Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആത്മശക്തിയുടെ ആതിരച്ചുവടുകള്‍

മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയോ സഹോദരങ്ങളേ ...

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Jan 24, 2022, 06:00 am IST
in Article

കല കലയ്‌ക്കു വേണ്ടിയാണോ കാര്യത്തിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് കാലത്തിനോളം വയസ്സുണ്ട്. ഉത്തരം കിട്ടിയോ എന്നാണെങ്കില്‍ ഇല്ല എന്നും ഉണ്ട് എന്നും പറയാം. എന്നാല്‍ ഈ കലയെ ഏതു പരിതസ്ഥിതിയിലും ഉപയോഗപ്പെടുത്തുക എന്ന രാഷ്‌ട്രീയം നടപ്പില്‍ വരുത്തിയിരിക്കുന്ന പാര്‍ട്ടി നമ്മുടെ തൊഴിലാളികക്ഷി തന്നെ.

 അതുവഴി അവര്‍ എത്തിപ്പെടാത്ത മേഖലകള്‍ അപൂര്‍വം. അവിടെയൊക്കെ തങ്ങളുടെ മേധാവിത്തം ഇങ്ക്വിലാബില്‍ ഉറപ്പിച്ചുനിര്‍ത്താനായി എന്നത് ബോണസ്സ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന ലോകസത്യം നമുക്കു മുമ്പില്‍ തുറന്നുകാട്ടുന്ന ആ പാര്‍ട്ടി അടുത്തിടെ രണ്ടു തരത്തിലുള്ള മുന്നേറ്റമാണ് ഒരു കലാപ്രകടനത്തിലൂടെ നടത്തിയത്. അതിന്റെ ഉള്‍ക്കരുത്ത് അറിയാത്ത വിദ്വാന്മാര്‍ വെറുതെ ഭര്‍ത്സിക്കാനൊരുമ്പെട്ടത് സ്വതേയുള്ള ശൈലിയില്‍ മേപ്പടിയാന്മാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. (കലാംശത്തിലെ രാഷ്‌ട്രീയകലയെക്കുറിച്ച് ആദരണീയ കലാമണ്ഡലം ഗോപിയാശാന്‍’കഥയറിയാതെ കളി കാണുന്നവര്‍’എന്ന വൈകാരിക കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്)

 ഇടുക്കിയിലെ ഒരു കോളജില്‍ ‘കലാ പരിപാടിയ്‌ക്കിടെ’ ബലിദാനിയായ ചെറുപ്പക്കാരന്റെ ഭൗതികദേഹവും കൊണ്ടുള്ള യാത്ര തുടരുമ്പോള്‍ അങ്ങ് തെക്കു തെക്കൊരു ദേശത്ത് മഹാ സമ്മേളനത്തിന്റെ കേളികൊട്ടായിരുന്നു.അവിടെ വീരാംഗനകള്‍ ആതിര രാവിന്റെ മനോഹാരിതയുമായി ചുവടുവച്ചു. കണ്ണീര്‍ വാര്‍ത്തുകൊണ്ട് യുവാവിന്റെ അന്ത്യ യാത്ര നടത്തുമ്പോള്‍ എന്തേ ഈ കക്ഷി ഇങ്ങനെയൊരു കലാപരിപാടിയ്‌ക്ക് മുന്നിട്ടിറങ്ങിയെന്ന ചോദ്യം അന്നം കഴിക്കുന്ന(ഗോതമ്പുണ്ണുന്നവര്‍ക്കും ബാധകം)ആരും ചോദിച്ചുപോകും. എന്നാല്‍ ആ ചോദ്യത്തിന്റെ സാംഗത്യം ഈ കക്ഷിയെക്കുറിച്ച് ‘ഒരു ചുക്കും അറിയാത്തവര്‍ക്കേ’ഉണ്ടാവൂ.

 ഫ്യൂഡല്‍ മാടമ്പി- ഭൂപ്രഭുക്കന്മാരുടെ കേളീവിലാസത്തില്‍ പെടുത്തിയ കലകളുടെ കൂട്ടത്തിലുള്ളതാണ് തിരുവാതിര. അതിനെ സാധാരണക്കാരുടെ മുമ്പിലെത്തിച്ച് ‘വിഷം’കളയാനുള്ള താത്വികനിലപാടിന്റെ വെളിച്ചത്തിലാണ് അഞ്ഞൂറോളം കേഡര്‍ സഖാക്കളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. അതോടെ ആ കല ജനകീയമായി. നേരത്തെയുള്ള’കേടുപാടുകള്‍’ ഒഴിവായി. രണ്ടാമത് പ്രതിയോഗികളെ നിശ്ശബ്ദമാക്കലാണ്. ശത്രുക്കളെ പല തരത്തില്‍ നേരിടാം. അവര്‍ക്കുനേരെ ആയുധങ്ങള്‍ വീശിയല്ല, ആദര്‍ശത്തിന്റെ ദാര്‍ഢ്യം ബോധ്യപ്പെടുത്തിയും നേരിടാം. എന്നുവച്ചാല്‍ നേരെ ചൊവ്വെ തകര്‍ക്കുക തന്നെ!

 അത്തരമൊരു നേരിടലിന്റെ മധുര മനോഹരമായ മുഖമാണ് തിര്വന്തോരത്ത് കണ്ടത്. അതുവഴി ശത്രുക്കള്‍ ഒന്നടങ്കം പത്തിമടക്കി മാളത്തില്‍ ഒളിച്ചു വെന്ന് പാണന്മാര്‍ ബ്രാഞ്ച്കമ്മറ്റി വരെ തുടികൊട്ടിപ്പാടി നടക്കുന്നുണ്ട്. ഇടുക്കിയിലെ സര്‍ക്കാര്‍ കോളജിലെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ ചെറുപ്പക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിക്കുന്നു. ആര്‍ക്കും താങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷം. ഒരു പുഴുവിനെ പോലും കൊന്നു ശീലമില്ലാത്ത പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ഒരാവശ്യവുമില്ലാതെയാണ് കത്തിമുനയില്‍ ഇല്ലാതായത്. അതിന് പ്രതിക്രിയ ചെയ്യേണ്ടത് ഒരത്യാവശ്യ കാര്യമാണ്. ആ പ്രതിക്രിയ എങ്ങനെ വേണമെന്നതാണ് പ്രശ്‌നം. അതേ ഗണത്തില്‍പ്പെട്ട ആയുധം കൊണ്ട് മറുപടി പറയാന്‍ കഴിയാഞ്ഞിട്ടല്ല. ആ കാലമൊക്കെ പോയി. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. മാത്രവുമല്ല, മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രം എന്നാണ് ആചാര്യന്‍ പറഞ്ഞുവെച്ചിട്ടുള്ളതും. ആ താത്വികാവലോകനത്തിന്റെ ആദര്‍ശവിളക്കില്‍ എണ്ണയൊഴിച്ച് കത്തിച്ചാണ് മെഗാ തിരുവാതിര ചുവടുവച്ചത്.

 ധീരജ് രാജേന്ദ്രന്‍ എന്ന സഖാവിന്റെ ഭൗതികദേഹം കേരളത്തിന്റെ വിരിമാറിലൂടെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോവുമ്പോള്‍ ധീര രക്തസാക്ഷിയ്‌ക്ക് ആഹ്ലാദത്തോടെ യാത്രയയപ്പ് നല്‍കുകയായിരുന്നു തിരുവാതിരയിലൂടെ. അതില്‍ പങ്കെടുത്ത അമ്മമാരും സഹോദരിമാരും നെഞ്ചുപൊട്ടിക്കരഞ്ഞു കൊണ്ടാണ് ചുവടു വെച്ചത്.പുറത്തേയ്‌ക്ക് അതു കാണാതിരുന്നതിന്റെ മനശ്ശാസ്ത്രം മറ്റൊന്നാണ്. അത്ര മാത്രം മനക്കരുത്തുള്ള ഒരു മനുഷ്യനെ വാഴ്‌ത്തുന്ന പാട്ടിനൊപ്പമാണ് ചുവടുവെച്ചത്. കണ്ണും കരളും കലങ്ങുമ്പോള്‍ ഭരണം നയിക്കുന്ന വ്യക്തിയുടെ പേര് തിരുവാതിരക്കാര്‍ ഉരുവിട്ടുകൊണ്ടേയിരുന്നു. അതുവഴി കിട്ടിയ ആത്മബലം തിരുവാതിരയെ മഹത്തായ ഒരു സംഭവമാക്കി.

അതുവഴി പ്രതിയോഗികളെ മാനസികമായി മലര്‍ത്തിയടിക്കാനും കഴിഞ്ഞു. ഇങ്ങനെയുള്ള വശങ്ങളൊന്നും ആരും കാണുന്നില്ല എന്നതത്രേ അതിലെ ദുരന്തം. അതുവഴി പാര്‍ട്ടിയ്‌ക്കു കിട്ടിയ ആത്മ ശക്തിയും മാനസിക പിന്തുണയും എത്രയാണ്. ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല’ എന്നു പറയുന്നത് വെറുതെയാണോ?’ ഇല്ല, ഇല്ല മരിച്ചിട്ടില്ല ധീര രക്തസാക്ഷി ജീവിക്കുന്നു ഞങ്ങളിലൂടെ’എന്ന മുദ്രാവാക്യം മുഴക്കുന്നത് വെറുതെയല്ലെന്ന് ഇനിയെങ്കിലും മാലോകര്‍ മനസ്സിലാക്കട്ടെ എന്നല്ലേ പാര്‍ട്ടി അതിലൂടെ ആര്‍ദ്രാനുഭൂതിയോടെ ഉദ്‌ഘോഷിച്ചത് !കനിവ് കരളിലുള്ളവര്‍ക്കേ കലാപരിപാടി നടത്താന്‍ കഴിയൂ എന്ന കാര്യം കൂടി അതിനൊപ്പം ഓര്‍ത്തു കൊള്ളിന്‍.അക്രമത്തിന്റെ പാത ഉപേക്ഷിച്ച ഒരു പാര്‍ട്ടിയെ ബോധപൂര്‍വം അതിലേക്ക് വലിച്ചിഴയ്‌ക്കാന്‍ നോക്കുന്ന സെമികേഡര്‍ കോണ്‍ഗ്രസ്സുകാര്‍ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഇനിയും നേരം വെളുത്തില്ലെങ്കില്‍ എന്തു ചെയ്യാനാണ്? ആയതിനാല്‍ ഇനി നമുക്ക് രക്തസാക്ഷിയ്‌ക്കായി കരുതിവച്ച അടുത്ത മെഗാ ഇവന്റ് എന്തായിരിക്കുമെന്ന് കാത്തിരിക്കാം.

 മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയോ സഹോദരങ്ങളേ …  

നേര്‍മുറി

അടിപിടി നടത്തിയും കൊടിപിടിച്ചും വരുന്നവര്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഭരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ,കലയുമായി തൊട്ടു തെറിച്ച ബന്ധമെങ്കിലും വേണം: കലാമണ്ഡലം ഗോപി അതിനല്ലേ ഗോപ്യേട്ടാ ആതിരച്ചുവട്

Tags: കേരള സര്‍ക്കാര്‍covidരാഷ്ട്രീയ പാര്‍ട്ടികള്‍തിരുവാതിരcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

News

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.