെ മറയാക്കി. ഗാന്ധിജിയുടെ സ്വന്തക്കാര്‍ ചമഞ്ഞ ഒരു കുടുംബം അധികാരം കുത്തകയാക്കി വച്ചപ്പോള്‍ കപടഗാന്ധിയന്മാര്‍ അതിന് ഹല്ലേലൂയ പാടി. അധികാരക്കൊതി മൂത്ത് രാഷ്‌ട്രവിഭജനത്തെ അംഗീകരിച്ചവര്‍ പില്‍ക്കാലത്ത് ദേശസുരക്ഷയെ അന്താരാഷ്‌ട്ര ആയുധ ഇടപാടുകാര്‍ക്ക് അടിയറവച്ചു. മതവര്‍ഗീയവാദികളെയും വിഘടനവാദികളെയും പ്രീണിപ്പിച്ച് വോട്ടുബാങ്ക് ഉറപ്പിച്ചവര്‍, ഭീകരവാദികള്‍ സുരക്ഷാഭടന്മാരുടെ തോക്കിനിരയാവുമ്പോള്‍ പോലും കണ്ണീര്‍പൊഴിക്കുന്നതാണ് കണ്ടത്. ഭരണം ദേശസ്‌നേഹമില്ലാത്തവരുടെ കൈകളില്‍ അമര്‍ന്നപ്പോള്‍ ആഭ്യന്തരമായും ബാഹ്യമായും ഉയരുന്ന വെല്ലുവിളികളെ നേരിടാനാവാതെ റിപ്പബ്ലിക് പതറി.

നിരാശാജനകമായ ഈ ദുഃസ്ഥിതിക്ക് മാറ്റം വരണമെന്ന ജനങ്ങളുടെ അഭിവാഞ്ഛയാണ് 2014 ലെ ഭരണമാറ്റത്തില്‍ പ്രതിഫലിച്ചതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും. പിന്നീടുണ്ടായത് മൗലികവും നാടകീയവുമായ മാറ്റങ്ങളാണ്. ഭരണതലത്തിലെ അഴിമതികള്‍ക്ക് വലിയ തോതില്‍ അന്ത്യം കുറിക്കാന്‍ കഴിഞ്ഞു. ജനക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ സുതാര്യതയോടെ നടപ്പാക്കി. ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കുന്ന ശക്തികളെയും, ശത്രുതാപരമായി പെരുമാറുന്ന ബാഹ്യശക്തികളെയും ശക്തമായിത്തന്നെ നേരിട്ടു. ഭാരതത്തിന്റെ മണ്ണില്‍ കണ്ണുവച്ച് അതിര്‍ത്തിക്കപ്പുറത്തുനിന്നുണ്ടാകുന്ന നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി. വലിയ സൈനിക ശക്തിയായി ഭാരതം മാറിക്കഴിഞ്ഞു. പുത്തന്‍ ലോകക്രമത്തില്‍ രൂപപ്പെടുന്ന ശാക്തിക ചേരികളില്‍ ഭാരതത്തിന്റെ നിലപാടുകള്‍ ഇപ്പോള്‍ നിര്‍ണായകമാണ്. ലോകനേതാവായി ഉയര്‍ന്നിരിക്കുന്ന നരേന്ദ്ര മോദിക്ക് മറ്റ് രാഷ്‌ട്രങ്ങളില്‍നിന്നും രാജ്യാന്തര വേദികളില്‍ നിന്നുമുള്ള അംഗീകാരവും ആദരവും രാജ്യത്തെ മറ്റൊരു പ്രധാനമന്ത്രിക്കും ലഭിച്ചിട്ടില്ല. ചരിത്ര സത്യങ്ങളെ അഭിമുഖീകരിച്ചും തിരിച്ചറിഞ്ഞും ഭാരതം കരുത്തുനേടുകയാണ്. സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനും, സ്വാതന്ത്ര്യസമരത്തിലെ മഹാരഥന്മാരുടെ സംഭാവനകളെ തുടച്ചുനീക്കാനും ചെയ്തു കൂട്ടിയ തെറ്റുകള്‍ തിരുത്തിക്കൊണ്ടിരിക്കുന്നു. ധീരദേശാഭിമാനികളെ രാഷ്‌ട്രം അഭിമാനത്തോടെ ഓര്‍ക്കുകയാണ്. സ്വതന്ത്രപരമാധികാര റിപ്പബ്ലിക് എന്നത് ഭരണഘടനയുടെ ആമുഖത്തിലൊതുങ്ങേണ്ട വാക്കുകളല്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ രാഷ്‌ട്രം സാക്ഷാത്കരിക്കേണ്ട അവസ്ഥയാണ്. ആ ലക്ഷ്യത്തിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Tags: indiamodiPrime Ministerdevelopmentഡോ. അംബേദ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

പുതിയ വാര്‍ത്തകള്‍

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.