Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മശക്തിയുടെ ആതിരച്ചുവടുകള്‍

മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയോ സഹോദരങ്ങളേ ...

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Jan 24, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കല കലയ്‌ക്കു വേണ്ടിയാണോ കാര്യത്തിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് കാലത്തിനോളം വയസ്സുണ്ട്. ഉത്തരം കിട്ടിയോ എന്നാണെങ്കില്‍ ഇല്ല എന്നും ഉണ്ട് എന്നും പറയാം. എന്നാല്‍ ഈ കലയെ ഏതു പരിതസ്ഥിതിയിലും ഉപയോഗപ്പെടുത്തുക എന്ന രാഷ്‌ട്രീയം നടപ്പില്‍ വരുത്തിയിരിക്കുന്ന പാര്‍ട്ടി നമ്മുടെ തൊഴിലാളികക്ഷി തന്നെ.

 അതുവഴി അവര്‍ എത്തിപ്പെടാത്ത മേഖലകള്‍ അപൂര്‍വം. അവിടെയൊക്കെ തങ്ങളുടെ മേധാവിത്തം ഇങ്ക്വിലാബില്‍ ഉറപ്പിച്ചുനിര്‍ത്താനായി എന്നത് ബോണസ്സ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന ലോകസത്യം നമുക്കു മുമ്പില്‍ തുറന്നുകാട്ടുന്ന ആ പാര്‍ട്ടി അടുത്തിടെ രണ്ടു തരത്തിലുള്ള മുന്നേറ്റമാണ് ഒരു കലാപ്രകടനത്തിലൂടെ നടത്തിയത്. അതിന്റെ ഉള്‍ക്കരുത്ത് അറിയാത്ത വിദ്വാന്മാര്‍ വെറുതെ ഭര്‍ത്സിക്കാനൊരുമ്പെട്ടത് സ്വതേയുള്ള ശൈലിയില്‍ മേപ്പടിയാന്മാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. (കലാംശത്തിലെ രാഷ്‌ട്രീയകലയെക്കുറിച്ച് ആദരണീയ കലാമണ്ഡലം ഗോപിയാശാന്‍’കഥയറിയാതെ കളി കാണുന്നവര്‍’എന്ന വൈകാരിക കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്)

 ഇടുക്കിയിലെ ഒരു കോളജില്‍ ‘കലാ പരിപാടിയ്‌ക്കിടെ’ ബലിദാനിയായ ചെറുപ്പക്കാരന്റെ ഭൗതികദേഹവും കൊണ്ടുള്ള യാത്ര തുടരുമ്പോള്‍ അങ്ങ് തെക്കു തെക്കൊരു ദേശത്ത് മഹാ സമ്മേളനത്തിന്റെ കേളികൊട്ടായിരുന്നു.അവിടെ വീരാംഗനകള്‍ ആതിര രാവിന്റെ മനോഹാരിതയുമായി ചുവടുവച്ചു. കണ്ണീര്‍ വാര്‍ത്തുകൊണ്ട് യുവാവിന്റെ അന്ത്യ യാത്ര നടത്തുമ്പോള്‍ എന്തേ ഈ കക്ഷി ഇങ്ങനെയൊരു കലാപരിപാടിയ്‌ക്ക് മുന്നിട്ടിറങ്ങിയെന്ന ചോദ്യം അന്നം കഴിക്കുന്ന(ഗോതമ്പുണ്ണുന്നവര്‍ക്കും ബാധകം)ആരും ചോദിച്ചുപോകും. എന്നാല്‍ ആ ചോദ്യത്തിന്റെ സാംഗത്യം ഈ കക്ഷിയെക്കുറിച്ച് ‘ഒരു ചുക്കും അറിയാത്തവര്‍ക്കേ’ഉണ്ടാവൂ.

 ഫ്യൂഡല്‍ മാടമ്പി- ഭൂപ്രഭുക്കന്മാരുടെ കേളീവിലാസത്തില്‍ പെടുത്തിയ കലകളുടെ കൂട്ടത്തിലുള്ളതാണ് തിരുവാതിര. അതിനെ സാധാരണക്കാരുടെ മുമ്പിലെത്തിച്ച് ‘വിഷം’കളയാനുള്ള താത്വികനിലപാടിന്റെ വെളിച്ചത്തിലാണ് അഞ്ഞൂറോളം കേഡര്‍ സഖാക്കളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. അതോടെ ആ കല ജനകീയമായി. നേരത്തെയുള്ള’കേടുപാടുകള്‍’ ഒഴിവായി. രണ്ടാമത് പ്രതിയോഗികളെ നിശ്ശബ്ദമാക്കലാണ്. ശത്രുക്കളെ പല തരത്തില്‍ നേരിടാം. അവര്‍ക്കുനേരെ ആയുധങ്ങള്‍ വീശിയല്ല, ആദര്‍ശത്തിന്റെ ദാര്‍ഢ്യം ബോധ്യപ്പെടുത്തിയും നേരിടാം. എന്നുവച്ചാല്‍ നേരെ ചൊവ്വെ തകര്‍ക്കുക തന്നെ!

 അത്തരമൊരു നേരിടലിന്റെ മധുര മനോഹരമായ മുഖമാണ് തിര്വന്തോരത്ത് കണ്ടത്. അതുവഴി ശത്രുക്കള്‍ ഒന്നടങ്കം പത്തിമടക്കി മാളത്തില്‍ ഒളിച്ചു വെന്ന് പാണന്മാര്‍ ബ്രാഞ്ച്കമ്മറ്റി വരെ തുടികൊട്ടിപ്പാടി നടക്കുന്നുണ്ട്. ഇടുക്കിയിലെ സര്‍ക്കാര്‍ കോളജിലെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ ചെറുപ്പക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിക്കുന്നു. ആര്‍ക്കും താങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷം. ഒരു പുഴുവിനെ പോലും കൊന്നു ശീലമില്ലാത്ത പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ഒരാവശ്യവുമില്ലാതെയാണ് കത്തിമുനയില്‍ ഇല്ലാതായത്. അതിന് പ്രതിക്രിയ ചെയ്യേണ്ടത് ഒരത്യാവശ്യ കാര്യമാണ്. ആ പ്രതിക്രിയ എങ്ങനെ വേണമെന്നതാണ് പ്രശ്‌നം. അതേ ഗണത്തില്‍പ്പെട്ട ആയുധം കൊണ്ട് മറുപടി പറയാന്‍ കഴിയാഞ്ഞിട്ടല്ല. ആ കാലമൊക്കെ പോയി. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. മാത്രവുമല്ല, മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രം എന്നാണ് ആചാര്യന്‍ പറഞ്ഞുവെച്ചിട്ടുള്ളതും. ആ താത്വികാവലോകനത്തിന്റെ ആദര്‍ശവിളക്കില്‍ എണ്ണയൊഴിച്ച് കത്തിച്ചാണ് മെഗാ തിരുവാതിര ചുവടുവച്ചത്.

 ധീരജ് രാജേന്ദ്രന്‍ എന്ന സഖാവിന്റെ ഭൗതികദേഹം കേരളത്തിന്റെ വിരിമാറിലൂടെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോവുമ്പോള്‍ ധീര രക്തസാക്ഷിയ്‌ക്ക് ആഹ്ലാദത്തോടെ യാത്രയയപ്പ് നല്‍കുകയായിരുന്നു തിരുവാതിരയിലൂടെ. അതില്‍ പങ്കെടുത്ത അമ്മമാരും സഹോദരിമാരും നെഞ്ചുപൊട്ടിക്കരഞ്ഞു കൊണ്ടാണ് ചുവടു വെച്ചത്.പുറത്തേയ്‌ക്ക് അതു കാണാതിരുന്നതിന്റെ മനശ്ശാസ്ത്രം മറ്റൊന്നാണ്. അത്ര മാത്രം മനക്കരുത്തുള്ള ഒരു മനുഷ്യനെ വാഴ്‌ത്തുന്ന പാട്ടിനൊപ്പമാണ് ചുവടുവെച്ചത്. കണ്ണും കരളും കലങ്ങുമ്പോള്‍ ഭരണം നയിക്കുന്ന വ്യക്തിയുടെ പേര് തിരുവാതിരക്കാര്‍ ഉരുവിട്ടുകൊണ്ടേയിരുന്നു. അതുവഴി കിട്ടിയ ആത്മബലം തിരുവാതിരയെ മഹത്തായ ഒരു സംഭവമാക്കി.

അതുവഴി പ്രതിയോഗികളെ മാനസികമായി മലര്‍ത്തിയടിക്കാനും കഴിഞ്ഞു. ഇങ്ങനെയുള്ള വശങ്ങളൊന്നും ആരും കാണുന്നില്ല എന്നതത്രേ അതിലെ ദുരന്തം. അതുവഴി പാര്‍ട്ടിയ്‌ക്കു കിട്ടിയ ആത്മ ശക്തിയും മാനസിക പിന്തുണയും എത്രയാണ്. ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല’ എന്നു പറയുന്നത് വെറുതെയാണോ?’ ഇല്ല, ഇല്ല മരിച്ചിട്ടില്ല ധീര രക്തസാക്ഷി ജീവിക്കുന്നു ഞങ്ങളിലൂടെ’എന്ന മുദ്രാവാക്യം മുഴക്കുന്നത് വെറുതെയല്ലെന്ന് ഇനിയെങ്കിലും മാലോകര്‍ മനസ്സിലാക്കട്ടെ എന്നല്ലേ പാര്‍ട്ടി അതിലൂടെ ആര്‍ദ്രാനുഭൂതിയോടെ ഉദ്‌ഘോഷിച്ചത് !കനിവ് കരളിലുള്ളവര്‍ക്കേ കലാപരിപാടി നടത്താന്‍ കഴിയൂ എന്ന കാര്യം കൂടി അതിനൊപ്പം ഓര്‍ത്തു കൊള്ളിന്‍.അക്രമത്തിന്റെ പാത ഉപേക്ഷിച്ച ഒരു പാര്‍ട്ടിയെ ബോധപൂര്‍വം അതിലേക്ക് വലിച്ചിഴയ്‌ക്കാന്‍ നോക്കുന്ന സെമികേഡര്‍ കോണ്‍ഗ്രസ്സുകാര്‍ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഇനിയും നേരം വെളുത്തില്ലെങ്കില്‍ എന്തു ചെയ്യാനാണ്? ആയതിനാല്‍ ഇനി നമുക്ക് രക്തസാക്ഷിയ്‌ക്കായി കരുതിവച്ച അടുത്ത മെഗാ ഇവന്റ് എന്തായിരിക്കുമെന്ന് കാത്തിരിക്കാം.

 മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയോ സഹോദരങ്ങളേ …  

നേര്‍മുറി

അടിപിടി നടത്തിയും കൊടിപിടിച്ചും വരുന്നവര്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഭരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ,കലയുമായി തൊട്ടു തെറിച്ച ബന്ധമെങ്കിലും വേണം: കലാമണ്ഡലം ഗോപി അതിനല്ലേ ഗോപ്യേട്ടാ ആതിരച്ചുവട്

Tags: cpmകേരള സര്‍ക്കാര്‍covidരാഷ്ട്രീയ പാര്‍ട്ടികള്‍തിരുവാതിര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

Kerala

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

Kerala

മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന , ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള ഒന്നാണ് യുദ്ധം : എം.സ്വരാജ്

Kerala

ആനപ്പന്തി സഹകരണ ബാങ്കിലെ തട്ടിപ്പ് കോണ്‍ഗ്രസ്-സി പി എം നേതാക്കള്‍ ചേര്‍ന്ന് നടത്തിയത്

Kerala

ലോക പ്രസിഡന്റ് എന്ന നിലയിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പെരുമാറ്റം, ട്രംപിനെ നിരീക്ഷിച്ച ശേഷം പാർട്ടി നടപടി : എം എ ബേബി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies